ഹൈദരാബാദിന് ആശ്വാസം; ബീഗംപേട്ട് വിമാനത്താവള റൺവേയ്ക്ക് കീഴിൽ ആറ് വരി തുരങ്ക പാത വരുന്നു
ഹൈദരാബാദ് ബീഗംപേട്ട് വിമാനത്താവള റൺവേയ്ക്ക് താഴെ ഭൂഗർഭ അടിപ്പാത നിർമ്മിക്കാൻ എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) അനുമതി. പാരാഡൈസ് ജംഗ്ഷനെയും എൻഎച്ച്-44ലെ മിലിട്ടറി ഡെയറി ഫാം റോഡിനെയും ബന്ധിപ്പിക്കുന്ന വലിയ മേൽപ്പാല പാതയുടെ പ്രധാന ഭാഗമായിരിക്കും ആറുവരികളോടുകൂടിയ ഈ തുരങ്കം. 5,106 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിക്ക് ന്യൂ ഡെവലപ്‌മെന്റ് ബാങ്കും സംസ്ഥാന സർക്കാരും ചേർന്നാണ് ധനസഹായം നൽകുന്നത്.
600 മീറ്റർ നീളമുള്ള ആറുവരി ഭൂഗർഭ തുരങ്കമായിരിക്കും ഇത്. പാരാഡൈസ് ജംഗ്ഷനെ മിലിട്ടറി ഡെയറി ഫാം റോഡുമായി ബന്ധിപ്പിക്കുന്ന 5.4 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാല പാതയുടെ ഭാഗമായാണ് ഈ തുരങ്കം വിഭാവനം ചെയ്തിരിക്കുന്നത്.പദ്ധതിയുടെ രൂപരേഖയനുസരിച്ച് സെക്കന്തരാബാദ്, ടാഡ്ബണ്ട്, ബോവൻപള്ളി തുടങ്ങിയ പ്രധാന പ്രദേശങ്ങളിലൂടെ കടന്നുപോയി ഡെയറി ഫാം റോഡിൽ അവസാനിക്കുന്ന രീതിയിലായിരിക്കും തുരങ്കം. വിമാനത്താവള റൺവേയോട് ചേർന്ന് മേൽപ്പാല പാത നിർമ്മിക്കുന്നത് പ്രായോഗികമല്ലാത്തതിനാലാണ് ഈ ഭാഗത്ത് ഭൂഗർഭ ഘടന തിരഞ്ഞെടുക്കാൻ അധികൃതർ തീരുമാനിച്ചത്. ഭൂഗർഭ പാത ടാഡ്ബണ്ട് ഭാഗത്തെ കുത്തനെയുള്ള വളവുകൾ ഒഴിവാക്കാൻ സഹായിക്കുമെന്നും, ഇത് ഗതാഗത നീക്കത്തിന് പാതയെ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കുമെന്നും അധികൃതർ അറിയിച്ചു.

ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റി (എച്ച്എംഡിഎ) നിലവിൽ നടപ്പാക്കുന്ന രണ്ട് പ്രധാന കണക്റ്റിവിറ്റി പദ്ധതികളിൽ ഒന്നായ പാരാഡൈസ്-ഡെയറി ഫാം റോഡ് ഇടനാഴിയുടെ ഒരു പ്രധാന ഭാഗമായാണ് ബീഗംപേട്ട് വിമാനത്താവള അടിപ്പാത വികസിപ്പിക്കുന്നത്. ഈ പാതയ്ക്ക് പുറമെ, പാരാഡൈസ് ജംഗ്ഷനിൽ നിന്ന് ഷാമിർപേട്ടിലേക്കുള്ള മറ്റൊരു പ്രധാന ഇടനാഴിയിലും എച്ച്എംഡിഎ പ്രവർത്തിച്ചുവരികയാണ്. രണ്ട് പദ്ധതികളും ഹൈദരാബാദിലും പരിസരങ്ങളിലുമുള്ള റോഡ് അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാരാഡൈസ് മുതൽ ഡെയറി ഫാം റോഡ് ഇടനാഴിക്കായി, 42 ഏക്കർ പ്രതിരോധ സേനയുടെ ഭൂമിയും 13 ഏക്കർ സ്വകാര്യ ഭൂമിയും ആവശ്യമായി വരും. പാരാഡൈസ് ജംഗ്ഷൻ-ഷാമിർപേട്ട്, പാരാഡൈസ് ജംഗ്ഷൻ-ഡെയറി ഫാം റോഡ് എന്നീ രണ്ട് ഇടനാഴികൾക്കുമായി മൊത്തം 114 ഏക്കർ പ്രതിരോധ സേനയുടെ ഭൂമിയും 78 ഏക്കർ സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്.
ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ (എൻഡിബി) സഹായത്തോടെയാണ് പദ്ധതിക്ക് ധനസഹായം ലഭിക്കുന്നത്.പ്രാഥമിക പദ്ധതി റിപ്പോർട്ട് പ്രകാരം മൊത്തം പദ്ധതിച്ചെലവ് 5,106 കോടി രൂപയാണ്. എൻഡിബി 3,574 കോടി രൂപയും സംസ്ഥാന സർക്കാർ ശേഷിക്കുന്ന 1,532 കോടി രൂപയും നൽകും.
-
സ്വര്‍ണം വാങ്ങിവെച്ചോ.. ചതിക്കില്ല! ഗ്രാം സ്വര്‍ണം 18000 കടക്കും, പവന് 1.44 ലക്ഷവും!! -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു












Click it and Unblock the Notifications