Home / Photos
വിസ്മയങ്ങളുടെ ക്ഷേത്ര സമുച്ചയം..! അബുദാബിയിലെ ബാപ്സ് ഹിന്ദുമന്ദിര്‍ ഉദ്ഘാടനം ഇന്ന്, ചിത്രങ്ങള്‍ കാണാം
By Jithin TP
ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്തയുടെ ആത്മീയ നേതാവായ പ്രമുഖ് സ്വാമി മഹാരാജ് 1997 ലെ യുഎഇ സന്ദര്‍ശന വേളയില്‍ ആണ് അബുദാബിയില്‍ ഒരു ഹിന്ദു ക്ഷേത്രം നിര്‍മ്മിക്കുക എന്ന ആശയം മുന്നോട്ട് വെച്ചത്. രാജ്യങ്ങള്‍, സംസ്കാരങ്ങള്‍, മതങ്ങള്‍ എന്നിവയ്ക്കിടയില്‍ ഐക്യം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ സന്ദര്‍ശനം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: PTI
Share
യുഎഇയിലെ അബുദാബിയില്‍ ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്ത നിര്‍മ്മിക്കുന്ന പരമ്പരാഗത ഹിന്ദു ആരാധനാലയമാണ് ബാപ്സ് ഹിന്ദു മന്ദിര്‍. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.
2/8
Photo Credit: PTI
Share
ക്ഷേത്രത്തിന് 108 അടി ഉയരവും 262 അടി നീളവും 180 അടി വീതിയും ഉണ്ട്. ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയില്‍ അല്‍ റഹ്ബയ്ക്ക് സമീപമുള്ള അബു മുറൈഖയിലാണ് 27 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമാണ് ഇത്.
3/8
Photo Credit: PTI
Share
2019 ല്‍ ആണ് ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചത്. സ്വാമിനാരായണന്, അക്ഷര-പുരുഷോത്തം, രാധാ-കൃഷ്ണന്, രാമ-സീത, ലക്ഷ്മണന്, ഹനുമാന്, ശിവ-പാര്‍വ്വതി, ഗണേശന്, കാര്‍ത്തികേയ, പത്മാവതി-വെങ്കടേശ്വര, ജഗന്നാഥന്, അയ്യപ്പന് എന്നീ ദേവതകളുടെ പ്രതിഷ്ഠകളാണ് ക്ഷേത്രത്തില്‍ ഉള്ളത്.
4/8
Photo Credit: PTI
Share
ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി ടണ്‍ കണക്കിന് പിങ്ക് മണല്‍ക്കല്ലുകള്‍ വടക്കന്‍ രാജസ്ഥാനില്‍ നിന്ന് അബുദാബിയിലേക്ക് എത്തിച്ചിരുന്നു. 50 ഡിഗ്രി സെല്‍ഷ്യസ് വരെ ചുട്ടുപൊള്ളുന്ന വേനല്‍ക്കാല താപനിലയെ ചെറുക്കാനുള്ള കഴിവ് പരിഗണിച്ചാണ് ഉത്തരേന്ത്യന്‍ സംസ്ഥാനത്ത് നിന്നുള്ള ഈടുനില്‍ക്കുന്ന കല്ലുകള്‍ തിരഞ്ഞെടുത്തത്.
5/8
Photo Credit: PTI
Share
ഇറ്റലിയില്‍ നിന്നുള്ള മാര്‍ബിളാണ് മന്ദിറിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രവും ഇത് തന്നെയായിരിക്കും. ഒരേ സമയം 8000- 10000 പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് ഈ ക്ഷേത്രം. രണ്ട് താഴികക്കുടങ്ങള്‍, ഏഴ് ശിഖരങ്ങള്‍, 12 സാമ്രാനുകള്, 402 തൂണുകള്‍ എന്നിവ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്.
6/8
Photo Credit: PTI
Share
ആര്‍എസ്പി ആര്‍ക്കിടെക്സ് പ്ലാനേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡും ക്യാപിറ്റല്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റും ചേര്‍ന്നാണ് ക്ഷേത്രത്തിന്റെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാമായണം, മഹാഭാരതം, ഭാഗവതം, ശിവപുരാണം എന്നിവയില്‍ നിന്നുള്ള കഥകള്‍ വിവരിക്കുന്ന ഏഴ് ആരാധനാലയങ്ങളും ക്ഷേത്രത്തിന് അകത്തുണ്ട്.
7/8
Photo Credit: PTI
Share
ഭൂമി, ജലം, തീ, വായു, ബഹിരാകാശം എന്നീ പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന 'ഡോം ഓഫ് ഹാര്‍മണി' ആണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. ക്ഷേത്ര സമുച്ചയത്തിനുള്ളിലെ പ്രതീകാത്മക വെള്ളച്ചാട്ടം ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് പുണ്യനദികളുടെ ഉത്ഭവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
8/8
Photo Credit: PTI
Share
ഈ ക്ഷേത്രത്തില്‍ എല്ലാ മതസ്ഥര്‍ക്കും പ്രവേശനമുണ്ടായിരിക്കും. സന്ദര്‍ശക കേന്ദ്രം, പ്രാര്‍ത്ഥനാ ഹാളുകള്‍, എക്സിബിഷനുകള്‍, പഠനകേന്ദ്രങ്ങള്‍, കുട്ടികള്‍ക്കുള്ള സ്പോര്‍ട്സ് ഏരിയ, തീമാറ്റിക് ഗാര്‍ഡനുകള്‍, വാട്ടര്‍ ഫീച്ചറുകള്‍, ഫുഡ് കോര്‍ട്ട്, പുസ്തകങ്ങള്‍, സമ്മാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സാമൂഹിക സാംസ്കാരിക സമ്മേളനങ്ങള്‍ക്കുള്ള പൂര്‍ണ്ണമായ പ്രവര്‍ത്തന സ്ഥലമായാണ് ക്ഷേത്ര സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.


Click it and Unblock the Notifications