Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുതിര പ്രേമത്തില്‍' അടുത്തു, നായയുടെപേരില്‍ തെറ്റി... യുവതിയെ വേശ്യയാക്കി,നഗ്നയാക്കി കുതിരപ്പുറത്ത്

പല തരത്തിലുള്ള പ്രതികാരങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതികാരങ്ങള്‍ അപൂര്‍വ്വമാകും

വെയില്‍സ്: ഒരേ അഭിരുചിയുള്ളവര്‍ പെട്ടെന്ന് സൗഹൃദത്തിലാകും എന്നാണ് പൊതുവേ പറയാറുള്ളത്. അങ്ങനെയുള്ളവര്‍ പിണങ്ങിയാലും ചിലപ്പോള്‍ വലിയ പ്രശ്‌നം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.

കുതിരകളോടുള്ള ഇഷ്ടത്തിന്റെ പേരില്‍ അടുപ്പത്തിലായ രണ്ട് സ്ത്രീകളെ കുറിച്ചാണ് വാര്‍ത്ത. കുതിരയുടെ പേരില്‍ ഇഷ്ടത്തിലായവര്‍ പിരിഞ്ഞത് ഒരു നായയുടെ പേരിലായിരുന്നു.

അതിലൊന്നും അവസാനിക്കുന്നില്ല കാര്യങ്ങള്‍. യുവതിയെ വേശ്യയായി ചിത്രീകരിച്ചായിരുന്നു കൂട്ടുകാരിയുടെ പ്രതികാരം. ഒടുവില്‍ സംഗതി കോടതിയിലും എത്തി.

ഒടുക്കത്തെ കുതിര പ്രേമം

അലിസണ്‍ റാംസെഡനും എറിക്ക ബെനഡിക്ടചയ്ക്കും കുതിരകളോട് വല്ലാത്ത ഇഷ്ടമാണ്. രണ്ട് പേരും അടുത്ത സൗഹൃദത്തിലാകാനുള്ള കാരണവും ഇത് തന്നെ ആയിരുന്നു. അലിസണ്‍ ആണെങ്കില്‍ കുതിരകളെ പരിശീലിപ്പിക്കുന്ന ആളും. അയല്‍വാസികളും ആയിരുന്നു ഇവര്‍.

സൗഹൃദം വഴിപിരിഞ്ഞപ്പോള്‍ പ്രതികാരം

എന്നാല്‍ ഈ സൗഹൃദം അധികനാള്‍ നീണ്ടുനിന്നില്ല. അലിസണോട് പിണങ്ങിയ എറിക്ക ചെയ്തത് കേട്ടാല്‍ ആരും ഞെട്ടിപ്പോകും.

കൂട്ടുകാരിയെ വേശ്യയാക്കി

അലിസണ്‍ റാംസെഡന്‍ ഒരു അഭിസാരികയാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു എറിക്ക ചെയ്തത്. വാക്കാല്‍ പ്രചരിപ്പിക്കുക മാത്രമല്ല, പോസ്റ്റര്‍ അടിച്ച് പ്രചരിപ്പിച്ചു.

കുതിരപ്പുറത്ത് നഗ്നയായി ഇരിക്കുന്ന ഫോട്ടോ

അലിസണ്‍ റാംസെഡ് പൂര്‍ണനഗ്നയായി കുതിരയെ ഓടിക്കുന്ന ഒരു ചിത്രമാണ് ഇവര്‍ പ്രചരിപ്പിച്ചത്. ഇത് കൃത്രിമമായി സൃഷ്ടിച്ചതായിരുന്നു.

ഫേസ്ബുക്കിലും ഇട്ടു, പോസ്റ്റര്‍ ഒട്ടിച്ചു

അലിസണ്‍ നഗ്നയായി കുതിരയെ ഓടിക്കുന്ന ചിത്രം ഇവര്‍ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും വരെ ഒട്ടിച്ചു. ഫേസ്ബുക്കില്‍ അലിസണ്‍റെ പേരില്‍ പോസ്റ്റ് ആയും ഇത് പ്രചരിപ്പിച്ചു.

നഗ്നയായി കുതിരയെ ഓടിക്കാം... ആര്‍ക്ക് വേണ്ടിയും

ആര്‍ക്ക് വേണ്ടിയും അവരുടെ സ്ഥലത്ത് ചെന്ന് നഗ്നയായി കുതിരയെ ഓടിച്ച് തരാം എന്നായിരുന്നു പോസ്റ്ററിലെ വാഗ്ദാനം. കുതിരയെപ്പോലുള്ള വിചിത്രമായ ആഗ്രഹങ്ങള്‍ താന്‍ നിറവേറ്റും എന്നും എഴുതി വച്ചിരുന്നു.

ഫോണ്‍ നമ്പറും കൊടുത്തു

പേരും ഫോട്ടോയും വച്ച് ഒരു പോസ്റ്റര്‍ മാത്രം ആയിരുന്നില്ല പോസ്റ്റര്‍. രാപ്പകല്‍ വ്യത്യാസമില്ലാതെ ആര്‍ക്കും തന്നെ വിളിക്കാം എന്ന് പറഞ്ഞ് അലിസണിന്റെ ഫോണ്‍ നമ്പറും കൊടുത്തിരുന്നു.

ഒടുവില്‍ നാട് വിടേണ്ടി വന്നു

മൂന്ന് ആഴ്ചക്കാലം ഈ വകുപ്രചാരണം തുടര്‍ന്നു. ഒടുവില്‍ നാണക്കേട് സഹിക്കവയ്യാതെ യുവതി നാട് വിടുകയായിരുന്നു. അതിന് മുമ്പ് ഇവര്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തു.

ഒരു പട്ടിയെ ചൊല്ലിയുള്ള പ്രശ്‌നം

ജര്‍മന്‍ ഷെപ്പേഡ് വിഭാഗത്തില്‍ പെടുന്ന ഒരു പട്ടിക്കുഞ്ഞിനെ അലിസണില്‍ നിന്ന് ബെനഡിക്ട വാങ്ങിയിരുന്നു. എന്നാല്‍ ഇതിന് പണം നല്‍കാന്‍ അവര്‍ തയ്യാറായില്ലത്രെ. ഇതിന്റെ പേരിലാണ് തങ്ങള്‍ പിണങ്ങിയത് എന്നാണ് അലിസണ്‍റെ വാദം.

പുതിയ ബോയ് ഫ്രണ്ടും!!!

പട്ടിയുടെ പൈസ കൊടുക്കാത്തത് മാത്രമല്ല, തനിക്ക് പുതിയതായി കിട്ടിയ കാമുകനെ ചൊല്ലിയും ബെനഡിക്ടയ്ക്ക് അസൂയയുണ്ടായിരുന്നു എന്നാണ് ആരോപണം. എന്തായാലും ബെനഡിക്ടയ്ക്ക് കോടതി 370 പൗണ്ട് പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions