ബെംഗളൂരു യാത്രയ്ക്ക് മിന്നല്‍ വേഗത; 73 മിനുട്ടില്‍ എത്താം, പുതിയ റെയില്‍ ഇടനാഴി ഉഗ്രന്‍
ബെംഗളൂരു: ധനമന്ത്രി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍ ഇടനാഴി ചെറിയ സംഭവമല്ല. രാജ്യത്തെ ജനങ്ങളുടെ യാത്രയ്ക്ക് മിന്നല്‍ വേഗത നല്കാന് സഹായിക്കുന്ന പദ്ധതിയാണിത്. മാത്രമല്ല, വന്‍കിട നഗരങ്ങള്‍ തമ്മിലുള്ള ദൂരം കുറയും. വേഗത കൂടുമ്പോള്‍ പെട്ടെന്ന് ലക്ഷ്യത്തിലെത്താനും സാധിക്കും. പദ്ധതി വന്നാലുള്ള മാറ്റം റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് വിശദീകരിച്ചു.
ഏഴ് അതിവേഗ റെയില്‍ ഇടനാഴിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു-ചെന്നൈ, ബെംഗളൂരു-ഹൈദരാബാദ്, ചെന്നൈ-ഹൈദരാബാദ്, പൂനെ-ഹൈദരാബാദ്, മുംബൈ-പൂനെ, ഡല്‍ഹി-വരാണസി, വരാണസി-സിലിഗുരി എന്നിവയാണ് ഏഴ് പാതകള്‍. തമിഴ്നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളെയാണ് പാത ബന്ധിപ്പിക്കുന്നത്.

ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് നിലവില്‍ ട്രെയിന്‍ യാത്രയ്ക്ക് വരുന്ന സമയം അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെയാണ്. അതിവേഗ റെയില്‍ ഇടനാഴി യാഥാര്‍ഥ്യമായാല്‍ ഇത് ഒരു മണിക്കൂര്‍ 13 മിനുട്ട് ആയി ചുരുങ്ങും. ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്ക് ഏകദേശം പത്ത് മണിക്കൂറാണ് ഇപ്പോള്‍ വേണ്ടി വരുന്ന സമയം. ഇത് ഒരു മണിക്കൂര്‍ 55 മിനുട്ട് ആയി കുറയും.
ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് ഏകദേശം 12 മണിക്കൂര്‍ വേണ്ടി വരുന്നു. ഇത് മൂന്ന് മണിക്കൂറില്‍ താഴെയാകുമെന്നതാണ് എടുത്തു പറയേണ്ട നേട്ടം. ദക്ഷിണേന്ത്യയ്ക്ക് ബജറ്റില്‍ അനുവദിച്ച അതിവേഗ റെയില്‍ ഇടനാഴിയിലെ വിവരങ്ങളാണിത്. അതേസമയം, മുംബൈ-പൂനെ റൂട്ടില്‍ നിലവില്‍ നാല് മണിക്കൂറോളം സമയം വേണ്ടി വരുന്നത് പാത വരുന്നതോടെ 48 മിനുട്ടായി കുറയും.
അതിവേഗ റെയില്‍ പാത കൊണ്ടുള്ള നേട്ടങ്ങള്‍
പൂനെയില്‍ നിന്ന് ഹൈദരാബാദിലേക്ക് ഏകദേശം പത്ത് മണിക്കൂറാണ് ഇപ്പോള്‍ വേണ്ടി വരുന്നത്. ഇത് രണ്ട് മണിക്കൂറായി കുറയും. ഡല്‍ഹിയില്‍ നിന്ന് വരാണസിയിലേക്ക് പത്ത് മണിക്കൂര്‍ വേണ്ടിടത്ത് മൂന്ന് മണിക്കൂര്‍ 50 മിനുട്ടില്‍ ലക്ഷ്യത്തിലെത്താന്‍ സാധിക്കും. വരാണസിയില്‍ നിന്ന് ബിഹാറിലെ പട്ന വഴി ബംഗാളിലെ സിലിഗുരിയിലേക്ക് ഏകദേശം 15 മണിക്കൂര്‍ വേണ്ടിടത്ത് പാത യാഥാര്‍ഥ്യമായാല്‍ മൂന്ന് മണിക്കൂര്‍ മതിയാകും.
രാജ്യത്തെ വന്‍കിട, ഐടി നഗരങ്ങളെ ബന്ധിപ്പിച്ചാണ് അതിവേഗ റെയില്‍ ഇടനാഴി പ്രഖ്യാപിച്ചിരിക്കുന്നത്. പാത നിര്‍മാണത്തിനുള്ള സൗകര്യം കൂടി കണക്കിലെടുത്തിട്ടുണ്ട്. ജനങ്ങള്‍ക്ക് ജോലി അവസരം ഉയരാനും ബിസിനസ് ശക്തിപ്പെടാനും ഇത് വഴിയൊരുക്കും. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും വിപുലമാകും. ഇതെല്ലാം രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക അവസ്ഥയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുക.
ഏഴ് പാതകള്‍ കൂടി 4000 കിലോമീറ്റര്‍ ദൂരം വരും. 16 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്. പ്രത്യേക ചരക്കുപാതയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാളിലെ ദന്കുനിയില് നിന്ന് ഗുജറാത്തിലെ സൂറത്തിലേക്കാണ് ചരക്കുപാത. ഒഡീഷ, ചത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് ഈ പാത.
-
എല്ലാവരും ശ്രദ്ധിക്കുക; പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധന ഉടൻ! -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരു വന്ദേഭാരത് സമയത്തില്‍ നേരിയ മാറ്റം; ടിക്കറ്റ് നിരക്ക് 1260 രൂപ, 5 സ്റ്റോപ്പ്, ആറര മണിക്കൂര്‍ യാത്ര -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications