Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഗ നിരീക്ഷണത്തിന് കൃത്യമായ ഇടപെടലുമായി എഐ; രണ്ടര വർഷത്തിനിടെ നൽകിയത് 5000 അലർട്ടുകൾ

ന്യൂഡൽഹി: ദേശീയ രോഗ നിയന്ത്രണ കേന്ദ്രം 2022-ൽ പുറത്തിറക്കിയ ഒരു നൂതന എഐ ടൂളിലൂടെ അണുബാധ പൊട്ടിപ്പുറപ്പെടുന്നത് സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർക്ക് 5000-ത്തിലധികം മുന്നറിയിപ്പുകൾ നൽകാൻ സഹായിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന പഠനങ്ങൾ പുറത്ത്. ന്യൂഡൽഹി ആസ്ഥാനമായുള്ള ഹെൽത്ത് എഐ സൊല്യൂഷൻസ് ദാതാക്കളായ വധ്വാനി എഐ വികസിപ്പിച്ച 'ഹെൽത്ത് സെന്റിനൽ' എന്ന ടൂളാണ് വലിയ രീതിയിൽ മാറ്റത്തിന് വഴിയൊരുക്കിയത്.

ഇത് മാനുഷിക ജോലിഭാരം 98 ശതമാനം കുറയ്ക്കാൻ സഹായിച്ചുവെന്ന് ഒരു പ്രീ-പ്രിന്റ് പേപ്പർ സൂചിപ്പിക്കുന്നു. മാത്രമല്ല രോഗവ്യാപനം വേഗത്തിൽ കണ്ടെത്താനും പൊതുജനാരോഗ്യ പ്രതികരണങ്ങൾ കാര്യക്ഷമമാക്കാനും സഹായകമായി. ആരോഗ്യ രംഗത്ത് എഐയുടെ ഉപയോഗം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് കണ്ടെത്തുന്നതാണ് ഈ റിപ്പോർട്ട്.

aihealth

അസാധാരണമായ ആരോഗ്യപരമായ സംഭവങ്ങൾക്കായി ഇന്ത്യയുടെ 'ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിന്' കീഴിൽ പ്രവർത്തിക്കുന്ന മീഡിയ സ്‌കാനിംഗ്, വെരിഫിക്കേഷൻ ഉപകരണം അച്ചടി, ഇലക്ട്രോണിക്, ഓൺലൈൻ മാധ്യമങ്ങളിലെ വാർത്തകൾ സ്‌കാൻ ചെയ്യുന്നു. ആവശ്യാനുസരണം ഈ വിവരങ്ങൾ അധികാരികളുമായി പങ്കുവെക്കുന്നു.

അത്തരത്തിൽ 'ഹെൽത്ത് സെന്റിനൽ' എല്ലാ ദിവസവും 13 ഭാഷകളിലെ മാധ്യമ റിപ്പോർട്ടുകളും വാർത്താ ലേഖനങ്ങളും കൃത്യമായി പരിശോധിക്കുന്നു. '2022 ഏപ്രിൽ മുതൽ ഇന്നുവരെ, ഹെൽത്ത് സെന്റിനൽ 300 ദശലക്ഷത്തിലധികം വാർത്താ ലേഖനങ്ങൾ വിശകലനം ചെയ്യുകയും ഇന്ത്യയിലുടനീളം 95,000-ത്തിലധികം ആരോഗ്യപരമായ സംഭവങ്ങൾ തിരിച്ചറിയുകയും ചെയ്‌തു' പഠനം നടത്തിയ ഏജൻസി വിശദീകരിച്ചു.

ഇതിൽ 3500-ൽ അധികം സംഭവങ്ങൾ (നാല് ശതമാനം) എൻസിഡിസിയിലെ പൊതുജനാരോഗ്യ വിദഗ്‌ധർ രോഗവ്യാപന സാധ്യതയുള്ളവയായി തിരഞ്ഞെടുത്തിട്ടുണ്ട്. 2022 ഏപ്രിലിനും 2025 ഏപ്രിലിനും ഇടയിൽ ഇന്ത്യയിലുടനീളമുള്ള ആരോഗ്യ പ്രവർത്തകർക്ക് 5000-ലധികം തത്സമയ മുന്നറിയിപ്പുകൾ അയച്ചതായി വധ്വാനി എഐയിലെ ഗവേഷകർ പിടിഐയോട് പറഞ്ഞു.

മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തിരിച്ചറിയുന്ന പ്രക്രിയ പരമ്പരാഗതമായി പത്രങ്ങൾ, ജേണലുകൾ, റിപ്പോർട്ടുകൾ എന്നിവ കൈകൊണ്ട് സ്‌കാൻ ചെയ്യുന്നതിലൂടെയായിരുന്നുവെന്ന് വധ്വാനി എഐയിലെ ഗ്ലോബൽ ഹെൽത്ത് സെക്യൂരിറ്റിയുടെ ദേശീയ പ്രോഗ്രാം ലീഡ് പരാഗ് ഗോവിലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഹെൽത്ത് സെന്റിനൽ മാനുഷിക അധ്വാനം പ്രക്രിയയെ ഒന്നടങ്കം മാറ്റിസ്ഥാപിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും രോഗവിദഗ്‌ധർ വിവരങ്ങൾ സംസ്ഥാന, ജില്ലാ ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിന് മുമ്പ് അവ പരിശോധിക്കുന്ന ഒരു മാനുഷിക ഇടപെടൽ ഇവിടെ നിലനിർത്തുന്നുണ്ടെന്നാണ് വധ്വാനി എഐ അറിയിച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+