എഐയെ സ്വീകരിക്കണം, അല്ലാത്തവർക്ക് സ്വയം കമ്പനി വിട്ടുപോവാം; നിർണായക നീക്കവുമായി ഗൂഗിൾ രംഗത്ത്
ന്യൂഡൽഹി: ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലുകൾക്കിടെ, ഗൂഗിൾ തങ്ങളുടെ ബിസിനസ് യൂണിറ്റിലെ ചില ജീവനക്കാർക്ക് സ്വയം വിരമിക്കൽ പാക്കേജുകൾ വാഗ്‌ദാനം ചെയ്‌തു രംഗത്ത് വന്നിരിക്കുകയാണ്. ഫെബ്രുവരി 10-ന് ഗൂഗിളേഴ്‌സിന് അയച്ച ഇ-മെയിലിൽ, ചീഫ് ബിസിനസ് ഓഫീസർ ഫിലിപ്പ് ഷിൻഡ്‌ലർ, ഗ്ലോബൽ ബിസിനസ് ഓർഗനൈസേഷൻ ടീമുകൾക്ക് പാക്കേജുകളോടെ കമ്പനി വിടാമെന്ന് അറിയിക്കുകയായിരുന്നു.
നിർമ്മിത ബുദ്ധിയുടെ പ്രാധാന്യം ഷിൻഡ്‌ലർ ഇതിൽ ഊന്നിപ്പറഞ്ഞു. ഗൂഗിളിൽ ജോലി ചെയ്യുന്നവർ എഐയെ പൂർണമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. 2025 മികച്ച വർഷമായിരുന്നെങ്കിലും ഈ വർഷം കൂടുതൽ തീവ്രമായ പ്രവർത്തനമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. '2025-ൽ നിങ്ങൾ നേടിയെടുത്ത കാര്യങ്ങൾക്ക് നന്ദി, ശക്തമായ ഒരു നിലയിലാണ് ഞങ്ങൾ ഈ വർഷം ആരംഭിക്കുന്നത്. എന്നാൽ ഇനി അതിവേഗമാണ്, അപകടസാധ്യത വളരെ ഉയർന്നതുമാണ്' ഈമെയിലിൽ പറയുന്നു.

നിലവിലെ വേഗത 'ഇഷ്‌ടപ്പെടാത്തവർക്കോ' 'മുന്നോട്ട് പോകാൻ താൽപര്യമുള്ളവർക്കോ' പാക്കേജ് തിരഞ്ഞെടുക്കാമെന്ന് ഷിൻഡ്‌ലർ സ്‌റ്റാഫിനെ അറിയിച്ചു. സൊല്യൂഷൻസ് ടീമുകൾ, വിൽപ്പന, കോർപ്പറേറ്റ് ഡെവലപ്‌മെന്റ് ജീവനക്കാർക്ക് ഈ പാക്കേജിന് അർഹതയുണ്ട്. എന്നാൽ, കസ്‌റ്റമർ സെയിൽസ്, നേരിട്ട് ഉപഭോക്താക്കളുമായി ബന്ധപ്പെടുന്ന റോളുകൾ എന്നിവ ഒഴിവാക്കി.
ഈ വാഗ്‌ദാനത്തിലെ നഷ്‌ടപരിഹാരം എത്രയാണെന്ന് വ്യക്തമല്ല. കഴിഞ്ഞ വർഷം, ചില വിഭാഗങ്ങളിലെ ജീവനക്കാർക്ക് കുറഞ്ഞത് 14 ആഴ്‌ച ശമ്പളവും ഓരോ മുഴുവൻ വർഷത്തെ സേവനത്തിനും ഒരു അധിക ആഴ്‌ച ശമ്പളവും ലഭിച്ചിരുന്നു എന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്‌തിരുന്നു. അതിന് പിന്നാലെയാണ് ഇത്തവണ എഐയെ ഉദ്ധരിച്ച് നടപടികൾ ഗൂഗിൾ കടുപ്പിക്കുന്നത്.
കൂട്ടപ്പിരിച്ചുവിടലിന് ബദലായി, പ്രതിച്ഛായക്ക് കോട്ടം തട്ടാതെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ഇത്തരം പാക്കേജുകൾ സഹായിക്കുന്നു. മാത്രമല്ല നിയമപരമായ വെല്ലുവിളികളും റെഗുലേറ്ററി അറിയിപ്പു വ്യവസ്ഥകളും ഇത് കുറയ്ക്കും. തൊഴിലാളികൾക്ക് സ്വയം വിരമിക്കൽ വാഗ്‌ദാനം ചെയ്യുന്ന ഗൂഗിളിന്റെ ആദ്യ നടപടിയല്ല ഇത്. കഴിഞ്ഞ വർഷം ജൂണിൽ നോളജ് ആൻഡ് ഇൻഫർമേഷൻ, സെൻട്രൽ എഞ്ചിനീയറിംഗ് ടീമുകൾക്കും ഒക്ടോബറിൽ യൂട്യൂബ് ജീവനക്കാർക്കും സമാനമായി വാഗ്‌ദാനം നൽകിയിരുന്നു.
സിഎൻബിസി പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം, അടുത്തിടെ നടന്ന ടൗൺ ഹാൾ മീറ്റിംഗിൽ സംസാരിക്കവെ, മാർക്കറ്റിംഗ്, സെർച്ച്, പീപ്പിൾ ഓപ്പറേഷൻസ്, ഹാർഡ്‌വെയർ എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട വകുപ്പുകളിലെ 5 ശതമാനം ജീവനക്കാർ ഈ വർഷം വിഇപി തിരഞ്ഞെടുത്തിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഇനി കൂടുതൽ ജീവനക്കാർ ഈ പാക്കേജ് തിരഞ്ഞെടുക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications