ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന വരുമാനം; കുറഞ്ഞ നിരക്കില്‍ യാത്ര, 'കേരള സവാരി' കൊച്ചിയിലും
രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ സംരംഭമായി തുടങ്ങിയ ഓണ്‍ലൈന്‍ ഓട്ടോ, ടാക്സി പ്ലാറ്റ് ഫോം ആയ കേരള സവാരി സംസ്ഥാന വ്യാപകമായി പ്രവര്‍ത്തനം തുടങ്ങുന്നു. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ആദ്യഘട്ടത്തില്‍. അടുത്ത മാസത്തോടെ മെട്രോയും വാട്ടര്‍ മെട്രോയും ഉള്‍പ്പെടെ ആപ്പില്‍ കിട്ടും. സബ്സ്ക്രിപ്ഷന് രീതിയിലാണ് ഈ ആപ്പിന്റെ പ്രവര്‍ത്തനം എന്നതാണ് എടുത്തു പറയേണ്ടത്.
കമ്മീഷന് രഹിതമായ സംരംഭമായതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതാകും പദ്ധതി. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കിലാകും യാത്ര. കുറഞ്ഞ നിരക്കില്‍ യാത്ര ഉറപ്പാക്കുന്ന ഈ സംരംഭം പോലീസ്, ഗതാഗതം, ഐടി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ ഐടിഐ പാലക്കാടിന്റെ സഹായത്തോടെയാണ് യാഥാര്‍ഥ്യമാക്കിയത്.

തിരുവനന്തപുരം കോര്പറേഷന് പരിധിയിലാണ് ആദ്യം കേരള സവാരി തുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ ട്രയല്‍ റണ്‍ നേരത്തെ നടത്തിയിരുന്നു. ഇപ്പോള്‍ ഈ രണ്ട് നഗരങ്ങളിലും സമ്പൂര്‍ണ തോതില്‍ ആപ്പിന്റെ പ്രവര്‍ത്തനം ലഭിക്കും. ഇന്ന് ഫ്ളാഗ് ഓഫ് മന്ത്രി ശിവന്‍കുട്ടി നിര്‍വഹിച്ചു. കേരള സവാരി ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. പാനിക് ബട്ടനും ആപ്പിലുണ്ട് എന്നതാണ് എടുത്തുപറയേണ്ടത്.
പദ്ധതി സംബന്ധിച്ച മന്ത്രി ശിവന്‍കുട്ടിയുടെ കുറിപ്പ് വായിക്കാം: 'കേരള സവാരി 2.0' പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു..
നമ്മുടെ സര്‍ക്കാര്‍ അഭിമാനപൂര്‍വ്വം നടപ്പിലാക്കിയ ഓണ്‍ലൈന്‍ ഓട്ടോ/ടാക്സി പ്ലാറ്റ്ഫോമായ 'കേരള സവാരി' അതിന്റെ 2.0 പതിപ്പിലൂടെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്.തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. താമസിയാതെ തന്നെ മറ്റ് ജില്ലകളിലേക്കും നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി, കേരള സവാരി പ്രവര്‍ത്തിക്കുന്നത് സബ്സ്ക്രിപ്ഷന് രീതിയിലാണ്. ഇത് കമ്മീഷന്‍രഹിതമായി ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന വരുമാനം ഉറപ്പാക്കുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലുള്ള ഈ സംവിധാനം പൊതുജനത്തിന് കുറഞ്ഞ നിരക്കില്‍ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നു.
കേരള സര്‍ക്കാര്‍, പോലീസ്, ഗതാഗതം, ഐ.റ്റി. തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ ഐ.ടി.ഐ. പാലക്കാടിന്റെ സാങ്കേതിക സഹായത്തോടെയാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. കേരള സവാരി വെറുമൊരു ഓട്ടോ/ടാക്സി ആപ്പ് എന്നതിലുപരി ഒരു മള്‍ട്ടി മോഡല്‍ ഗതാഗത സംവിധാന ആപ്പ് ആയി മാറാനാണ് ലക്ഷ്യമിടുന്നത്. മെട്രോ, വാട്ടര്‍ മെട്രോ, മെട്രോ ഫീഡര്‍ ബസുകള്‍, ടൂറിസം, റെയില്‍വേ എന്നിവയുമായി ഈ സംവിധാനം 2025 ഡിസംബറോടെ ഏകോപിപ്പിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്.''
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications