ബെംഗളൂരുവിലേക്ക് വന്ദേഭാരത്; കാത്തിരിപ്പ് അവസാനിക്കുന്നു, പ്രഖ്യാപനവുമായി റെയിൽവെ മന്ത്രി
ഏറെ നാളത്തെ ആവശ്യത്തിനൊടുവിൽ മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ദേഭാരത് പ്രഖ്യാപിച്ച് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. സർവ്വീസ് ഉടൻ തന്നെ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിന് പുറമെ ബെംഗളൂരുവിനും മുംബൈക്കും ഇടയിൽ ഒരു പ്രീമിയം ട്രെയിനും ഉടൻ ഓടിത്തുടങ്ങുമെന്നും പുണെ-ബെംഗളൂരു റെയിൽ ഇടനാഴിയുമായി ബന്ധപ്പെട്ട ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
'ഹാസൻ, മംഗളൂരു എന്നിവിടങ്ങളിലെ വൈദ്യുതീകരണം പൂർത്തിയായിക്കഴിഞ്ഞു. ഒരു ഭാഗം വൈദ്യുതീകരിച്ച് കഴിഞ്ഞാൽ നിരവധി പരിശോധനകൾ നടത്തേണ്ടതുണ്ട്. ആ പരിശോധനകൾ പൂർത്തിയായിക്കഴിഞ്ഞാൽ സുരക്ഷാ സർട്ടിഫിക്കേഷൻ നടപടികളിലേക്ക് കടക്കും. അതിന് ശേഷം സമയപ്പട്ടിക തയ്യാറാക്കുകയും കർണാടകയുടെ കാർവാർ വരെയുള്ള തീരദേശ മേഖലയെ പൂർണ്ണമായി ഈ സേവനത്തിന്റെ കീഴിൽ കൊണ്ടുവരികയും ചെയ്യും. സംസ്ഥാന ബജറ്റിൽ നിന്നുള്ള വിവരങ്ങളും ഞങ്ങൾ പരിഗണിക്കും', അശ്വിനി വൈഷ്ണവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നിലവിൽ കർണാടകയിൽ 12 വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെന്നും ഭാവിയിൽ സംസ്ഥാനം മുഴുവൻ ഈ സേവനം വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 'തീരദേശ മേഖലയിലേക്ക് രണ്ട് ട്രെയിനുകൾ ഉണ്ടാകും, കാരണം അതൊരു നീണ്ട പാതയാണ് - ഒന്ന് തീരദേശത്ത് നിന്ന് ബെംഗളൂരുവിലേക്കും മറ്റൊന്ന് ബെംഗളൂരുവിൽ നിന്ന് തീരദേശത്തേക്കുമായിരിക്കും',അദ്ദേഹം പറഞ്ഞു.
ബെംഗളൂരു സബർബൻ റെയിൽവേ പദ്ധതിയുടെ 2-ഉം 4-ഉം ഇടനാഴികൾ മികച്ച പുരോഗതി കൈവരിച്ചതായും അശ്വിനി വൈഷ്ണവ് അറിയിച്ചു. നാല് ഇടനാഴികളിലുമുള്ള പ്രവർത്തനങ്ങൾ വേഗത്തിലായി. രൂപകൽപ്പനകൾ പൂർത്തിയാക്കി. കൂടാതെ ടെൻഡർ രേഖകൾ തയ്യാറാക്കുകയും സങ്കീർണ്ണമായ സബർബൻ സംവിധാനം വികസിപ്പിക്കുന്നതിനുള്ള ആവശ്യമായ അനുമതികൾ നേടുകയും ചെയ്തു', അശ്വിനി വൈഷ്ണവ് പറഞ്ഞു. പാതയുടെ പകുതിയിലധികം ഭാഗവും ഉയർത്തിയ നിലയിലാണ്, അതിനാൽ ശ്രദ്ധാപൂർവമായ രൂപകൽപ്പന ആവശ്യമാണ്, പ്രത്യേകിച്ചും ഇത് നിലവിലുള്ള റെയിൽവേ ലൈനുകൾക്ക് സമീപത്ത് കൂടിയായതിനാൽ', മന്ത്രി കൂട്ടിച്ചേർത്തു.
ബുള്ളറ്റ് ട്രെയിൻ പദ്ധതികളിലെ പുതിയ സാങ്കേതിക വിദ്യകൾ സബർബൻ റെയിൽ സംവിധാനത്തിന്റെ നിർമ്മാണത്തിലും പ്രയോജനപ്പെടുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 'ബെംഗളൂരു-ചെന്നൈ അതിവേഗ ഇടനാഴി യാഥാർത്ഥ്യമാകുമ്പോൾ ഈ രണ്ട് നഗരങ്ങൾക്കുമിടയിലുള്ള യാത്രാ സമയം 73 മിനിറ്റായി കുറയും. ദിവസത്തിലെ ഏത് സമയത്തും ഒരാൾക്ക് യാത്രയാരംഭിച്ച് തങ്ങളുടെ ബിസിനസ്സ് ജോലികൾ പൂർത്തിയാക്കാനും ബന്ധുക്കളെ കാണാനും ചെന്നൈയിലേക്ക് പോകാനും അതേദിവസം തന്നെ ബെംഗളൂരുവിലേക്ക് മടങ്ങാനും സാധിക്കും. സമാനമായി ഹൈദരാബാദിനും ബെംഗളൂരുവിനും ഇടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയും. ഇത് ദക്ഷിണേന്ത്യയിലെ അതിവേഗ ഡയമണ്ട് ഇടനാഴിയുടെ ഭാഗമാകും', അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി.
അതീവ സങ്കീർണ്ണമായ പദ്ധതിയാതിനാലാണ് ആദ്യഘട്ടത്തിൽ മുംബൈ-അഹമ്മദാബാദ് പദ്ധതി ഏറ്റെടുത്തത്. മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ രൂപകൽപ്പന ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. ആദ്യപദ്ധതിയിലൂടെ ബുള്ളറ്റ് ട്രെയിൻ രൂപകൽപ്പനയെക്കുറിച്ച് വ്യക്തമായ ധാരണ ഞങ്ങൾക്ക് ലഭിച്ചു. ഈ അനുഭവം ഇപ്പോൾ ഞങ്ങളെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങാൻ പ്രാപ്തരാക്കിയിരിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേർത്തു. ബുള്ളറ്റ് ട്രെയിൻ ഇടനാഴികളുടെ ആകെ നീളം 7,000 കിലോമീറ്ററിൽ എത്താനാണ് ലക്ഷ്യമിടുന്നത്. മുംബൈ-അഹമ്മദാബാദ് ലൈൻ ഉൾപ്പെടെ ഏകദേശം 4,000 കിലോമീറ്റർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ












Click it and Unblock the Notifications