Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐ മുന്നേറ്റം; സ്വകാര്യ മേഖലയിലെ മുൻനിര തൊഴിൽ ദാതാവ് ടിസിഎസിൽ റെക്കോർഡ് പിരിച്ചുവിടൽ

ലോകമെമ്പാടും എഐ എല്ലാ മേഖലകളിലും കൈവയ്ക്കുകയാണ്. ആദ്യമൊക്കെ മാനുഷിക സേവനം വേണ്ടി വരുമെന്ന് കരുതിയിരുന്ന പല മേഖലകളിലും ശക്തമായ മുന്നേറ്റത്തോടെ എഐ കടന്നു കയറുമ്പോൾ തൊഴിൽ നഷ്‌ടമാവുമോ എന്ന ഭീതിയിലാണ് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ. അതിലേക്ക് വെളിച്ചം വീശുന്ന കണക്കുകൾ പങ്കുവയ്ക്കുകയാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐടി കമ്പനികളിൽ ഒന്നായ ടിസിഎസ്.

വിവിധ കാരണങ്ങളാൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ തൊഴിൽ പിരിച്ചുവിടൽ നടത്തിയെന്നാണ് ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ് വ്യക്തമാക്കുന്നത്. യുഎസുമായുള്ള ബന്ധം വഷളായതും കൃത്രിമബുദ്ധിയിലേക്കുള്ള ദ്രുതഗതിയിലുള്ള മാറ്റവും രാജ്യത്തിന്റെ 280 ബില്യൺ ഡോളർ മൂല്യമുള്ള ഐടി സേവന മേഖലയെ പുനർനിർമ്മിച്ചതും ഇതിന് വഴിയൊരുക്കിയെന്നാണ് വിലയിരുത്തൽ. വമ്പൻ തൊഴിൽ നഷ്‌ടമാണ് കമ്പനിയിൽ ഉണ്ടായിരിക്കുന്നത്.

tcs

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ മേഖലാ തൊഴിൽദാതാവ് സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിൽ 19,755 ജീവനക്കാരെ പിരിച്ചുവിട്ടതായി കമ്പനിയുടെ ത്രൈമാസ വരുമാന അവതരണം വ്യക്തമാക്കുന്നു. കമ്പനി പിരിച്ചുവിട്ട ജീവനക്കാരും സ്വമേധയാ ജോലി ഉപേക്ഷിച്ചവരും ഇതിൽ ഉൾപ്പെടുന്നു എന്നതാണ് പ്രധാന കാര്യം.

ഏഷ്യയിലെ ഏറ്റവും വലിയ ഐടി ഔട്ട്‌സോഴ്‌സർ കമ്പനിയായ ടിസിഎസിലെ ജീവനക്കാരുടെ എണ്ണം മുൻ പാദത്തേക്കാൾ 3.2 ശതമാനം കുറഞ്ഞു, 2022 മാർച്ചിൽ അവസാനിച്ച വർഷത്തിനുശേഷം ആദ്യമായി ഇത് 600,000 ൽ താഴെയായി. പിരിച്ചുവിടലുമായി ബന്ധപ്പെട്ട ചെലവുകൾക്കായി കമ്പനി ഈ പാദത്തിൽ 11.35 ബില്യൺ രൂപ (128 മില്യൺ ഡോളർ) വകയിരുത്തിയിരുന്നു.

ഐടി സേവന വ്യവസായം ജനറേറ്റീവ് എഐ പോലുള്ള പുതിയ സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടുന്നതിനാൽ, അടുത്ത വർഷം മാർച്ചോടെ അതിന്റെ ജീവനക്കാരുടെ 2 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ പകുതിയോളം എത്തിയിട്ടുണ്ടെന്ന് കമ്പനിയുടെ ഹ്യൂമൻ റിസോഴ്‌സ് വിഭാഗത്തിലെ മേധാവി തന്നെ പറയുന്നു.

തൊഴിൽ നഷ്‌ടവുമായി ബന്ധപ്പെട്ട ഒറ്റത്തവണ ചെലവ് കാരണം, ഈ പാദത്തിലെ ടിസിഎസിന്റെ ലാഭം പ്രതീക്ഷിച്ചതിലും അധികമായിരുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. നിലവിലെ സാഹചര്യത്തിൽ പഴയത് പോലെയുള്ള റിക്രൂട്ട്മെന്റ് ഇനി ടിസിഎസിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നാണ് വിലയിരുത്തൽ.

എച്ച്-1ബി വിസകൾ വെട്ടിക്കുറയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കവും ഇന്ത്യയിൽ ഉയർന്ന താരിഫ് ഏർപ്പെടുത്തലും രാജ്യത്തെ ടെക് കമ്പനികൾക്ക് പുതിയ സാങ്കേതികവിദ്യകളിലേക്കുള്ള പരിവർത്തനത്തെ നേരിടേണ്ടിവരുമ്പോഴും പുതിയ വെല്ലുവിളികൾ ഉയർത്തുന്ന കാര്യമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+