അടുത്ത പതിനെട്ട് മാസത്തിനുള്ളിൽ വൈറ്റ് കോളർ ജോലികൾ പലതും എഐ കൈയ്യടക്കും; മുന്നറിയിപ്പ്
മൈക്രോസോഫ്റ്റ് എഐ സിഇഒ മുസ്‌തഫ സുലൈമാന്റെ പ്രവചനമനുസരിച്ച്, അടുത്ത 12 മുതൽ 18 മാസത്തിനുള്ളിൽ വൈറ്റ്-കോളർ ജോലികൾ എഐ പൂർണമായി ഓട്ടോമേറ്റ് ചെയ്യും. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ അക്കൗണ്ടന്റുമാർ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ അധിഷ്‌ഠിത ജോലികൾ എഐ ഏറ്റെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിൽ, എഐ ഇപ്പോൾ കോഡ് ഉൽപാദനത്തിൽ സഹായിക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ എൻജിനീയർമാരുടെ പങ്ക് തന്ത്രപരമായ കാര്യങ്ങളിലേക്ക്, ആർക്കിടെക്റ്റിങ് അടക്കം മാറിയെന്നതാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. മിക്ക മനുഷ്യ കോഡർമാരെക്കാളും മികച്ചതാണ് നിലവിലെ എഐ മോഡലുകൾ.

പുതിയ എഐ മോഡലുകൾ ഉണ്ടാക്കുന്നത് ബ്ലോഗ് എഴുതുന്നത്ര ലളിതമാകും. സ്ഥാപനങ്ങൾക്ക് ആവശ്യാനുസരണം എഐ രൂപകൽപ്പന ചെയ്യാം. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ എഐ ഏജന്റുമാർക്ക് വലിയ സ്ഥാപനങ്ങളിലെ മുഴുവൻ പ്രവർത്തനങ്ങളും കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും സുലൈമാൻ സൂചിപ്പിച്ചു.
മൈക്രോസോഫ്റ്റിൽ ഒരു 'സൂപ്പർ ഇന്റലിജൻസ്' നിർമ്മിക്കുകയാണ് തന്റെ ദൗത്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതാനും മാസം മുമ്പ് ഓപ്പൺ എഐയുമായി ദീർഘകാല ബന്ധം പുനഃക്രമീകരിച്ച് ഐപി ലൈസൻസ് 2032 വരെ നീട്ടി. യഥാർത്ഥ AI സ്വയംപര്യാപ്‌തത കൈവരിക്കാനുള്ള സമയമാണിതെന്നും സുലൈമാൻ കൂട്ടിച്ചേർത്തു. മൈക്രോസോഫ്റ്റ് സ്വന്തം ഫൗണ്ടേഷൻ മോഡലുകൾ വികസിപ്പിക്കുന്നുണ്ട്. മികച്ച പരിശീലന സംഘവും ഡാറ്റ ക്രമീകരണവുമാണ് ഇതിന്റെ ലക്ഷ്യം.
അതേസമയം, എഐ മനുഷ്യന്റെ ജോലികൾക്ക് ഭീഷണിയാകുമെന്ന ആശങ്കകൾക്കിടെയാണ് ഈ വെളിപ്പെടുത്തൽ. വിപണിയിൽ എഐ മത്സരം വർധിച്ചതിനെ തുടർന്ന് ആമസോൺ 16,000 കോർപ്പറേറ്റ് ജോലികൾ വെട്ടിക്കുറച്ചിരുന്നു. മൈക്രോസോഫ്റ്റും ഓപ്പൺ എഐയും 2019 മുതൽ പങ്കാളിത്തത്തിലാണ്. കഴിഞ്ഞ വർഷം ഒപ്പിട്ട പുതിയ കരാർ ഈ ബന്ധം ശക്തിപ്പെടുത്തിയിട്ടുമുണ്ട്.
എഐ കാരണമുള്ള തൊഴിൽ നഷ്‌ടത്തെ കുറിച്ചുള്ള ചോദ്യം വലിയ രീതിയിൽ പ്രസക്തമാവുന്ന കാലഘട്ടം കൂടിയാണിത്. ആഗോള തലത്തിൽ ഒട്ടുമിക്ക എല്ലാ മേഖലകളും ആശങ്കയുടെ പിടിയിലാണ്. ഓട്ടോമേഷൻ വളരെ എളുപ്പമായ ഇന്നത്തെ കാലത്ത് എഐയുടെ ആവിർഭാവം തൊഴിൽ നഷ്‌ടം ഗണ്യമായി വർധിപ്പിക്കുമെന്ന് തന്നെയാണ് പല വിദഗ്‌ധരും അഭിപ്രായപ്പെടുന്നത്.
എന്നാൽ അതിന്റെ വ്യാപ്‌തി എത്രത്തോളം ആയിരിക്കുമെന്ന കാര്യത്തിലാണ് പലർക്കും ഭിന്നാഭിപ്രായം ഉള്ളത്. വേഗത്തിൽ തന്നെ ഇത് സാധ്യമാവുമെന്നാണ് മൈക്രോസോഫ്റ്റ് എഐ സിഇഒ അഭിപ്രായപ്പെടുന്നതെങ്കിൽ മറ്റ് ചിലർ ഇതിന് സമയം എടുക്കുമെന്നും പറയുന്നുണ്ട്. എന്തായാലും എഐ മൂലമുള്ള ജോലി നഷ്‌ടം എന്നത് വീണ്ടും ചോദ്യ ചിഹ്നമായും ആശങ്കയായും ഒക്കെ അവശേഷിക്കുകയാണ് എന്നതാണ് യാഥാർഥ്യം.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications