ബെംഗളൂരു ദുരന്തം; ചിന്നസ്വാമി സ്റ്റേഡിയം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: തിക്കിലും തിരക്കിലും പെട്ട് 11 പേര് മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് പരിഗണിക്കുന്നുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ തടയുന്നതിനാണ് നഗരം മധ്യത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നത്.
ഐപിഎല്‍ കിരീടം ചൂടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ആണ് 11 ആരാധകര്‍ കൊല്ലപ്പെട്ടത്. സര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മ മൂലമാണ് അപകടം ഉണ്ടായതെന്ന രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷമായ ബിജെപി ഉയര്‍ത്തുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട നിരവധി പേര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തെങ്കിലും ജനരോഷം അടങ്ങിയിട്ടില്ല.

ദുരന്തത്തില്‍ അഗാധമായ ദുഃഖം പ്രകടിപ്പിച്ച സിദ്ധരാമയ്യ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ദീര്‍ഘകാല പരിഹാരങ്ങള്‍ ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞു. അതിന്റെ ഭാഗമായാണ് സ്റ്റേഡിയം മറ്റൊരു ഭാഗത്തേക്ക് മാറ്റുന്ന കാര്യം ആലോചിക്കുന്നത്.
ഒരു സര്‍ക്കാരിന്റെയും കീഴില്‍ ഇത്തരമൊരു ദാരുണമായ സംഭവം ഉണ്ടാകാന്‍ പാടില്ല. വ്യക്തിപരമായി എന്നെയും എന്റെ സര്‍ക്കാരിനെയും ഈ സംഭവം വേദനിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസില്‍ അഞ്ചു പൊലീസു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇന്റലിജന്‍സ് മേധാവിയെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയേയും മാറ്റിയതായും സിദ്ധരാമയ്യ സ്ഥിരീകരിച്ചു. കേസില്‍ ഉചിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ദുരന്തത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും സര്‍ക്കാര്‍ നിരുത്തരവാദപരമായി പെരുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു
സര്‍ക്കാര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഈ സംഭവം ദുഃഖകരമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ സര്‍ക്കാരിന് നാണക്കേടിന്റെ പങ്കു വഹിക്കേണ്ട കാര്യമില്ല.
സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് വിമര്‍ശിക്കുന്ന ബിജെപിയുടെ വാദത്തെയും അദ്ദേഹം തള്ളി. കുംഭമേളയ്ക്കിടെ ആളുകള്‍ മരിച്ചപ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി രാജിവച്ചോ എന്ന് സിദ്ധരാമയ്യ ചോദിച്ചു. അപ്പോള്‍ ബിജെപിയും ജെഡിഎസും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടോ. രാഷ്ട്രീയ പ്രതികരണങ്ങളിലെ ഇരട്ടത്താപ്പാണ് ഇത് കാണിക്കുന്നതെന്ന് സിദ്ധരാമയ്യ വിമര്‍ശിച്ചു.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ചരിത്ര നേട്ടം ആഘോഷിക്കുന്നതിനിടെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നില്‍ വന്‍ ദുരന്തം ഉണ്ടായത്. നിയന്ത്രിക്കാന്‍ പറ്റുന്നതിലും അധികം ആളുകള്‍ എത്തിയതോടെ തിക്കും തിരക്കും ഉണ്ടായി. അതിനിടെയാണ് 11 പേരുടെ ജീവന് നഷ്ടമായത്. ഇപ്പോഴും ചിലര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ദുരന്തം സര്‍ക്കാരിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. പൊലീസിന്റെ അപകട മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് പരിപാടി നടത്തിയത്. സര്‍ക്കാരിനെതിരേയുള്ള ശക്തമായ ആയുധമായി ബിജെപി ദുരന്തത്തെ ഏറ്റെടുക്കുകയും ചെയ്തു.
-
ബെംഗളൂരു റിസോര്‍ട്ട് നാടകം; ഇത്തവണ ഒഡീഷ കോണ്‍ഗ്രസ് എംഎല്‍എമാര്‍, ചാക്കിടാന്‍ ബിജെപി -
അബുദാബിയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങളുമായി ഇത്തിഹാദ്; കൊച്ചിയിലേക്കും ബെംഗളൂരുവിലേക്കും സര്‍വീസുകള്‍ -
എൽപിജി ക്ഷാമം: ഇനി ദിവസം രണ്ട് നേരം മാത്രം ഭക്ഷണം, പിജി മെനുവിൽ നിന്ന് ദോശയും പൂരിയും ചപ്പാത്തിയും ഔട്ട് -
ഭക്ഷണത്തിന്റെ ബില്ലിനൊപ്പം 30 രൂപ ഗ്യാസ് ചാര്‍ജ്; ബെംഗളൂരുവില്‍ ഹോട്ടലുകള്‍ക്കെതിരേ പ്രതിഷേധം -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും












Click it and Unblock the Notifications