Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആളുകളുടെ ജോലി കളയുന്ന സാങ്കേതിക വിദ്യ ഉണ്ടാക്കരുത്'; എഐയിൽ നിലപാട് വ്യക്തമാക്കി എആർ റഹ്മാൻ

ന്യൂഡൽഹി: ടെക് ഭീമന്മാരായ ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്‌മാൻ, പെർപ്ലെക്സിറ്റി എഐയുടെ സ്ഥാപകൻ അരവിന്ദ് ശ്രീനിവാസ് എന്നിവരുമായി നടത്തിയ ചർച്ചകളിൽ നിന്ന് ലഭിച്ച നിർണായക സന്ദേശം പങ്കുവെച്ച് സംഗീതജ്ഞൻ എആർ റഹ്മാൻ. സാങ്കേതികവിദ്യ ആളുകളുടെ ജോലി ഇല്ലാതാക്കരുത് എന്ന് താൻ എല്ലാ കൂടിക്കാഴ്‌ചകളിലും ഇവരോട് ആവശ്യപ്പെടാറുണ്ടെന്ന് റഹ്മാൻ പറഞ്ഞു.

സീറോദയുടെ നിഖിൽ കാമത്തുമായുള്ള പോഡ്‌കാസ്‌റ്റ് അഭിമുഖത്തിലാണ് റഹ്മാൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ചാറ്റ്ജിപിടി വരുന്നതിന് മുൻപ് എക്‌സിൽ (മുമ്പ് ട്വിറ്റർ) താൻ പിന്തുടർന്ന ഏക വ്യക്തി ആൾട്ട്‌മാൻ ആയിരുന്നു എന്നും റഹ്മാൻ ഓർമ്മിപ്പിച്ചു.

arrahmanai

'ആളുകളുടെ ജോലി ഇല്ലാതാക്കുന്ന സാങ്കേതികവിദ്യ ഉണ്ടാക്കരുത്. ദാരിദ്ര്യം, പലവിധ തെറ്റിദ്ധാരണകൾ, സ്വന്തം കഥകൾ പറയാൻ ആവശ്യമായ ഉപകരണങ്ങളുടെ അഭാവം തുടങ്ങിയ തലമുറകളായി പിന്തുടരുന്ന ശാപങ്ങളിൽ നിന്ന് മോചനം നേടാൻ ആളുകളെ ശാക്തീകരിക്കുക' എആർ റഹ്മാൻ എഐ മുന്നേറ്റത്തിൽ തന്റെ നിലപാട് വ്യക്തമാക്കി.

തെറ്റായ ആളുകളുടെ കയ്യിൽ തോക്ക് കിട്ടിയാൽ അത് ദോഷകരമാകുന്നതുപോലെ, എഐ ദുരുപയോഗം ചെയ്‌താൽ ഗുരുതരമായ സാമ്പത്തിക ദോഷങ്ങൾ ഉണ്ടാക്കാമെന്നും രണ്ട് തവണ ഓസ്‌കർ നേടിയ റഹ്മാൻ ചൂണ്ടിക്കാട്ടി. തോക്കുകൾക്ക് ലൈസൻസുകളും പരിശോധനകളും നിയമങ്ങളും ഉള്ളതുപോലെ എഐയും സമാനമായി കണക്കാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എഐ നിർമ്മിക്കുന്നവരോട് താൻ എപ്പോഴും പറയുന്ന ആദ്യ സന്ദേശം ഒന്നുതന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഒരു തോക്ക് വാങ്ങുകയാണെങ്കിൽ, അതിന് നിയമങ്ങളുണ്ട്, അല്ലേ? എല്ലാവർക്കും അത് കൊടുക്കാറില്ല, കാരണം അവർ തോന്നുന്നവരെ വെടിവെച്ച് കൊല്ലും. അത് സൗജന്യമായി ഉപയോഗിക്കാനുള്ളതല്ല. അതിന് നിയന്ത്രണങ്ങളുണ്ട്. ഇപ്പോൾ നിങ്ങൾ ആളുകളെ വെടിവെക്കുന്നില്ല, പക്ഷേ നിങ്ങൾക്ക് അവരുടെ കാൽക്കീഴിലെ മണ്ണെടുത്ത് അവരെ തൊഴിൽ രഹിതരാക്കാൻ സാധിക്കും. ഇത് കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്. അതുകൊണ്ട് നിയമങ്ങൾ ആവശ്യമാണ്' റഹ്മാൻ പറഞ്ഞു.

ഗതാഗത നിയമങ്ങൾ, ആയുധ നിയമങ്ങൾ, കുടിയേറ്റ നിയമങ്ങൾ എന്നിവ പോലെ എഐക്കും സമാനമായ മാർഗ്ഗനിർദ്ദേശങ്ങളും നിയമങ്ങളും ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉയരുന്ന ഉൽപാദനക്ഷമത തൊഴിൽ നഷ്‍ടം നികത്തുമെന്ന് കാമത്ത് അഭിപ്രായപ്പെട്ടപ്പോൾ റഹ്മാൻ അത് തള്ളിപ്പറഞ്ഞു. കൃത്യമായ മുന്നൊരുക്കമില്ലാതെ വിനാശകരമായ ഉപകരണങ്ങൾ സമൂഹത്തിന് കൈമാറാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒരാൾ നാല് വർഷം കോളേജിൽ പഠിച്ച് പെട്ടെന്ന് എഐക്ക് അവരുടെ ജോലി രണ്ട് സെക്കൻഡിനുള്ളിൽ ചെയ്യാൻ കഴിയുകയാണെങ്കിൽ, അവർ നിസഹായരാകും. ഇത്തരം ഉപകരണങ്ങൾ എല്ലാവർക്കും നൽകുന്നതിന് മുൻപ് നമുക്ക് ബദൽ സംവിധാനങ്ങൾ ആവശ്യമാണ്. മനുഷ്യർക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ എഐ ചെയ്യണമെന്നും, മനുഷ്യർ ഇതിനകം മികച്ച രീതിയിൽ ചെയ്യുന്നവയെ മാറ്റിസ്ഥാപിക്കരുതെന്നും എആർ റഹ്മാൻ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+