'കുതിര പ്രേമത്തില്‍' അടുത്തു, നായയുടെപേരില് തെറ്റി... യുവതിയെ വേശ്യയാക്കി,നഗ്നയാക്കി കുതിരപ്പുറത്ത്
പല തരത്തിലുള്ള പ്രതികാരങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതികാരങ്ങള്‍ അപൂര്‍വ്വമാകും
വെയില്‍സ്: ഒരേ അഭിരുചിയുള്ളവര്‍ പെട്ടെന്ന് സൗഹൃദത്തിലാകും എന്നാണ് പൊതുവേ പറയാറുള്ളത്. അങ്ങനെയുള്ളവര്‍ പിണങ്ങിയാലും ചിലപ്പോള്‍ വലിയ പ്രശ്നം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.
കുതിരകളോടുള്ള ഇഷ്ടത്തിന്റെ പേരില്‍ അടുപ്പത്തിലായ രണ്ട് സ്ത്രീകളെ കുറിച്ചാണ് വാര്‍ത്ത. കുതിരയുടെ പേരില്‍ ഇഷ്ടത്തിലായവര് പിരിഞ്ഞത് ഒരു നായയുടെ പേരിലായിരുന്നു.
അതിലൊന്നും അവസാനിക്കുന്നില്ല കാര്യങ്ങള്‍. യുവതിയെ വേശ്യയായി ചിത്രീകരിച്ചായിരുന്നു കൂട്ടുകാരിയുടെ പ്രതികാരം. ഒടുവില്‍ സംഗതി കോടതിയിലും എത്തി.

അലിസണ് റാംസെഡനും എറിക്ക ബെനഡിക്ടചയ്ക്കും കുതിരകളോട് വല്ലാത്ത ഇഷ്ടമാണ്. രണ്ട് പേരും അടുത്ത സൗഹൃദത്തിലാകാനുള്ള കാരണവും ഇത് തന്നെ ആയിരുന്നു. അലിസണ് ആണെങ്കില്‍ കുതിരകളെ പരിശീലിപ്പിക്കുന്ന ആളും. അയല്‍വാസികളും ആയിരുന്നു ഇവര്‍.

എന്നാല്‍ ഈ സൗഹൃദം അധികനാള്‍ നീണ്ടുനിന്നില്ല. അലിസണോട് പിണങ്ങിയ എറിക്ക ചെയ്തത് കേട്ടാല്‍ ആരും ഞെട്ടിപ്പോകും.

അലിസണ് റാംസെഡന് ഒരു അഭിസാരികയാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു എറിക്ക ചെയ്തത്. വാക്കാല്‍ പ്രചരിപ്പിക്കുക മാത്രമല്ല, പോസ്റ്റര്‍ അടിച്ച് പ്രചരിപ്പിച്ചു.

അലിസണ് റാംസെഡ് പൂര്‍ണനഗ്നയായി കുതിരയെ ഓടിക്കുന്ന ഒരു ചിത്രമാണ് ഇവര്‍ പ്രചരിപ്പിച്ചത്. ഇത് കൃത്രിമമായി സൃഷ്ടിച്ചതായിരുന്നു.

അലിസണ് നഗ്നയായി കുതിരയെ ഓടിക്കുന്ന ചിത്രം ഇവര്‍ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും വരെ ഒട്ടിച്ചു. ഫേസ്ബുക്കില്‍ അലിസണ്റെ പേരില്‍ പോസ്റ്റ് ആയും ഇത് പ്രചരിപ്പിച്ചു.

ആര്‍ക്ക് വേണ്ടിയും അവരുടെ സ്ഥലത്ത് ചെന്ന് നഗ്നയായി കുതിരയെ ഓടിച്ച് തരാം എന്നായിരുന്നു പോസ്റ്ററിലെ വാഗ്ദാനം. കുതിരയെപ്പോലുള്ള വിചിത്രമായ ആഗ്രഹങ്ങള്‍ താന്‍ നിറവേറ്റും എന്നും എഴുതി വച്ചിരുന്നു.

പേരും ഫോട്ടോയും വച്ച് ഒരു പോസ്റ്റര്‍ മാത്രം ആയിരുന്നില്ല പോസ്റ്റര്‍. രാപ്പകല്‍ വ്യത്യാസമില്ലാതെ ആര്‍ക്കും തന്നെ വിളിക്കാം എന്ന് പറഞ്ഞ് അലിസണിന്റെ ഫോണ്‍ നമ്പറും കൊടുത്തിരുന്നു.

മൂന്ന് ആഴ്ചക്കാലം ഈ വകുപ്രചാരണം തുടര്‍ന്നു. ഒടുവില്‍ നാണക്കേട് സഹിക്കവയ്യാതെ യുവതി നാട് വിടുകയായിരുന്നു. അതിന് മുമ്പ് ഇവര്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തു.

ജര്‍മന്‍ ഷെപ്പേഡ് വിഭാഗത്തില്‍ പെടുന്ന ഒരു പട്ടിക്കുഞ്ഞിനെ അലിസണില്‍ നിന്ന് ബെനഡിക്ട വാങ്ങിയിരുന്നു. എന്നാല്‍ ഇതിന് പണം നല്കാന് അവര്‍ തയ്യാറായില്ലത്രെ. ഇതിന്റെ പേരിലാണ് തങ്ങള്‍ പിണങ്ങിയത് എന്നാണ് അലിസണ്റെ വാദം.

പട്ടിയുടെ പൈസ കൊടുക്കാത്തത് മാത്രമല്ല, തനിക്ക് പുതിയതായി കിട്ടിയ കാമുകനെ ചൊല്ലിയും ബെനഡിക്ടയ്ക്ക് അസൂയയുണ്ടായിരുന്നു എന്നാണ് ആരോപണം. എന്തായാലും ബെനഡിക്ടയ്ക്ക് കോടതി 370 പൗണ്ട് പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications