വെള്ളത്തിലൂടെ ഇരട്ട തുരങ്കം; റെയിലും റോഡും, രാജ്യത്ത് ആദ്യം, 18662 കോടിയുടെ കേന്ദ്ര അനുമതി
ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി വെള്ളത്തിലൂടെ റോഡും റെയിലും വരുന്നു. അടുത്തടുത്തായി ഇരട്ട തുരങ്കമുണ്ടാക്കാനാണ് പദ്ധതി. ഒരു തുരങ്കത്തിലൂടെ ട്രെയിനും മറ്റൊരു തുരങ്കത്തിലൂടെ വാഹനങ്ങളും കടന്നുപോകും. അസമിലാണ് പദ്ധതി വരുന്നത്. ബ്രഹ്മപുത്ര നദിയിലൂടെയാണ് 34 കിലോമീറ്റര്‍ നീളത്തിലാകും തുരങ്കം നിര്‍മിക്കുക. 18662 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി അംഗീകാരം നല്കി.
ഈ തുരങ്ക നിര്‍മാണം യാഥാര്‍ഥ്യമായാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്രാ-ചരക്ക് ഗതാഗതം സുഗമമാകും. നാല് റെയില്‍വെ സ്റ്റേഷനുകള്‍, 2 വിമാനത്താവളങ്ങള്‍, രണ്ട് ഉള്‍നാടന്‍ ജലപാതകള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നതാകും നിര്‍ദിഷ്ട തുരങ്കപാത. അഞ്ച് വര്‍ഷത്തിനകം തുരങ്ക നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ആലോചന. പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാം...

രാജ്യത്തെ ഗതാഗത മേഖലയിലെ സുപ്രധാന ചുവടുവെപ്പാണിത്. അസം കൂടാതെ അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ഗതാഗത ബന്ധം വലിയ തോതില്‍ മെച്ചപ്പെടുത്തും. ദേശീയപാത 15-ലെ ഗോഹ്പൂരിനെ ദേശീയപാത 715-ലെ നുമലിഗഡുമായി ബന്ധിപ്പിക്കുന്ന നാലുവരി ആക്സസ് കണ്ട്രോള്ഡ് ഗ്രീന്‍ഫീല്‍ഡ് ഇടനാഴി ഇതിന്റെ ഭാഗമാണ്.
ഇന്ത്യയിലെ ആദ്യത്തെ ജലത്തിനടിയിലൂടെയുള്ള റോഡ്-കം-റെയില്‍ തുരങ്കവും ലോകത്തിലെ രണ്ടാമത്തെ തുരങ്കവുമായി മാറും ഇത്. തുരങ്ക പാത പൂര്‍ത്തിയാകുന്നതോടെ ഗോഹ്പൂരിനും നുമലിഗഡിനും ഇടയിലുള്ള ദൂരം 240 കിലോമീറ്ററില്‍ നിന്ന് വെറും 34 കിലോമീറ്ററായി കുറയും. നിലവില്‍ ഏകദേശം 6 മണിക്കൂര്‍ എടുക്കുന്ന യാത്രാസമയം 20 മിനിറ്റായി ചുരുക്കാന്‍ സഹായിക്കും.
തൊഴില്‍ അവസരങ്ങള്‍, അതിവേഗ ചരക്കു കടത്ത്
എന്‍.എച്ച്-715-ലെ നുമലിഗഡിനും എന്‍.എച്ച്-15-ലെ ഗോഹ്പൂരിനും ഇടയിലുള്ള നിലവിലെ യാത്ര, കാസിയ ഭൊമൊര റോഡ് പാലം, കാസിരംഗ നാഷണല്‍ പാര്‍ക്ക്, ബിശ്വനാഥ് ടൗണ്‍ എന്നിവ കടന്ന് ഏകദേശം 240 കിലോമീറ്ററാണ് വരുന്നത്. യാത്രയുടെ ശരാശരി വേഗത ഇരട്ടിയാക്കുമെന്നും അസമിനും അരുണാചല്‍ പ്രദേശിനും അതിവേഗ കണക്റ്റിവിറ്റി ലഭ്യമാക്കുമെന്നും പ്രതീക്ഷിക്കുന്നു. വടക്കുകിഴക്കന്‍ മേഖലയിലെ ടൂറിസത്തിനും തുരങ്ക പാത ഗുണം ചെയ്യും.
അതിര്‍ത്തി കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും അതിര്‍ത്തി കടന്നുള്ള വ്യാപാരം സുഗമമാക്കുകയും അതുവഴി ഈ മേഖലയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കാനും കാരണമാകും. ചരക്ക് നീക്കത്തിന്റെ കാര്യക്ഷമതയും ലോജിസ്റ്റിക്സ് ചെലവും കുറയും. കൂടാതെ വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ബ്രഹ്മപുത്ര നദിക്ക് അടിയിലുള്ള തുരങ്കം 33.7 കിലോമീറ്റര്‍ നീളമുള്ളതാണ്. 2 ലൈനുകളുള്ള റോഡ് തുരങ്കവും ഒരു ട്യൂബില്‍ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടുന്നു.
ദോണി പോളോ ഹോളോങ്ങി എയര്‍പോര്‍ട്ട് (ഇറ്റാനഗര്‍), തേസ്പൂര് എയര്‍പോര്‍ട്ട് എന്നീ രണ്ട് വിമാനത്താവളങ്ങളെയും, നുമലിഗഡ്, ഗോഹ്പൂര്‍, ഗോലാഗഡ് ടൗണ്‍, സിമല്‍ഗുരി ജംഗ്ഷന് എന്നിവിടങ്ങളിലെ നാല് റെയില്‍വേ സ്റ്റേഷനുകളെയും, ബിശ്വനാഥ് ഘട്ട്, തേസ്പൂര് എന്നിവിടങ്ങളിലെ രണ്ട് ഉള്‍നാടന്‍ ജലപാത ടെര്‍മിനലുകളെയും ഈ തുരങ്കം ബന്ധിപ്പിക്കുന്നു.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications