ഗൂഗിൾ ജിമെയിൽ വിവരങ്ങൾ ചോർത്തി എഐ മോഡലുകളുടെ പരിശീലനത്തിന് ഉപയോഗിക്കുന്നോ? മറുപടി ഇതാ
ഗൂഗിൾ തങ്ങളുടെ എഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിനായി ജിമെയിൽ വിവരങ്ങൾ രഹസ്യമായി ഉപയോഗിക്കുന്നു എന്ന അവകാശവാദങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ജിമെയിലിന്റെ സ്വകാര്യതാ നയങ്ങളിൽ കമ്പനി മാറ്റങ്ങൾ വരുത്തി, ഉപയോക്താക്കളുടെ ഇമെയിലുകളും അറ്റാച്ച്‌മെന്റുകളും ജെമിനി എഐയുടെ കഴിവുകൾ വർധിപ്പിക്കാൻ ഉപയോഗിക്കുന്നു എന്ന് ആരോപിക്കുന്ന പോസ്‌റ്റുകളാണ് കൂടുതൽ ഇറങ്ങിയത്.
ഈ പ്രചാരണങ്ങൾ അനുസരിച്ച്, സ്പെൽ ചെക്ക്, പ്രെഡിക്റ്റീവ് ടെക്സ്റ്റ് തുടങ്ങിയ ജിമെയിലിന്റെ സ്‌മാർട്ട് ഫീച്ചറുകൾ ഓഫ് ചെയ്യുന്നത് ഈ എഐ പരീക്ഷണങ്ങളിൽ നിന്ന് ഒഴിവാക്കാൻ സഹായിക്കുമെന്നും പറയുന്നുണ്ട്. പിന്നാലെ ഈ വെളിപ്പെടുത്തൽ വലിയ ആശങ്കകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിരുന്നു. നിരവധി ഉപഭോക്താക്കളാണ് ഇതിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്ത് വന്നത്. പലരും ഗൂഗിളിന്റെ നടപടിയെ എതിർക്കുകയും ചെയ്‌തു.

ഗൂഗിളിന്റെ മറുപടി ഇതാ
എന്നാൽ, ഈ വാദങ്ങൾ ശരിയല്ലെന്നാണ് ഗൂഗിൾ പറയുന്നത്. 'ഈ റിപ്പോർട്ടുകൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. ഞങ്ങൾ ആരുടെയും സെറ്റിങ്സിൽ മാറ്റം വരുത്തിയിട്ടില്ല. ജിമെയിൽ സ്‌മാർട്ട് ഫീച്ചറുകൾ വർഷങ്ങളായി നിലവിലുണ്ട്. നിങ്ങളുടെ ജിമെയിൽ ഉള്ളടക്കം ഞങ്ങളുടെ ജെമിനി എഐ മോഡലിനെ പരിശീലിപ്പിക്കാൻ ഞങ്ങൾ ഉപയോഗിക്കുന്നില്ല' എന്നായിരുന്നു കമ്പനി വക്താവ് ജെനി തോംസൺ ഒരു അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞത്.
കമ്പനി ഇത് നിഷേധിച്ചെങ്കിലും ഈ പ്രചാരണങ്ങൾ പല ഉപയോക്താക്കളെയും അവരുടെ ക്രമീകരണങ്ങൾ പരിശോധിക്കാൻ പ്രേരിപ്പിച്ചു. എന്താണ് യഥാർത്ഥത്തിൽ ജിമെയിലിന്റെ സ്‌മാർട്ട് ഫീച്ചറുകൾക്ക് സംഭവിക്കുന്നത് എന്നതിനെക്കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. അതിൽ ഊന്നിയാണ് പലരും ഇപ്പോൾ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതും.
ഈ ആശയക്കുഴപ്പങ്ങൾക്ക് കാരണം ജനുവരിയിൽ ഗൂഗിൾ പുറത്തിറക്കിയ ഒരു അപ്ഡേറ്റായിരുന്നു. ഇത് ഉപയോക്താക്കൾക്ക് വിവിധ സേവനങ്ങൾക്കായി സ്‌മാർട്ട് ഫീച്ചറുകൾവെവ്വേറെ ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യാനുള്ള സൗകര്യം നൽകിയിരുന്നു. ഉദാഹരണത്തിന്, നിങ്ങൾക്ക് ഗൂഗിൾ വർക്ക്‌സ്‌പേസിൽ (ജിമെയിൽ, കലണ്ടർ, ഡോക്‌സ് എന്നിവയുടെ ഒരു സംയോജനം) സ്‌മാർട്ട് ഫീച്ചറുകൾ ഓഫ് ചെയ്യുകയും മാപ്‌സ്, വാലറ്റ്, മറ്റ് ആപ്പുകൾ എന്നിവയിൽ അവ നിലനിർത്തുകയും ചെയ്യാം.
എന്നാൽ, ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഈ ക്രമീകരണങ്ങൾ ചിലപ്പോൾ തനിയെ റീസെറ്റ് ചെയ്യപ്പെടുകയും, ഉപയോക്താക്കൾ മുമ്പ് ഒഴിവാക്കിയ ഫീച്ചറുകൾ വീണ്ടും ഓൺ ആവുകയും ചെയ്‌തിരുന്നു. ഈ പിഴവ് എത്രത്തോളം വ്യാപകമാണെന്നോ എത്ര പേരെ ബാധിച്ചെന്നോ വ്യക്തമല്ലെങ്കിലും പക്ഷേ ഇത് ഗൂഗിളിന്റെ എഐ താൽപര്യങ്ങളെ കുറിച്ച് സംശയങ്ങൾ വർധിപ്പിക്കാൻ കാരണമായി.
കലണ്ടറിലേക്ക് യാന്ത്രികമായി ഫ്ലൈറ്റ് വിവരങ്ങൾ ചേർക്കുക, ഓർഡർ ട്രാക്കിംഗ്, ഇമെയിൽ സംഗ്രഹം തയ്യാറാക്കൽ എന്നിവയെല്ലാം ഈ സ്‍മാർട്ട് ഫീച്ചറുകളിൽ ഉൾപ്പെട്ടിരുന്നു.ഇത്രയൊക്കെ ആണെങ്കിലും ആളുകൾ കൂടുതലും ഇപ്പോഴും സംശയത്തിലാണ്. പ്രത്യേകിച്ച് എഐ മേഖലയിൽ വർധിച്ചുവരുന്ന മത്സരത്തിൽ വിജയിക്കാനായി ഗൂഗിൾ ഇത്തരം പ്രവർത്തികൾ ചെയ്യുന്നുണ്ടോ എന്ന ആശങ്കയാണ് കൂടുതൽ പേരും പങ്കുവയ്ക്കുന്നത്.
-
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം












Click it and Unblock the Notifications