ആദ്യം മാനേജറെ, ഇപ്പോഴിതാ സഹായികളെ; ആപ്പിളിൽ നിന്ന് രണ്ട് എഞ്ചിനീയർമാരെ റാഞ്ചി മെറ്റ
മെറ്റയുടെ റിക്രൂട്ട്‌മെന്റ് തന്ത്രം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നു. ആപ്പിളിൽ നിന്ന് കൂടുതൽ എഐ വിദഗ്‌ധരെ റാഞ്ചിയതായാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ആപ്പിൾ ഐഎൻസിലെ ടോം ഗുണ്ടർ, മാർക്ക് ലീ എന്നീ രണ്ട് എഐ ഗവേഷകരെ സൂപ്പർ ഇന്റലിജൻസ് ലാബ് ടീമിലേക്ക് മെറ്റ നിയമിച്ചു. ഇതോടെ എഐ മേഖലയിൽ ഹൈറിങ് യുദ്ധം മുറുകുകയാണ്.
ഇവരിൽ ലീ ഇതിനോടകം തന്നെ മെറ്റയിൽ ജോലിക്ക് പ്രവേശിച്ചു കഴിഞ്ഞുവെന്നാണ് വിവരം. ഗുണ്ടർ ഉടൻ തന്നെ മെറ്റയിൽ പ്രവർത്തനം തുടങ്ങുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ നീക്കം ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മെറ്റയുടെ ശ്രദ്ധ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നത് കൂടിയാണ്. ഗൂഗിൾ, ഓപ്പൺഐ തുടങ്ങിയ എതിരാളികളെ മറികടക്കാൻ നിർമ്മിത ബുദ്ധിയുടെ വികസനത്തിൽ വലിയ നിക്ഷേപം നടത്തുകയാണ് മെറ്റ.

നേരത്തെ ഓപ്പൺഎഐയിൽ നിന്ന് നിരവധി ജീവനക്കാരെ മെറ്റ നിയമിച്ചിട്ടുണ്ട്. ഇപ്പോൾ ആപ്പിളിന്റെ ടാലന്റ് പൂളാണ് അവർ ലക്ഷ്യമിടുന്നത്. സമീപ കാലത്ത് ആപ്പിളിലെ ലാർജ് ലാംഗ്വേജ് മോഡൽസിന്റെ തലവനായിരുന്ന റൂമിംഗ് പാങിനെ മെറ്റ വിജയകരമായി തങ്ങളുടെ ടീമിലെത്തിച്ചിരുന്നു. പാങിന്റെ വൈദഗ്ധ്യം ഉറപ്പാക്കാൻ 200 മില്യൺ ഡോളറിലധികം വരുന്ന പാക്കേജാണ് മെറ്റ അദ്ദേഹത്തിനായി വാഗ്‌ദാനം ചെയ്‌തത്.
ഇതിൽ ശ്രദ്ധേയമായ ഒരു കാര്യം എന്തെന്നാൽ ലീയെ ആപ്പിളിലേക്ക് ആദ്യമായി നിയമിച്ചത് പാങ് ആയിരുന്നു. അവിടെ ഗുണ്ടറെയും ലീയെയും നിയന്ത്രിച്ചതും പാങാണ്. പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് മികച്ചവരെ നിയമിക്കുന്നതിലൂടെ എഐ മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ മെറ്റ ലക്ഷ്യമിടുന്നു എന്നത് തികച്ചും വ്യക്തമാണ്.
ഈ തന്ത്രപരമായ നീക്കം മെറ്റയുടെ പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചും എതിരാളികൾക്കെതിരെ അവരുടെ എഐ മോഡലുകൾ എങ്ങനെ പ്രവർത്തിക്കുമെന്നുമുള്ള ആകാംഷ വർധിപ്പിക്കുകയാണ്. നിലവിൽ എതിരാളികളുടെ വാഗ്‌ദാനങ്ങളെ മറികടക്കാത്ത കാര്യക്ഷമമായ ഒരു ചാറ്റ്ബോട്ട് മാത്രമാണ് മെറ്റയ്ക്കുള്ളത്. അതിന് തന്നെ മറ്റ് കമ്പനികളുടെ മുന്നിൽ പിടിച്ചുനിൽക്കാൻ പാടാണ് താനും.
എന്നാൽ പ്രമുഖ കമ്പനികളിൽ നിന്നുള്ള വിദഗ്‌ധരുടെ ഒഴുക്കോടെ മെറ്റ അവരുടെ എഐ ശേഷികൾ എങ്ങനെ മെച്ചപ്പെടുത്തുമെന്ന് ഉറ്റുനോക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ വിപണിയിലെ വമ്പന്മാരെ വീഴ്ത്താൻ കാര്യമായി പണി തന്നെ മെറ്റ എടുക്കേണ്ടി വരുമെന്ന് ഉറപ്പാണ്. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് വൻ തുക മുടക്കി കഴിവുറ്റ ടീമിനെ അവർ വാർത്തെടുക്കുന്നത്.
-
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം












Click it and Unblock the Notifications