ഇന്ത്യക്കാര്‍ക്ക് ഇനി ഈ രണ്ട് രാജ്യങ്ങളിലേക്ക് വിസയില്ലാതെ പോകാനാകില്ല; പുതിയ മാറ്റത്തിന് കാരണം
ലണ്ടന്‍: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയായ ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യയ്ക്ക് മികച്ച നേട്ടമുണ്ടായ വര്‍ഷമാണിത്. ആഗോള റാങ്കിങ്ങില്‍ വന്‍ മുന്നേറ്റമാണ് ഇന്ത്യ 2026-ല്‍ രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ 75-ാം റാങ്കിലേക്കാണ് ഒറ്റയടിക്കു കുതിച്ചത്. കഴിഞ്ഞ വര്‍ഷം 85-ാം സ്ഥാനത്തായിരുന്നു. 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇന്ത്യയുടെ കുതിപ്പ്. ഈ കുതിച്ചുചാട്ടം ഉണ്ടായിട്ടും ഇന്ത്യയ്ക്ക് രണ്ട് രാജ്യങ്ങളിലേക്കുള്ള വിസ രഹിത പ്രവേശനം നഷ്ടപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്.
മുന്‍കൂട്ടി വിസ എടുക്കാതെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് സന്ദര്‍ശിക്കാവുന്ന രാജ്യങ്ങളുടെ എണ്ണത്തിലാണ് നേരിയ കുറവുണ്ടായത്. 2025-ല്‍ 57 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം ഉണ്ടായിരുന്നത് നിലവില്‍ 56 ആയി കുറഞ്ഞിരിക്കുകയാണ്. അതിനു കാരണക്കാരായ രാജ്യങ്ങള്‍ ഇറാനും ബൊളീവിയയുമാണ്.
ഇറാന്, ബൊളീവിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് നല്‍കിയിരുന്ന മുന്‍കൂര്‍ വിസ ഒഴിവാക്കല്‍ ആനുകൂല്യം പിന്‍വലിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇറാന് അനുവദിച്ചിരുന്ന വിസ രഹിത പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. സുരക്ഷാ കാരണങ്ങളാലാണ് ഇറാന്റെ നടപടി.

ഇറാന്
വ്യാജ തൊഴില്‍ വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി ഇസ്ലാമിക് റിപ്പബ്ലിക്കിലെത്തുന്ന ഇന്ത്യന്‍ പൗരന്മാരെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് ഇറാന് വിസ രഹിത സൗകര്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. നിരവധി ഇന്ത്യന്‍ പൗരന്മാരാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ മനുഷ്യക്കടത്തിനും തൊഴില്‍ വഞ്ചനയ്ക്കും ഇരയായി ഇറാനില്‍ എത്തിയത്.
ബൊളീവിയ
അതേസമയം ബൊളീവിയയുടെ കാര്യം വ്യത്യസ്തമാണ്. ബൊളീവിയ തങ്ങളുടെ വിസ നടപടികള്‍ ഇ-വിസ സംവിധാനത്തിലേക്കു മാറ്റി. വിസ അപേക്ഷകര്‍ ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കുകയും രേഖകള്‍ അപ്ലോഡ് ചെയ്യുകയും പുറപ്പെടുന്നതിന് മുമ്പ് അംഗീകാരം നേടുകയും വേണം. ഹെന്‍ലി സൂചികയുടെ സ്കോറിങ് അനുസരിച്ച്, സര്‍ക്കാര്‍ അംഗീകാരം ആവശ്യമുള്ള ഇ-വിസകളെ വിസ രഹിത വിഭാഗത്തില്‍ ഉള്‍പ്പെടുത്തില്ല. ഈ സാങ്കേതിക മാറ്റമാണ് ബൊളീവിയ ഇന്ത്യയുടെ പട്ടികയില്‍ നിന്ന് പുറത്താകാന്‍ കാരണമായത്.
മുന്‍കൂര്‍ വിസ ആവശ്യമില്ലാതെ എത്ര രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ഹെന്‍ലി സൂചിക രാഷ്ട്രങ്ങളുടെ പട്ടിക തയാറാക്കുന്നത്. രാജ്യങ്ങളുടെ എണ്ണം കൂടുന്തോറും പാസ്പോര്‍ട്ടിന്റെ സ്കോറും വര്‍ധിക്കും.
ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യയ്ക്ക് പ്രവേശിക്കാവുന്ന വിസ രഹിത രാജ്യങ്ങളുടെ എണ്ണം 55 ആയിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ ഗാംബിയ പട്ടികയില്‍ ഇടംപിടിച്ചതോടെ ഇത് 56 ആയി ഉയര്‍ന്നു. വിസ രഹിത രാജ്യങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടും ഇന്ത്യയുടെ റാങ്കിങ് മെച്ചപ്പെട്ടത് ഗുണകരമാണ്. ഈ വര്‍ഷം മറ്റ് പല രാജ്യങ്ങളുടെയും പാസ്പോര്‍ട്ട് സ്കോറില്‍ വലിയ ഇടിവ് സംഭവിച്ചതാണ് ഇന്ത്യയുടെ റാങ്കിങ്ങില്‍ പത്ത് സ്ഥാനങ്ങളുടെ കുതിച്ചുചാട്ടത്തിന് കാരണം.
ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ ഡാറ്റാ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ് തയ്യാറാക്കുന്നത്. ഇതില്‍ വിസ ഇല്ലാതെ പ്രവേശിക്കാവുന്ന രാജ്യങ്ങള്‍, വിസ ഓണ്‍ അറൈവല്‍, ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്കോര്‍ കണക്കാക്കുന്നത്. പുതിയ റാങ്കിങ് അനുസരിച്ച് സിംഗപ്പൂരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ജപ്പാന്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ്.
-
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സൗദി അറേബ്യയ്ക്ക് തിരിച്ചടി കിട്ടിത്തുടങ്ങി; അരാംകോയുടെ ലാഭം ഇടിഞ്ഞു, ഇനിയും ഇടിഞ്ഞേക്കും -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
സൗദിയില്‍ ഇറാന്റെ മിസൈല്‍ പതിച്ച് ഇന്ത്യക്കാരന് ഉള്‍പ്പെടെ രണ്ടു പേര് കൊല്ലപ്പെട്ടു: 12 പേര്‍ക്ക് പരിക്ക് -
കറുത്ത സ്വര്‍ണം നിറഞ്ഞ ഖാര്‍ഗ് ദ്വീപ്; ഇറാനില്‍ ട്രംപ് ഈ നീക്കം നടത്തുമോ, പെട്രോള്‍ 200 രൂപയാകും -
സൗദി അറേബ്യ കൈവിട്ട നീക്കത്തിന്; ക്രൂഡ് വില്‍പ്പനയില്‍ അപൂര്‍വ നീക്കം, ഇരട്ടനീക്കം ഫലം കാണും -
എഴുത്ത് പരീക്ഷയില്ല; മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാന്‍ അവസരം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക് -
"അടുത്തത് ആര്?" ഇറാനിലെ പുതിയ നേതാവിനെയും വധിക്കുമെന്ന് ഇസ്രായേൽ -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications