എന്താണ് പരിരക്ഷ പദ്ധതി? ആര്‍ക്കൊക്കെ ആനുകൂല്യം ലഭിക്കും..: അറിയേണ്ടതെല്ലാം
ഭിന്നശേഷിക്കാര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായം നല്കുതിനായി സാമൂഹ്യ നീതി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് പരിരക്ഷ. ഈ പദ്ധതിയില്‍ സ്ത്രീ പുരുഷ ട്രാന്‍സ്ജെന്‍ഡര്‍ ഭേദമന്യേ എല്ലാ ഭിന്നശേഷിക്കാര്‍ക്കും സേവനം ലഭ്യമാക്കി വരുന്നുണ്ട്. പരിരക്ഷ സേവനത്തിന് ദാരിദ്ര്യരേഖാ പരിധി ബാധകമല്ല. വിവിധ തരത്തില്‍ മാനസികവും ശാരീരികവുമായ വൈകല്യങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
വൈകല്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ലളിതമായ ജോലി പോലും വെല്ലുവിളിയാണ്. അതിനാല്‍ തന്നെ പലപ്പോഴും സാമൂഹികമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ് അംഗപരിമിതര്‍. ഇവരെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുള്ള സമീപനമെന്ന നിലയില്‍ ആണ് സാമൂഹ്യനീതി വകുപ്പ് പരിരക്ഷ പദ്ധതി എന്ന പദ്ധതി അവതരിപ്പിച്ചത്. പരിരക്ഷ പദ്ധതിക്കായി 2018 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 70 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

പരിരക്ഷ പദ്ധതി നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കണ്‍വീനറുമായുള്ള ഒരു സമിതിയാണ് പരിരക്ഷ പദ്ധകിയുടെ മേല്‍നോട്ട ചുമതല വഹിക്കുക. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (അല്ലെങ്കില്‍ പ്രതിനിധി), ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (ഡിവൈഎസ്പി), ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി പ്രതിനിധി, ഭിന്നശേഷിക്കാരുടെ സംഘടനയിലെ രണ്ട് പേര് എന്നിവര്‍ ഈ സമിതിയില്‍ അംഗമായിരിക്കും.
സേവനം ആര്‍ക്കൊക്കെ, എങ്ങനെയൊക്കെ?
(1) ലിംഗഭേദം കൂടാതെ (ആണ് / പെണ് / ട്രാന്‍സ്ജെന്‍ഡര്‍) എല്ലാ ഭിന്ന ശേഷിക്കാര്‍ക്കും സേവനം.
(2) ബി പി എല്‍ വിഭാഗ പരിധിയില്ല.
(3) അടിയന്തര ശസ്ത്രക്രിയകള്‍, പ്രഥമശുശ്രൂഷ, ആംബുലന്‍സ് സേവനം, ഭക്ഷണം, വസ്ത്രം തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഫണ്ട് വിനിയോഗിക്കാം
(4) നിരാലംബരായ, അലഞ്ഞ് തിരിയുന്ന, ഭിന്നശേഷിക്കാരുടെ മെഡിക്കല്‍ പരിശോധന, പുനരധിവാസം എന്നിവയ്ക്ക് ഫണ്ട് വിനിയോഗിക്കാം.
(5)പ്രകൃതിക്ഷോഭത്തിന് ഇരയായ ഭിന്നശേഷിക്കാര്‍ക്കുള്ള അടിയന്തര വൈദ്യസഹായവും ഭക്ഷണവും നല്കാന് ഫണ്ട് ഉപയോഗിക്കാം.
(6) ആസിഡ് ആക്രമണങ്ങള്‍ക്കും ജീവന് അപകടപ്പെടുത്തുന്ന പൊള്ളലുകള്‍ക്കും ഇരയായ ഭിന്നശേഷിക്കാര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കുന്നതിന് ഫണ്ട് വിനിയോഗിക്കാം
(7) 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ളവര്‍ക്കും വൈകല്യ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നവര്‍ക്കും മാത്രമേ പദ്ധതി പ്രകാരമുള്ള സേവനം പ്രയോജനപ്പെടുത്താന്‍ കഴിയൂ.
(8) പ്രഥമ ശുശ്രൂഷ നല്‍കുന്നതിന് സ്വകാര്യ ആശുപത്രികളുടെ സേവനം പ്രയോജനപ്പെടുത്താം. വിദഗ്ധ ചികിത്സയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് അഭിപ്രായം തേടണം.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications