മകളുടെ അഞ്ച് സഹപാഠികളുമായി അമ്മയുടെ സെക്‌സ്... അതും മകള്‍ക്ക് മുന്നില്‍ വച്ച്; ആ കേസ് ഇങ്ങനെയാണ്
രണ്ട് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇവര്‍ സെക്സ് ചെയ്തു എന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ട്. എന്നാല്‍ വിശദമായ അന്വേഷണത്തിലാണ് കൂടുതല്‍ കുട്ടികളെ ഇവര്‍ ലൈംഗികമായി ഉപയോഗിച്ചു എന്നകാര്യം വെളിപ്പെട്ടത്.
ഫ്‌ലോറിഡ: മകളുടെ പാര്‍ട്ടിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സെക്‌സ് ചെയ്ത അമ്മയെ അറസ്റ്റ് ചെയ്ത വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാല്‍ അതില്‍ അവസാനിക്കുന്നില്ല കാര്യങ്ങള്‍.
മകളുടെ പാര്‍ട്ടിയില്‍ അമ്മയുടെ 'സെക്‌സ് അതിക്രമം'; കൗമാരക്കാര്‍ക്ക് മദ്യം നല്‍കി സെക്‌സ്, മകൾ സാക്ഷി
ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ആ രണ്ട് വിദ്യാര്‍ത്ഥികളുമായിട്ട് മാത്രമായിരുന്നില്ല സ്ത്രീ ആ പാര്‍ട്ടിയ്ക്കിടെ സെക്‌സ് ചെയ്തത്.
രണ്ട് വിദ്യാര്‍ത്ഥികളുമായി അമ്മ സെക്‌സ് ചെയ്തതിന് മകള്‍ ദൃക്‌സാക്ഷിയാണ്. മകളുടെ സുഹൃത്തുക്കളായിരുന്നു ആ വിദ്യാര്‍ത്ഥികള്‍.
ജെയ്മി ആയെര്‍ എന്ന യുവതിയാണ് പോലീസിന്റെ പിടിയില്‍ ആയത്. മകളുടെ പാര്‍ട്ടിയ്ക്കിടെ വച്ചായിരുന്നു ഇവരുടെ അപ്രതീക്ഷിതമായ നടപടി.
വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കിയതിന് ശേഷം അവരുമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് മൂന്ന് കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് വകുപ്പുകള്‍ കൂടി പിന്നീട് ചേര്‍ക്കുകയായിരുന്നു.
കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കി അവരുമായി അടുക്കുകയായിരുന്നു ജെയ്മി. അതിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സെക്‌സ് ചെയ്തത്.
തന്നെ കുളിക്കാന്‍ സഹായിക്കാമോ എന്നായിരുന്നു ജെയ്മി വിദ്യാര്‍ത്ഥികളില്‍ ഒരാളോട് ചോദിച്ചത്. അതിന് ശേഷം വിദ്യാര്‍ത്ഥിയെ കിടപ്പറയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ആദ്യം ഒരു വിദ്യാര്‍ത്ഥിയെ ആണ് ജെയ്മി കൂട്ടിക്കൊണ്ടുപോയത്. ഈ വിദ്യാര്‍ത്ഥിയുമായി സെക്‌സ് ചെയ്യുന്നതിനിടെ മറ്റൊരു വിദ്യാര്‍ത്ഥിയും എത്തുകയായിരുന്നു. 16 ഉം 17 ഉം വയസ്സുള്ള വിദ്യാര്‍ത്ഥികളായിരുന്നു ഇവര്‍.
സ്വന്തം അമ്മ തന്റെ സഹപാഠികള്‍ക്കൊപ്പം കിടപ്പറ പങ്കിടുന്നതിന് മകള്‍ ദൃക്‌സാക്ഷിയാകേണ്ടിയും വന്നു. മകള്‍ തന്നെ ഇക്കാര്യം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
മകള്‍ കൈയ്യോടെ പിടികൂടിയ രണ്ട് വിദ്യാര്‍ത്ഥികളുമായിട്ട് മാത്രമല്ല ജെയ്മി സെക്‌സ് ചെയ്തത് എന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം. പാര്‍ട്ടിയ്‌ക്കെത്തിയ മറ്റ് മൂന്ന് വിദ്യാര്‍ത്ഥികളുമായിട്ടും ഇവര്‍ സെക്സ് ചെയ്തു.
മകളുടെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഈ വാര്‍ത്ത പ്രചരിച്ചിരുന്നു. അങ്ങനെയാണ് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്നാണ് ജെയ്മിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബര്‍ 23 ന് ആയിരുന്നു ീ സംഭവങ്ങളെല്ലാം നടന്നത്. ജെയ്മിയുടെ വീട്ടില്‍ വച്ച് തന്നെ ആയിരുന്നു. ജനുവരി 18 നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോഴും ജെയ്മി നല്ല മദ്യലഹരിയില്‍ തന്നെ ആയിരുന്നു. ഇവര്‍ മദ്യത്തിന് അടിമയാണെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായ ജെയ്മിയെ മനാറ്റി കൗണ്ടി ജയിലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 15 ലക്ഷം രൂപ കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂ.