എഐ ഉപയോഗത്തിൽ ഒരുപടി കൂടി കടന്ന് ചൈന: മനുഷ്യ സമാന സംവിധാനങ്ങൾ കൊണ്ട് വരും, നിയന്ത്രണങ്ങളും
ബീജിംഗ്: മനുഷ്യ വ്യക്തിത്വങ്ങളെ അനുകരിച്ച് വൈകാരികമായി സംവദിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾക്കായി കരട് നിയമങ്ങൾ പുറത്തിറക്കി ചൈനയുടെ സൈബർ റെഗുലേറ്റർ. ഉപഭോക്താക്കൾക്കുള്ള എഐയുടെ അതിവേഗ വളർച്ചക്ക് സുരക്ഷയും ധാർമ്മിക നിലവാരവും ഉറപ്പാക്കുകയാണ് ഇത് വഴി ബീജിംഗ് ലക്ഷ്യമിടുന്നത്. എഐ യുഗത്തിൽ മറ്റ് ലോക രാജ്യങ്ങളെക്കാൾ ഏറെ മുന്നിലാണ് നിലവിൽ ചൈന.
ചൈനയിൽ പൊതുജനങ്ങൾക്ക് ലഭ്യമാവുന്ന എഐ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഈ നിർദ്ദേശങ്ങൾ ബാധകമാകും. മനുഷ്യന്റെ സ്വഭാവസവിശേഷതകൾ, ചിന്താരീതി, ആശയവിനിമയ ശൈലികൾ എന്നിവ അനുകരിച്ച് ടെക്സ്റ്റ്, ചിത്രം, ഓഡിയോ, വീഡിയോ എന്നിവ വഴി വൈകാരികമായി സംവദിക്കുന്ന സേവനങ്ങൾ ഇതിൽപ്പെടും. ഇതിലൂടെ എഐ സേവനങ്ങൾ കൂടുതലായി ആളുകളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

അമിത ഉപയോഗത്തിനെതിരെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാനും, ആസക്തിയുടെ ലക്ഷണങ്ങൾ കാണിച്ചാൽ ഇടപെടാനും നിയമം ദാതാക്കളോട് ആവശ്യപ്പെടുന്നു. ഉൽപ്പന്നത്തിന്റെ മുഴുവൻ ജീവിതചക്രത്തിലും സുരക്ഷാ ഉത്തരവാദിത്തം ഏറ്റെടുത്ത് അൽഗോരിതം അവലോകനം, ഡാറ്റാ സുരക്ഷ, വ്യക്തിഗത വിവര സംരക്ഷണം എന്നിവയ്ക്ക് സംവിധാനങ്ങൾ സ്ഥാപിക്കണം.
സാധ്യതയുള്ള മാനസിക പ്രശ്‌നങ്ങളെയും കരട് നിയമം ലക്ഷ്യമിടുന്നു. ഉപയോക്താക്കളുടെ മാനസികാവസ്ഥ, വികാരങ്ങൾ, സേവനങ്ങളോടുള്ള ആശ്രയത്വം എന്നിവ വിലയിരുത്താൻ ദാതാക്കളോട് പ്രതീക്ഷിക്കുന്നു. അമിതമായ വികാരങ്ങളോ ആസക്തിപരമായ പെരുമാറ്റങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും അത് നിഷ്‌കർഷിക്കുന്നു.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന, കിംവദന്തികൾ പ്രചരിപ്പിക്കുന്ന, അക്രമത്തെയോ അശ്ലീലതയെയോ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ സൃഷ്‌ടിക്കുന്നതിൽ നിന്ന് ഈ സേവനങ്ങളെ നിയമം കർശനമായി വിലക്കുന്നു. ഉള്ളടക്കവും പെരുമാറ്റവും സംബന്ധിച്ച വ്യക്തമായ മാർഗനിർദ്ദേശങ്ങൾക്ക് ഇതുവഴി ചട്ടക്കൂട് ഒരുങ്ങുന്നു.
ചൈനയിലെ ജനങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്ന എല്ലാ എഐ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഈ പുതുതായി നിർദ്ദേശിക്കപ്പെട്ട നിയമങ്ങൾ ബാധകമാകും. മനുഷ്യന്റെ വ്യക്തിത്വ സവിശേഷതകൾ, ആശയവിനിമയ ശൈലികൾ, വൈകാരിക ഇടപെടൽ, ചിന്താ രീതികൾ എന്നിവ പ്രകടമാക്കുന്ന എഐ സംവിധാനങ്ങൾ ഈ നിയമങ്ങൾ മൂലം നിയന്ത്രിക്കപ്പെടും.
എഐ മുന്നേറ്റത്തെ എല്ലാ അർത്ഥത്തിലും സ്വീകരിക്കുമ്പോൾ പോലും അതിന്റെ ഗുണഫലങ്ങൾ കൂടാതെ ദോഷങ്ങളെ കൃത്യമായി മനസിലാക്കാനും അവയെ മാറ്റി നിർത്തി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ അവയുടെ പ്രവർത്തനം ഉറപ്പാക്കാനുമാണ് ചൈനയുടെ ശ്രമം. ഇത് മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്‌തമായ സമീപനം തന്നെയാണ്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ്












Click it and Unblock the Notifications