വീണ്ടും ഞെട്ടിച്ച് ഒപിഎസ്... ജയലളിതയെ കാണാന്‍ പോലും ശശികല സമ്മതിച്ചില്ല; കണ്ടതാര്?സംഭവിച്ചതെന്ത്
ആശുപത്രിയില്‍ എല്ലാ ദിവസവും ചെന്നിരുന്നെങ്കിലും ഒരിക്കല്‍ പോലും ജയലളിതയെ കാണാന്‍ അനുവദിച്ചില്ലെന്നാണ് പനീര്‍ശെല്‍വം പറയുന്നത്.
ചെന്നൈ: തന്നെ നിര്‍ബന്ധിച്ച് രാജിവപ്പിക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തിയ പനീര്‍ശെല്‍വം വീണ്ടും ഞെട്ടിക്കുന്നു. ജയലളിതയുടെ മരണം സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പനീര്‍ശെല്‍വം നടത്തിയിരിക്കുന്നത്.
ജയലളിത ആശുപത്രിയിലായിരുന്നു സമയം അവിടെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ശശികലയാണെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന പനീര്‍ശെല്‍വത്തെ പോലും ശശികല ജയലളിതയെ കാണാന്‍ അനുവദിച്ചിരുന്നില്ല.
പിന്നണിക്കഥകളുടെ പത്ത് ശതമാനം മാത്രമാണ് താന്‍ വെളിപ്പെടുത്തിയത് എന്നാണ് പനീര്‍ശെല്‍വം പറയുന്നത്. ബാക്കി 90 ശതമാനം എന്തൊക്കെയാണ്... ഇതാ പനീര്‍ശെല്‍വം പറയുന്നു...
അഭിനയിക്കാന്‍ ഇഷ്ടമില്ല, പ്രതിഫലം കൂട്ടി ചോദിച്ചു, മോഹന്‍ലാലിനെ ഞെട്ടിച്ച് തുളസിദാസിന്റെ മറുപടി

ജയലളിതയുടെ മരണത്തിലെ ദുരൂഹതയിലേക്ക് കൂടി വെളിച്ചം വീശുന്നതാണ് പനീര്‍ശെല്‍വത്തിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകള്‍. ആരൊക്കെയാണ് ജയയുടെ അവസാനകാലത്ത് അവരെ കണ്ടത് എന്ന ചോദ്യവും നിര്‍ണായകമാണ്.

ജയലളിത ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ആ 75ദിവസവും തന്നെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നാണ് പനീര്‍ശെല്‍വം ഒടുവില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ കാണാന്‍ താന്‍ എല്ലാ ദിവസവും ചെന്നിരുന്നു. പക്ഷേ ഒരുതവണ പോലും തന്നെ കാണാന്‍ അനുവദിച്ചില്ലെന്നാണ് പനീര്‍ശെല്‍വം പറയുന്നത്.

അപ്പോളോ ആശുപത്രിയുടെ നിയന്ത്രണം ആ സമയക്ക് ശശികലയ്ക്കായിരുന്നു. സന്ദര്‍ശകരുടെ കാര്യവും തീരുമാനിച്ചിരുന്നത് ശശികല തന്നെ. അപ്പോള്‍ പനീര്‍ശെല്‍വത്തിന്റെ ആരോപണം നീളുന്നതും ശശികലയിലേക്ക് തന്നെ.

തമിഴ്നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് മാത്രമാണ് ആശുപത്രിയില്‍ ജയലളിതയെ കാണാന്‍ സാധിച്ചത് എന്ന വെളിപ്പെടുത്തതും പനീര്‍ശെല്‍വം നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കോ, ജയലളിതയുടെ ദത്തുപുത്രനായിരുന്ന സുധാകരനോ ആശുപത്രിയില്‍ അവരെ കാണാന്‍ സാധിച്ചിരുന്നില്ല.

താന്‍ എഐഎഡിഎംകെയുടെ വിശ്വസ്തനായ അനുയായി ആണെന്നാണ് പനീര്‍ശെല്‍വം പറഞ്ഞത്. ഡിഎംകെയുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു

കഴിഞ്ഞ ദിവസം രാത്രി പോയസ് ഗാര്‍ഡനില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ പനീര്‍ശെല്‍വത്തെ പാര്‍ട്ടി ട്രഷറര്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എന്നാല്‍ ജയലളിതയാണ് തനിക്ക് ട്രഷറര്‍ സ്ഥാനം നല്‍കിയത്. അത് ആര്‍ക്കും എടുത്ത് മാറ്റാന്‍ കഴിയില്ലെന്നായിരുന്നു പനീര്‍ശെല്‍വം പ്രതികരിച്ചത്.

പനീര്‍ശെല്‍വം പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നു എന്ന ആക്ഷേപമാണ് ശശികല ഉന്നയിക്കുന്നത്. കഴിഞ്ഞ നിയമസഭ സമ്മേളനത്തിനിടെ എംകെ സ്റ്റാലിനെ കണ്ട് ചിരിച്ച് കൈ കാണിച്ചു എന്നായിരുന്നു ആരോപണം. പ്രതിപക്ഷ നേതാവിനെ നോക്കി ചിരിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നായിരുന്നു പനീര്‍ശെല്‍വത്തിന്റെ പരിഹാസം.

ശശികലയ്ക്ക് അധികാരത്തോട് ആര്‍ത്തിയാണെന്ന ഗുരുതരമായ ആക്ഷേപവും പനീര്‍ശെല്‍വം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ വേണ്ടി അവര്‍ അസാധാരണ തിടുക്കം കാണിച്ചുവെന്നും പനീര്‍ശെല്‍വം ആരോപിക്കുന്നു.

താന്‍ എന്തായാലും മറ്റൊരു പാര്‍ട്ടി ഉണ്ടാക്കുകയോ വേറൊരു പാര്‍ട്ടിയില്‍ ചേരുകയോ ചെയ്യില്ലെന്നാണ് ഇപ്പോള്‍ പനീര്‍ശെല്‍വം വ്യക്തമാക്കിയിട്ടുള്ളത്. ഉത്തമ ബോധ്യത്തോടെയാണ് താന്‍ എല്ലാക്കാര്യങ്ങളും പറഞ്ഞിട്ടുള്ളതെന്നും പനീര്‍ശെല്‍വം പറയുന്നു
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications