കൊച്ചി: രാഹുല്‍ പശുപാലനെ കുറിച്ചും രശ്മി ആര്‍ നായരെ കുറിച്ചും നേരത്തേ തന്നെ പല ആരോപണങ്ങളും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ആരും കൃത്യമായി പ്രതികരിച്ചിരുന്നില്ല. കിസ്സ് ഓഫ് ലവ് എന്ന മുന്നേറ്റത്തെ തന്നെ പ്രതികൂലമായി ബാധിച്ചേയ്ക്കും എന്ന നിലയിലാണ് പലരും ഇക്കാര്യത്തില്‍ നിശബ്ദത പാലിച്ചത്.
ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ പേരില്‍ രാഹുലും രശ്മിയും പോലീസിന്റെ പിടിയിലായതിന് ശേഷം ഇരുവരേയും കുറിച്ചുള്ള ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ചുംബന സമരത്തിലും ഒരു സിനിമയുടെ പ്രവര്‍ത്തനത്തിലും രശ്മിയ്ക്കും രാഹുലിനും ഒപ്പമുണ്ടായിരുന്ന മനോജ് കെ ശ്രീധറും രഹ്ന ഫാത്തിമയും പലകാര്യങ്ങളും വണ്‍ഇന്ത്യയോട് വെളിപ്പെടുത്താന്‍ തയ്യാറായി. അവര്‍ പറഞ്ഞ കാര്യങ്ങള്‍
പ്ലേ ബോയ് മോഡലല്ല
രശ്മി ആര്‍ നായര്‍ പ്ലേ ബോയ് മാഗസിന്റെ മോഡല്‍ ആയിരുന്നില്ല. ഇക്കാര്യം പറഞ്ഞ് കേരളത്തിലെ മാധ്യമങ്ങളേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിയ്ക്കുകയായിരുന്നു. വിശദമായി അന്വേഷിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ അറിയുന്നത്.
അച്ചടിച്ച് വന്നിട്ടില്ല
പ്ലേബോയ് മാഗസിനില്‍ രശ്മി ആര്‍ നായരുടെ ചിത്രം കവര്‍ ചിത്രമായി അച്ചടിച്ച് വന്നിട്ടില്ല.
അഡള്‍ട്ട് ഓണ്‍ലി മാഗസിന്‍
പ്ലേ ബോയിന്റെ അഡള്‍ട്ട് ഓണ്‍ലി മാഗസിനിലാണ് രശ്മിയുടെ ചിത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്. മുഖം കാണിയ്ക്കാതെ, ലൈംഗികാവയവങ്ങളുടെ ചിത്രങ്ങള്‍ മാത്രം പ്രസിദ്ധീകരിയ്ക്കുന്ന മാഗസിനാണ്.
പല സെലിബ്രിറ്റികളും
ഇത്തരം മാഗസിനുകളില്‍ തെന്നിന്ത്യയിലെ പല സിനിമ താരങ്ങളുടേയും ചിത്രങ്ങള്‍ വന്നിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.
എസ്‌കോര്‍ട്ട് സര്‍വ്വീസ്
മോഡല്‍ എന്ന പേരില്‍ അറിയപ്പെടുന്നതിന് മുമ്പ് തന്നെ രശ്മി 'എസ്‌കോര്‍ട്ട് സര്‍വ്വീസിന്റെ' ഭാഗമായിരുന്നു എന്നാണ് അറിഞ്ഞിട്ടുള്ളത്.
മാര്‍ക്കറ്റിംഗിന് വേണ്ടി
'എസ്‌കോര്‍ട്ട് സര്‍വ്വീസില്‍' കൂടുതല്‍ സാധ്യതകള്‍ തേടിക്കൊണ്ടാണ് താന്‍ പ്ലേ ബോയ് മാഗസിന്റെ മോഡല്‍ ആയിരുന്നു എന്ന രീതിയില്‍ പ്രചാരണം നടത്തിയത്.
രാഹുല്‍ പശുപാലന്‍
രാഹുല്‍ പശുപാലനും ചേര്‍ന്നാണ് ഇത്തരം കാര്യങ്ങളെല്ലാം തന്നെ നടപ്പാക്കിക്കൊണ്ടിരുന്നത്.
ഒരുമിച്ചുണ്ടായിരുന്നു
ചുംബന സമരത്തിലും ഒരു സിനിമയുമായി ബന്ധപ്പെട്ടും രാഹുലിനും രശ്മിയ്ക്കും ഒപ്പം കുറച്ച് നാള്‍ ഉണ്ടായിരുന്നു. അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്. പിന്നീട് ആ ബന്ധത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
സിനിമയുടെ പേരില്‍
കപട സദാചാരത്തിനും മതരാഷ്ട്രീയത്തിനും എതിരെ ഒരു സിനിമ നിര്‍മിയ്ക്കുക എന്ന ഉദ്ദേശത്തിലാണ് രാഹുലുമായി സഹകരിച്ചത്. അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന് അവകാശപ്പെടുന്ന രാഹുലിന് സിനിമയെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.
ഒരിക്കല്‍ അറസ്റ്റില്‍
ഒരു സ്ത്രീയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ രാഹുല്‍ പശുപാലനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സത്യമറിയാതെ അന്ന് ജാമ്യം നിന്ന് പുറത്തിറക്കിയത് മനോജ് ആയിരുന്നു.
ഫേക്ക് ഐഡികള്‍
ഇരുപതോളം ഫേക്ക് ഐഡികള്‍ രാഹുല്‍ പശുപാലന് ഉണ്ടെന്നാണ് കരുതുന്നത്. തമ്മില്‍ പിരിഞ്ഞതിന് ശേഷം രാഹുല്‍ ഈ ഫേക്ക് ഐഡികള്‍ ഉപയോഗിച്ച് തങ്ങള്‍ക്കെതിരെ പല പ്രചാരണങ്ങളും നടത്തിയിട്ടുണ്ട്.
രഹസ്യങ്ങള്‍
രഹസ്യങ്ങള്‍ തങ്ങള്‍ മറ്റ് സുഹൃത്തുക്കളുമായി പങ്കുവച്ചിട്ടുണ്ടോ എന്ന സംശയം അവര്‍ക്കുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രീത ജിപി അടക്കമുള്ളവര്‍ക്കെതിരെ ദുഷ്പ്രചാരണം നടത്തിയത്.
മനോജും രഹ്‌നയും
എറണാകുളം സ്വദേശികളാണ് മനോജും രഹ്നയും. മനോജ് എറണാകുളത്ത് ഒരു റസ്‌റ്റൊറന്റ് നടത്തുന്നു. രഹ്ന സര്‍ക്കാര്‍ ജീവനക്കാരിയാണ്.
എന്താണ് പ്ലേ ബോയ് മിസ് സോഷ്യല്‍ കണ്ടസ്റ്റ്
പ്ലേ ബോയ് മാഗസിന്‍ നടത്തുന്ന ഒരു ഓണ്‍ലൈന്‍ സൗന്ദര്യ മത്സരമാണിത്. രശ്മി ഇതിൽ പങ്കെടുത്തിട്ടുണ്ട് എന്നത് സത്യം തന്നെയാണ്. എന്നാല്‍ ഈ മത്സരത്തില്‍ ഏത് മോഡലിനും പങ്കെടുക്കാനുള്ള അവസരമുണ്ട്.
- 'ഗെയിം ഓവർ എന്ന് ആരതി പൊടിയുടെ ഭീഷണി മെസേജ്; റോബിനെതിരെ ഇനി 'ഹെവി പൂട്ട്'; ശാലു പേയാട്
- IPL 2023 | ഈ സീസണ് മൊത്തം കളറാകും, ഉദ്ഘാടനം കൊഴുപ്പിക്കാനെത്തുന്നത് ഈ നടിമാര്‍..?
- സ്വപ്നം കണ്ടെതൊക്കെ ഇനി കണ്മുന്നില്; രാജയോഗം പിന്നാലെയുണ്ട്, ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം
- 57 വര്‍ഷങ്ങളായി ഹണിമൂണില്ലാതെ ജീവിതം: സെക്കന്ഡുകള്ക്കുളില് ദമ്പതിമാരുടെ ഭാഗ്യം മാറി, ബംപറടിച്ചു
Please read our comments policy before posting