ഗാന്ധിയെ കൊന്നത് ഗോഡ്സെ തനിച്ചല്ല..?? പിന്നില്‍ ഒരാള്‍ കൂടി...!!! നടുക്കുന്ന വെളിപ്പെടുത്തൽ !!!
ദില്ലി: രാജ്യസ്നേഹം ഏറെ പ്രസംഗിക്കുന്ന സംഘപരിവാറിന് ചരിത്രത്തിലെ ഏറ്റവും വലിയ കറകളിലൊന്നാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊലപാതകം. ഈ കറ മായ്ക്കാനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ നടത്തുന്നുമുണ്ട്. ഗാന്ധിവധത്തില്‍ എട്ടാം പ്രതിയും സൂത്രധാരനുമായ ആര്‍എസ്എസ് ആചാര്യന് സവര്‍ക്കറെ വിശുദ്ധനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സുപ്രീം കോടതിയിലെത്തിയ ഹര്‍ജി ചര്‍ച്ചയാവുകയാണ്.

1948 ജനുവരി മുപ്പതിന് വൈകിട്ട് പതിവ് പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് നാഥുറാം ഗോഡ്സെ എന്ന ഹിന്ദുമതഭ്രാന്തന്‍ ഗാന്ധിയെ വെടിവെച്ച് കൊന്നത്. ആര്‍എസ്എസ്സിന്റെ തലതൊട്ടപ്പനായ സവര്‍ക്കറുടെ അടുത്ത അനുയായി ആയിരുന്നു ഗോഡ്സെ. സവര്‍ക്കറും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു.

നാഥുറാം വിനായക് ഗോദ്സെയെക്കൂടാതെ മറ്റൊരാള്‍ കൂടി ഗാന്ധിജിയുടെ വധത്തിന് പിന്നിലുണ്ട് എന്ന പരാതിയാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ മുന്നിലെത്തിയിരിക്കുന്നത്. അഭിനവ് ഭാരത് എന്ന സംഘടനയാണ് പരമോന്നത കോടതിയെ പുതിയ വാദം ഉയര്‍ത്തി സമീപിച്ചിരിക്കുന്നത്.

2001ല്‍ സവര്‍ക്കറുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ട സംഘടനയാണ് അഭിനവ് ഭാരത്. ഈ സംഘടനയുടെ ട്രസ്റ്റിയും ഗവേഷകനുമായ ഡോക്ടര്‍ പങ്കജ് ഫഡ്നിസാണ് ഹര്ജിക്കാരന്. ഹര്‍ജിയുടെ ലക്ഷ്യം ഗാന്ധി വധത്തില്‍ സവര്‍ക്കര്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍ കഴുകിക്കളയല്‍ മാത്രമാണ്.

ഗോദ്സെയുടെ തോക്കില്‍ നിന്നുള്ള മൂന്ന് വെടിയുണ്ടകളായിരുന്നു കൊല്ലപ്പെട്ട ശേഷം ഗാന്ധിജിയുടെ മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍ ഗാന്ധിയുടെ ശരീരത്തില്‍ മൂന്നല്ല, നാല് ബുള്ളറ്റുകളുണ്ടായിരുന്നുവെന്നാണ് പങ്കജ് ഫഡ്നിസ് വാദിക്കുന്നത്. താന്‍ ഗവേഷണത്തില്‍ കണ്ടെത്തിയതാണ് ഇക്കാര്യമെന്നും ഇയാള്‍ വാദിക്കുന്നു.

ഗാന്ധിയുടെ നേര്‍ക്ക് വെടിയുതിര്‍ത്ത ഗോഡ്സെയുടെ തോക്കില്‍ ഏഴ് വെടിയുണ്ടകളായിരുന്നു ഉണ്ടായിരുന്നു. വെടിവെച്ച ശേഷം തോക്കില്‍ 4 ബുള്ളറ്റുകള്‍ ബാക്കിയുണ്ടായിരുന്നു. അതിനര്‍ത്ഥം ഗോഡ്സെ മൂന്ന് തവണ വെടിയുതിര്‍ത്തുവെന്നാണ്.

പക്ഷേ ഗാന്ധിജിയുടെ ശരീരത്തില്‍ കണ്ടെത്തിയത് നാല് ബുള്ളറ്റുകളാണ്. ഈ നാലാമത്തെ ബുള്ളറ്റ് എവിടെനിന്നു വന്നുവെന്നതാണ് പങ്കജ് ഫഡ്നിസിന്റെ ഹര്‍ജിയില്‍ ഉന്നയിക്കുന്ന ചോദ്യം. നാലാമതൊരു ബുള്ളറ്റ് കൂടി ലഭിച്ചത് സൂചിപ്പിക്കുന്നത് ഗോഡ്സെയെ കൂടാതെ ഒരാള്‍ കൂടി ഗാന്ധിക്ക് നേരെ വെടിയുതിര്‍ത്തുവെന്നാണെന്നും ഇയാള്‍ പറയുന്നു.

ഗാന്ധിവധം വീണ്ടും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിലൂടെ തങ്ങളുടെ ആചാര്യനായ സവര്‍ക്കറുടെ മേലുള്ള ആരോപണത്തിന്റെ കറ കഴുകിക്കളയുകയെന്നതാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. ഇതേ ആവശ്യമുന്നയിച്ച് ഈ സംഘടന കോടതിക്ക് പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സമീപിച്ചിട്ടുണ്ട്.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..!












Click it and Unblock the Notifications