ബെംഗളൂരുവിലേക്കും തിരിച്ചും ബുള്ളറ്റ് ട്രെയിൻ ;? 13 മണിക്കൂർ യാത്ര വെറും 2 മണിക്കൂറിനുള്ളിൽ പോകാം
ബെംഗളൂരുവിനെയും ഹൈദരാബാദിനെയും ബന്ധിപ്പിക്കുന്ന അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി യാഥാർത്ഥ്യമാകുമോ? പദ്ധതി നിലവിൽ വന്നാൽ വെറും രണ്ട് മണിക്കൂർ കൊണ്ട് രാജ്യത്തെ പ്രധാന നഗരങ്ങൾ തമ്മിലുള്ള യാത്ര സാധ്യമാകും. നിലവിൽ 19 മണിക്കൂറാണ് ട്രെയിൻ യാത്രയ്ക്ക് വേണ്ടിവരുന്നത്. ദക്ഷിണേന്ത്യയിലെ ഈ രണ്ട് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതി മേഖലയിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബെംഗളൂരു-ഹൈദരാബാദ് അതിവേഗ റെയിൽ ഇടനാഴിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) 2026 മാർച്ചോടെ റെയിൽവേ ബോർഡിന് സമർപ്പിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ ഇടനാഴിയുടെ മാതൃകയിലായിരിക്കും പദ്ധതി തയ്യാറാക്കുന്നത്. വിശഗമായ പഠനത്തിന് ശേഷം റിപ്പോർട്ട് കേന്ദ്രസർക്കാരിന് കൈമാറും.

സർക്കാർ ഉടമസ്ഥതയിലുള്ള റൈറ്റ്സ് ലിമിറ്റഡ് (RITES Limited) നിർദ്ദിഷ്ട 626 കിലോമീറ്റർ എലിവേറ്റഡ് ഇടനാഴിയുടെ അവസാന സർവേയും അലൈൻമെന്റ് ജോലികളും നടത്തിവരികയാണ്. ഡിപിആർ തയ്യാറാക്കിക്കഴിഞ്ഞാൽ സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിക്ക് അനുമതിക്കായി സമർപ്പിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.
ബെംഗളൂരു-ഹൈദരാബാദ് ബുള്ളറ്റ് ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറിൽ 350 കിലോമീറ്ററും ഓപ്പറേറ്റിങ് വേഗത 320 കിലോമീറ്ററുമായിരിക്കും. ഈ അതിവേഗ ട്രെയിൻ ദക്ഷിണേന്ത്യയിലെ പ്രധാന സാങ്കേതിക കേന്ദ്രങ്ങളായ ഈ നഗരങ്ങൾ തമ്മിലുള്ള യാത്രയിലെ ഗെയിം ചേഞ്ചർ ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യാത്രാ സമയം കുറയുന്നത് വ്യാപാരികൾ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർക്ക് പ്രയോജനകരമാകും. കൂടാതെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ഇത് വലിയ ഉത്തേജനം നൽകുമെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
അതേസമയം പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ വലിയ വെല്ലുവിളിയായേക്കും. ഭൂമി ഏറ്റെടുക്കൽ ഒരു വലിയ വെല്ലുവിളിയാണ്, ഇതിന് സംസ്ഥാന സർക്കാരുകളുടെ സഹായം ആവശ്യമാണ്. അതത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി സർവേയർമാർ ബന്ധപ്പെടുന്നുണ്ട്, സൗത്ത് സെൻട്രൽ റെയിൽവേ (SCR) ചീഫ് പിആർഒ എ. ശ്രീധർ ടൈംസ് ഓഫ് ഇന്ത്യയോട് (TOI) പറഞ്ഞു.
"കർണാടകയിൽ നിരവധി യോഗങ്ങൾ നടന്നു. ഒരു പ്രത്യേക അലൈൻമെന്റിൽ ഭൂമി ഏറ്റെടുക്കൽ സാധ്യമല്ലെങ്കിൽ പദ്ധതിയിൽ മാറ്റം വരുത്തേണ്ടി വരും. അതിനാൽ, അലൈൻമെന്റ് അന്തിമമാക്കുമ്പോൾ സംസ്ഥാന സർക്കാരുകളുടെ അഭിപ്രായങ്ങൾ പരിഗണിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരു-ഹൈദരാബാദ് അതിവേഗ റെയിൽ ഇടനാഴി പദ്ധതിയുടെ ജോലികൾ വേഗത്തിലാക്കാൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിർദ്ദേശിച്ചിട്ടുണ്ട്. ഹൈദരാബാദ്-ചെന്നൈ, ഹൈദരാബാദ്-ബെംഗളൂരു പദ്ധതികളുടെ സർവേകൾ വേഗത്തിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനായ മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ ഇടനാഴി (MAHSR) വഴി ഈ രണ്ട് പ്രധാന വ്യാവസായിക കേന്ദ്രങ്ങൾ തമ്മിലുള്ള യാത്രാ സമയം വെറും രണ്ട് മണിക്കൂറായി കുറയ്ക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഗുജറാത്തിലെ സൂറത്ത്, വാപി നഗരങ്ങൾക്കിടയിൽ 100 കിലോമീറ്റർ ദൂരത്താണ് ആദ്യ സർവീസ് നടത്തുക.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications