കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയുടെ വീഡിയോയും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ചര്‍ച്ചകളും

Google Oneindia Malayalam News

സോളാര്‍ കേസും സരിത എസ് നായരും തന്നെയായിരുന്നു പോയ ദിവസങ്ങളില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ പ്രധാന ചര്‍ച്ച. സരിതയുടെതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളും ചര്‍ച്ചകളില്‍ ഇടം പിടിച്ചു എന്ന് എടുത്തുപറയേണ്ടതില്ലല്ലോ. സരിത വിവാദത്തില്‍ യേശുദാസും മമ്മൂട്ടിയും സുരേഷ് ഗോപിയുമെല്ലാം മുങ്ങിപ്പോയി.

വീഡിയോ ചാറ്റിന്റെ ദൃശ്യങ്ങളാണോ വീഡിയോയില്‍ ഉള്ളത്. അങ്ങനെയാണെങ്കില്‍ സരിത ആരോടാണ് ചാറ്റ് ചെയ്തത് എന്നിങ്ങനെ പോകുന്നു സംശയങ്ങള്‍. വീഡിയോ പുറത്തുവിട്ടവര്‍ ആഗ്രഹിക്കുന്നത് തന്റെ മരണമാണ് എന്ന് സരിത തന്നെ പറഞ്ഞതോടെ ഇതില്‍ മറ്റാരൊക്കെയോ ഇടപെടിട്ടുണ്ട് എന്നുറപ്പായി.

സോളാറും സരിതയും വീണ്ടും

സോളാറും സരിതയും വീണ്ടും

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാര്‍ കേസും സരിത എസ് നായരും നേരിയ ഒരിടവേളയ്ക്ക് ശേഷം വാര്‍ത്തകളിലും ചര്‍ച്ചകളിലും നിറഞ്ഞു. സരിത നായരുടേതെന്ന് പറയപ്പെടുന്ന ആറ് വീഡിയോ ക്ലിപ്പുകളാണ് ചര്‍ച്ച കൊഴുപ്പിക്കുന്നത്.

സരിത തന്നെ?

സരിത തന്നെ?

പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ തന്റേതല്ല എന്ന് സരിത നായര്‍ പറഞ്ഞിട്ടില്ല. താന്‍ കണ്ടിട്ടില്ല എന്നാണ് പറഞ്ഞത്. ഒപ്പം വീഡിയോ ക്ലിപ്പുകള്‍ പുറത്തുവിട്ടവര്‍ ആഗ്രഹിക്കുന്നത് തന്റെ മരണമാണ് എന്നും സരിത പറഞ്ഞു.

വീഡിയോ ചാറ്റോ

വീഡിയോ ചാറ്റോ

വീഡിയോ ചാറ്റ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ദൃശ്യങ്ങളെന്ന് കണ്ടവര്‍ പറയുന്നു. എങ്കില്‍ ആരോടായിരിക്കും സരിത വീഡിയോ ചാറ്റ് ചെയ്തത്.

ആരാണ് പിന്നില്‍

ആരാണ് പിന്നില്‍

സരിത തന്നെ പറഞ്ഞത് പോലെ സരിതയുടെ മരണം ആഗ്രഹിക്കുന്ന ആരാണ് ഈ വീഡിയോകള്‍ പുറത്ത് വിട്ടത്. എന്തായാലും സരിത പരാതി നല്‍കിയിട്ടുണ്ട്.

സരിതയ്ക്ക് വേണ്ടിയും

സരിതയ്ക്ക് വേണ്ടിയും

സോളാര്‍ തട്ടിപ്പ് കേസ് പോലെയല്ല. ഇക്കാര്യത്തില്‍ സരിതയ്ക്ക് വേണ്ടി സംസാരിക്കാനും സോഷ്യല്‍ മീഡിയയില്‍ ആളുകളുണ്ട്. തട്ടിപ്പ് കേസിലെ പ്രതി എന്ന നിലയ്ക്കല്ല, സ്ത്രീകള്‍ക്ക് നേരായ അക്രമം എന്ന നിലയ്ക്കാണ് ഇതിനെ ആളുകള്‍ കാണുന്നത്.

തുടക്കം ഞായറാഴ്ച

തുടക്കം ഞായറാഴ്ച

ഞായറാഴ്ച ഉച്ചയോടെയാണത്രെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചുതുടങ്ങിയത്. വാട്‌സ് ആപ്പിലൂടെയാണ് വീഡിയോ പ്രധാനമായും പ്രചരിക്കുന്നത്.

പ്രതികളെ കിട്ടി?

പ്രതികളെ കിട്ടി?

സരിത എസ് നായരുടെതെന്ന് പറയപ്പെടുന്ന അശ്ലീല വീഡിയോകള്‍ പുറത്തുവിട്ടവരെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റിലൂടെയും വാട്‌സ്അപ്പിലൂടെയും വീഡിയോ പ്രചരിപ്പിക്കാന്‍ തുടങ്ങിയവരുടെ ഐപി അഡ്രസ് സൈബര്‍ സെല്ലിന് ലഭിച്ചതായാണ് വിവരം.

പിന്നില്‍ ഗൂഡാലോചന?

പിന്നില്‍ ഗൂഡാലോചന?

സരിതയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരും പിന്നീട് തെറ്റിപ്പിരിഞ്ഞവരുമായ ഒരു സംഘത്തിന്റെ ഗൂഡാലോചനയാണ് വീഡിയോയ്ക്ക് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആരാണ് ആ അബ്കാരി

ആരാണ് ആ അബ്കാരി

സരിതയുടെ വീഡിയോ ലക്ഷങ്ങള്‍ കൊടുത്ത് ഒരു അബ്കാരി വാങ്ങിയതാണെന്നും പറയപ്പെടുന്നുണ്ട്. എങ്കില്‍ ആരാണ് ആ അബ്കാരി എന്നും പോലീസ് അന്വേഷിക്കേണ്ടി വരും.

മരിക്കാന്‍ താനില്ല

മരിക്കാന്‍ താനില്ല

വീഡിയോകള്‍ പ്രചരിപ്പിച്ചതുകൊണ്ടൊന്നും താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നില്ലെന്ന് സരിത നയം വ്യക്തമാക്കിക്കഴിഞ്ഞു. തന്റെ മരണം കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്.

ബിജുവിന്റെ പങ്ക്

ബിജുവിന്റെ പങ്ക്

സരിതയുടെ ഉന്നത ബന്ധങ്ങള്‍ തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ തന്റെ കയ്യിലുണ്ടെന്ന് സോളാര്‍ കേസിലെ കൂട്ടുപ്രതിയായ ബിജു രാധാകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. ബിജു രാധാകൃഷ്ണന്റെ അഭിഭാഷകനും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. വീഡിയോ പുറത്തുവിടാന്‍ തയ്യാറാണ് എന്നും ബിജുവിന്റെ അഭിഭാഷകന്‍ അന്ന് പറഞ്ഞു.

English summary
Saritha S Nair's leaked video hot topic in Social networking sites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X