വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്യുന്ന വീഡിയോ വാട്‌സ് ആപ്പില്‍ വൈറല്‍!
പിലിഭിത്: കഴിഞ്ഞ മാസം കാണാതായ വീട്ടമ്മയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. ഉത്തര്‍ പ്രദേശിലെ പിലിഭിതിലാണ് സംഭവം നടന്നത്. ബാദുണ്‍ ജില്ലയിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോകാനിറങ്ങിയതാണ് യുവതി.
45 കാരിയുടെ മൃതദേഹം കുഴിയില്‍ നിന്നെടുത്ത് ബലാത്സംഗം ചെയ്തു!
സന്‍ഗാധി പോലീസ് സ്‌റ്റേഷന് കീഴിലുള്ള ബര്‍ഹയിലാണ് യുവതിയുടെ മാതാപിതാക്കള്‍ താമസിക്കുന്നത്. ഇവരുടെ വീട്ടിലേക്കാണ് യുവതി യാത്ര തിരിച്ചത്. നവംബര്‍ 23നായിരുന്നു ഇത്. എന്നാല്‍ വീട്ടില്‍ എത്തിയില്ല. ഇതേത്തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല.
കഴിഞ്ഞ ദിവസം യുവതിയുടെ സഹോദരന് വാട്‌സ് ആപ്പില്‍ ഒരു വീഡിയോ ലഭിച്ചു. സഹോദരിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനിലെത്തി വീണ്ടും പരാതി നല്‍കുകയായിരുന്നു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീഡിയോ കിട്ടിയത് ഇങ്ങനെ
കഴിഞ്ഞ ദിവസം യുവതിയുടെ സഹോദരന് വാട്‌സ് ആപ്പില്‍ ഒരു വീഡിയോ ലഭിച്ചു. സഹോദരിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്.
പരാതി നൽകി, പക്ഷേ
ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനിലെത്തി വീണ്ടും പരാതി നല്‍കുകയായിരുന്നു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആരോപണം ഇങ്ങനെ
യുവതിയെ കാണാനില്ല എന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
പക്ഷേ പോലീസ് കേസെടുത്തു
പരാതി ലഭിച്ച ഉടനെ തങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്തു എന്നാണ് പോലീസ് പറയുന്നത്. അക്രമികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ് എന്നും എത്രയും വേഗം ഇവരെ കണ്ടെത്താന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്നും എ സി പി സുധീര്‍ കുമാര്‍ സിംഗ് പറഞ്ഞു.
ഞെട്ടിപ്പിക്കുന്ന വാർത്തകൾ
ആഗ്ര ജില്ലയിലെ ഫത്തേപൂര്‍ സിക്രിയിൽ മരിച്ച് കുഴിയിലടക്കിയ മൃതദേഹത്തെ പുറത്തെടുത്ത് ബലാത്സംഗം ചെയ്തു എന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു.
ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍