എസ്ബിഐ ജീവനക്കാരുടെ എണ്ണം കുറക്കുന്നു!!! അടുത്ത വർഷം 6,622 ജീവനക്കാരെ ഒഴിവാക്കും!!!
ഡിജിറ്റലൈസേഷന്റെയും ബാങ്ക് ലയനത്തിന്റെയും ഭാഗമായി 10000 അധികം ജോലിക്കാരെ വിവിധ തസ്തിതകളിലേക്ക് ബാങ്ക് മാറ്റി നിയമിച്ചിരുന്നു
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറക്കുന്നതായി റിപ്പോർട്ട്. 2018 സാമ്പത്തിക വർഷത്തിൽ 6622 ജീവനക്കാരെയാണ് എസ്ബിഐ ഒഴിവാക്കുന്നത്. വിആർഎസ് വഴിയാണ് ജീവനക്കാരെ ഒഴിവാക്കുക.
ഇന്ത്യയിൽ ഇതാദ്യ സംഭവമല്ല!!! എന്നാൽ ശ്രീകൃഷ്ണ ജയന്തി അങ്ങനെയാണോ? !!! യോഗിയെ പിന്തുണച്ച് ഷാ!!!
ഡിജിറ്റലൈസഷന്റെയും ബാങ്ക് ലയനത്തിന്റെയും ഭാഗമായി 10000 അധികം ജീവനക്കാരെ വിവിധ തസ്തികകളിലേക്ക് മാറ്റി നിയമിച്ചിരുന്നു.ആഗസ്റ്റ് ആറ് വരെയുള്ള കണക്ക് പ്രകാരം രാജ്യത്തിന്റെ എസ് ബിഐയുമായി രാജ്യത്തിന്റെ വിവിധ സ്ഥലത്തുതന്നെ 594 ശഖകളാണ് ലയിപ്പിച്ചത്. ഇതിലൂടെ പ്രതിവർഷം 1160 കോടി രൂപ ലാഭം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഞ്ച് അനുബന്ധ ബാങ്കുകളും ഭരതീയ മഹിളാ ബാങ്കുമാണ് എസ്ബിഐയിൽ ലയിച്ചത്.ഒരേ നഗരത്തില്‍ ഒരേ സ്ഥലത്ത് ബാങ്കിന്റെ വിവിധ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കാനാണ് ലയനം.വിവിധ ശാഖകള്‍ നിര്‍ത്തലാക്കുന്നതാണ് ജീവനക്കാരുടെ എണ്ണത്തെ കുറയ്ക്കാന്‍ നിര്‍ബന്ധിതമാക്കിയത്. ബാങ്കുകളുടെ ലയനത്തെ തുടര്‍ന്ന് രാജ്യത്ത് ഏറ്റവും തൊഴിലാളികളുള്ള പൊതുമേഖല സ്ഥാപനമാണ് എസ്ബിഐ .