വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടണം; ആവശ്യം ഗോവയില്‍ നിന്ന്, രണ്ട് സംസ്ഥാനങ്ങളിലൂടെ യാത്ര
കേരളത്തില്‍ നിലവില്‍ സര്‍വീസ് നടത്തുന്നത് മൂന്ന വന്ദേഭാരത് എക്സ്പ്രസുകളാണ്. ഇതില്‍ രണ്ടെണ്ണം കോഴിക്കോട് സ്റ്റേഷനിലൂടെ സര്‍വീസ് നടത്തുന്നവയാണ്. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് അനുവദിച്ച വന്ദേഭാരത് തൃശൂരില്‍ നിന്ന് പാലക്കാട് വഴി തമിഴ്നാട്ടിലൂടെയാണ് കര്‍ണാടകയിലേക്ക് കടക്കുന്നത്. ഗോവയില്‍ നിന്ന് കോഴിക്കോടിനെ ബന്ധിപ്പിച്ച് പുതിയ വന്ദേഭാരത് വേണം എന്ന ആവശ്യം ഏറെ കാലമായി നിലവിലുണ്ട്.
ഇപ്പോള്‍ വിഷയം രാജ്യസഭയിലും ചര്‍ച്ചയായിരിക്കുകയാണ്. സദാനന്ദ ഷെട്ട് തനവാദെയാണ് ഇക്കാര്യം രാജ്യസഭയില്‍ ആവശ്യപ്പെട്ടത്. ഗോവയില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ് ഇദ്ദേഹം. ഗോവയില്‍ നിന്ന് മംഗലാപുരം വരെ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഗോവ, കര്‍ണാടക സംസ്ഥാനങ്ങളിലൂടെയാകും ഇത് കേരളത്തിലേക്ക് വരിക.

കോഴിക്കോട് എംപി എംകെ രാഘവന് ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. റെയില്‍വെ മന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് രാജ്യസഭയിലും ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഗോവയിലെ മഡ്ഗാവില്‍ നിന്ന് മംഗളൂരു വരെയാണ് നിലവില്‍ 20645-20646 നമ്പറുകളിലുള്ള വന്ദേഭാരത് എക്സ്പ്രസുകള്‍ സര്‍വീസ് നടത്തുന്നത്.
ഗോവയിലെ ടൂറിസ്റ്റുകളില്‍ വലിയൊരു ഭാഗം കേരളത്തില്‍ നിന്നുള്ളവരാണ്. മാത്രമല്ല, നിരവധി വിദേശ ടൂറിസ്റ്റുകള്‍ ഗോവയും കേരളവും സന്ദര്‍ശിക്കാമെന്ന് കരുതി എത്തുന്നവരാണ്. ചികില്‍സ, വ്യാപാരം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി രണ്ട് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും നിരവധിയാണ്. അവര്‍ക്കെല്ലാം വന്ദേഭാരത് സര്‍വീസ് നീട്ടുന്നതിലൂടെ ഗുണമാകും.
നിലവില്‍ മഡ്ഗാവില്‍ നിന്ന് വന്ദേഭാരതില്‍ കയറുന്നവര്‍ മംഗളൂരുവില്‍ ഇറങ്ങി മറ്റൊരു ട്രെയിനിലാണ് കേരളത്തിലേക്ക് വരുന്നത്. മഡ്ഗാവ് വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയാല്‍ ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കും. യാത്രക്കാരുടെ എണ്ണം വര്‍ധിക്കാനും സഹായിക്കുമെന്ന് സദനന്ദ തനവാദെ എംപി ചൂണ്ടിക്കാട്ടി. കേരളത്തിലെ വാണിജ്യ നഗരങ്ങളിലൊന്നായ കോഴിക്കോട്ടേക്ക് സര്‍വീസ് നീട്ടുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരത് സാധ്യതാ സര്‍വീസുകള്‍
നിലവില്‍ കേരളത്തില്‍ കാസര്‍കോട്-തിരുവനന്തപുരം, മംഗളൂരു-തിരുവനന്തപുരം, എറണാകുളം-ബെംഗളൂരു റൂട്ടുകളിലാണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഒരു വന്ദേഭാരത് അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും വന്ദേഭാരത് വേണം എന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ബെംഗളൂരുവില്‍ നിന്നുള്ള വന്ദേഭാരത് എറണാകുളത്ത് സ്റ്റോപ്പ് ചെയ്യുന്നതിന് പകരം തിരുവനന്തപുരത്തേക്ക് നീട്ടണം എന്ന ആവശ്യം കൊടിക്കുന്നില്‍ സുരേഷ്, കെസി വേണുഗോപാല്‍ എന്നീ എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലേക്കുള്ള എല്ലാ ട്രെയിനുകളും നിറഞ്ഞോടുന്നതിനാല്‍ ഒരിക്കലും നഷ്ടം നേരിടില്ല എന്നതാണ് എംപിമാര്‍ ചൂണ്ടിക്കാട്ടുന്ന കാര്യം. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് വെല്ലുവിളി.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications