Get Updates
Get notified of breaking news, exclusive insights, and must-see stories!

24 മീറ്റര്‍ ആഴത്തില്‍ ഭൂഗര്‍ഭ റെയില്‍പാത; കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം, ചിക്കന്‍ നെക് ഇനി തിളങ്ങും

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെയും കരമാര്‍ഗം ബന്ധിപ്പിക്കുന്ന പ്രദേശമാണ് സിലിഗുരി. ഇവിടെ വീതി കുറഞ്ഞ പ്രദേശത്തെ ചിക്കന്‍ നെക്ക് എന്നാണ് വിളിക്കുന്നത്. വിശാലമായ മേഖലയില്‍ നിന്ന് വന്നു വീതി കുറഞ്ഞ ഭാഗത്തുകൂടി വലിയ പ്രദേശത്തേക്ക് എത്തുന്ന കരമാര്‍ഗമാണിത്. പശ്ചിമ ബംഗാളിലെ ഈ പ്രദേശം രാജ്യ സുരക്ഷയുടെ തന്ത്രപ്രധാന മേഖലയാണ്.

വെറും 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള പ്രദേശമാണ് ചിക്കന്‍ നെക്ക്. സിലിഗുരി ഇടനാഴി എന്നും ഈ സ്ഥലം അറിയപ്പെടുന്നു. ബംഗാളിനെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഈ കരമേഖലയില്‍ നാല് ലൈനുള്ള റൈയില്‍പാത നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് റെയില്‍വെ മന്ത്രാലയം. 24 മീറ്റര്‍ ആഴത്തിലാണ് ഭൂഗര്‍ഭ റെയില്‍പാത വരിക.

Underground railway

ബംഗാളിലെ ടിന്‍ മൈല്‍ ഹാട്ടില്‍ നിന്ന് രംഗപാണി വരെയാണ് ഭൂഗര്‍ഭ പാത വരിക. സിലിഗുരിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെയാണ് ബംഗാളിലെ ഡാര്‍ജലിങിലുള്ള രംഗപാണി ബ്ലോക്കിലെ ടിന്‍ മൈല്‍ ഹാട്ട്. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണിത്. ഒരു ഭാഗത്ത് ചൈന, മറ്റൊരു ഭാഗത്ത് നേപ്പാള്‍, പിന്നെ ബംഗ്ലാദേശ് എന്നിവയെല്ലാം തൊട്ടടുത്ത് കിടക്കുന്നതു കൊണ്ടുതന്നെ തന്ത്ര പ്രധാന മേഖലയാണിത്.

ഇവിടെ കരമാര്‍ഗമുള്ള യാത്രകള്‍ സുഗമമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ചിക്കന്‍ നെക്ക് കടന്നു പോയാലാണ് എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് എത്തുക. ഇവിടെ എന്തെങ്കിലും തടസം നേരിട്ടാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള ബന്ധം ഇല്ലാതാകും. ഒരുപാലം മാത്രമാണ് മേഖലയെ ബന്ധിപ്പിക്കുന്നത്. ഈ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാര്‍.

സൈനിക സാന്നിധ്യം ശക്തമാക്കി

ഒരുഭാഗത്തെ അതിര്‍ത്തിയില്‍ ചൈനയുടെ ചുംബി താഴ് വരയാണ്. ഇവിടെ ചൈനയ്ക്ക് സൈനിക കേന്ദ്രമുണ്ട്. ഏത് കാലാവസ്ഥയിലും മേഖലയില്‍ എത്താന്‍ സാധിക്കുന്ന സൗകര്യങ്ങള്‍ ചൈന ഒരുക്കിയിട്ടുമുണ്ട്. സിക്കിമിലും അരുണാചല്‍ പ്രദേശിലും ചൈനയ്ക്ക് നോട്ടമുള്ളതാണ്. അടിയന്തര ഘട്ടങ്ങളില്‍ സൈനികര്‍ക്ക് അതിവേഗം എത്താന്‍ സാധിക്കേണ്ടതിന്റെ ആവശ്യകതയും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു.

അതിര്‍ത്തിയിലെ ലാല്‍മോണിര്‍ഹട്ടിലെ വ്യോമ സേനാ താവളം ബംഗ്ലാദേശ് അടുത്തിടെ സജീവമാക്കിയിരിക്കുകയാണ്. ഈ മാറ്റങ്ങളെല്ലാം മനസലാക്കി ബംഗാളിലെ ചോപ്ര, ബിഹാറിലെ കിഷന്‍ഗഞ്ച്, അസമിലെ ബോര്‍ഫുകാന്‍ എന്നിവിടങ്ങളിലെ മൂന്ന് സേനാ താവളങ്ങള്‍ പ്രതിരോധ വകുപ്പ് ഒരുക്കിയിട്ടുണ്ട്. ബംഗാളിലെ ഹല്‍ദിയയിലും പുതിയ സേനാ താവളം വരികയാണ്.

സൈനിക സാന്നിധ്യം ശക്തമാക്കുന്നതിനൊപ്പമാണ് അതിവേഗ നാലുവരി റെയില്‍പാത കൂടി ഒരുക്കുന്നത്. വടക്കുകിഴക്കന്‍ മേഖലകളിലേക്ക് കരമാര്‍ഗം എത്താനുള്ള സൗകര്യമൊരുക്കുന്നത് അടിസ്ഥാന സൗകര്യ വികസനത്തിന് ഒപ്പം സുരക്ഷാ മുന്‍കരുതല്‍ കൂടിയാണ്. ഈ റെയില്‍ പാതയുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+