വന്ദേഭാരത് എക്സ്പ്രസ് കാലി; 300ല്‍ അധികം സീറ്റുകളില്‍ ആളില്ല, ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം
ആഡംബര ട്രെയിന്‍ യാത്രയുടെ പര്യായമാണ് വന്ദേഭാരത് എക്സ്പ്രസുകള്‍. അതിവേഗം എത്താമെന്നതും നേട്ടമാണ്. എന്നാല്‍ ടിക്കറ്റ് നിരക്ക് കൂടുതലാണ് എന്നത് മാത്രമാണ് ആക്ഷേപം. അടുത്തിടെ നാല് വന്ദേഭാരത് എക്സ്പ്രസുകളാണ് സര്‍വീസ് ആരംഭിച്ചത്. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള എറണാകുളം-ബെംഗളൂരു വന്ദേഭാരതും ഇതില്‍പ്പെടും.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ലോക്സഭാ മണ്ഡലമായ വരാണസിയില്‍ വച്ചാണ് നാല് വന്ദേഭാരതുകള്‍ കഴിഞ്ഞ ശനിയാഴ്ച ഫ്ളാഗ് ഓഫ് ചെയ്തത്. ഇതില്‍ വരാണസിയില്‍ നിന്ന് ഖജുറാഹോയിലേക്കുള്ള വന്ദേഭാരതും ഉള്‍പ്പെടും. ബുന്ദേല്‍ഖണ്ഡ് മേഖലയിലേക്കുള്ള ആദ്യ വന്ദേഭാരത് എന്ന നിലയില്‍ ഖജുറാഹോ ട്രെയിന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ സര്‍വീസ് തുടങ്ങിയപ്പോള്‍ ദയനീയമാണ് അവസ്ഥ.

ആദ്യ ദിവസങ്ങളില്‍ തന്നെ കാലിയായിട്ടാണ് വരാണസി ഖജുറാഹോ വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. 300ല്‍ അധികം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഈ ആഴ്ചയിലെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ അവസ്ഥയാണിത്. ഫ്ളാഗ് ഓഫ് കഴിഞ്ഞ് ആദ്യ ആഴ്ചയിലെ അവസ്ഥ ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചതല്ല. മറ്റു വന്ദേഭാരതുകള്‍ തുടക്കത്തില്‍ വലിയ ജനശ്രദ്ധയാര്കര്ഷിക്കുന്ന വേളയിലാണ് ഖജുറാഹോ വന്ദേഭാരതിന്റെ ദയനീയവസ്ഥ.
യാത്രക്കാരില്ലാത്തതിന് പ്രധാന കാരണം ഉയര്‍ന്ന ടിക്കറ്റ് നിരക്ക് തന്നെയാണ്. ചെയര്‍ കാറില്‍ 1400 രൂപയാണ് ടിക്കറ്റ് നിരക്ക്. മറ്റു ട്രെയിനുകളിലെ തേഡ് എസി ക്ലാസിലെ ടിക്കറ്റ് നിരക്ക് 580 രൂപയാണ്. രണ്ടര ഇരട്ടി നല്കി വന്ദേഭാരതില്‍ യാത്ര ചെയ്യാന്‍ ആളുകള്‍ മടിക്കുന്നു. അതേസമയം, എക്സിക്യുട്ടീവ് ക്ലാസില്‍ 2470 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഉത്തര്‍ പ്രദേശിന്റെയും മധ്യപ്രദേശിന്റെയും സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന മേഖലയാണ് ബുന്ദേല്‍ഖണ്ഡ്. ചരിത്രസ്ഥലങ്ങളും കൊട്ടാരങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളുമെല്ലാമുള്ള പ്രദേശം. മേഖലയിലെ പ്രധാന പട്ടണം ജാന്‍സിയാണ്. ഇതെല്ലാം നേട്ടമാകുമെന്ന് കരുതി തുടങ്ങിയ വന്ദേഭാരതില്‍ പക്ഷേ യാത്രക്കാരില്ല. ആദ്യ യാത്രകള്‍ തന്നെ ആളില്ലെങ്കില്‍ പിന്നീടുള്ള ദിവസങ്ങളിലെ അവസ്ഥ എന്താകുമെന്ന് കണ്ടറിയണം.
നിറഞ്ഞോടുന്ന ബെംഗളൂരു-എറണാകുളം വന്ദേഭാരത്
ഇതോടൊപ്പം സര്‍വീസ് ആരംഭിച്ച കൊച്ചി ബെംഗളൂരു വന്ദേഭാരത് നിറഞ്ഞോടുകയാണ്. എറണാകുളത്ത് നിന്ന് 8 മണിക്കൂര്‍ 40 മിനുട്ടില്‍ ബെംഗളൂരുവിലെത്താം. പാലക്കാട്ടേക്ക് പോകുന്ന പലരും വന്ദേഭാരത് ആശ്രയിക്കുന്നുണ്ട്. പകല്‍ സമയം സേലം-കൊച്ചി ബസ് സര്‍വീസ് കുറവായതിനാല്‍ വന്ദേഭാരത് ഒരു ആശ്രയമാണ്. ചെയര്‍ കാറില്‍ 1655 രൂപയും എക്സിക്യൂട്ടീവില്‍ 3015 രൂപയുമാണ് ഭക്ഷണം ഉള്‍പ്പെടെയുള്ള ടിക്കറ്റ് നിരക്ക്. ഇതില്‍ പലരും ആശങ്ക പങ്കുവച്ചു.
രാവിലെ 4.30ന് വന്ദേഭാരത് ട്രെയിന്‍ ബെംഗളൂരു കെഎസ്ആര് സ്റ്റേഷനില്‍ എത്തും. 5.10ന് പുറപ്പെടും. കെആര്‍ പുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍ കടന്നാണ് പാലക്കാടും തൃശൂരും എത്തുന്നത്. 1.50ന് ട്രെയിന്‍ എറണാകുളം സൗത്തിലെത്തും. അല്‍പ്പ നേരം കഴിഞ്ഞ് 2.20ന് മടക്ക യാത്ര ആരംഭിക്കും. എട്ട് കോച്ചുള്ള ട്രെയിനില്‍ യാത്രക്കാര്‍ നിറയെ ഉള്ളതിനാല്‍ വൈകാതെ 20 കോച്ചാക്കി ഉയര്‍ത്തേണ്ടി വരും.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications