'വരാനിരിക്കുന്ന എഐ ഇമ്പാക്റ്റ് ഉച്ചകോടിയിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ ഉയർത്തിക്കാട്ടും'; പ്രധാനമന്ത്രി
ന്യൂഡൽഹി: അടുത്ത മാസം നടക്കുന്ന ഇന്ത്യ എഐ ഇമ്പാക്റ്റ് ഉച്ചകോടി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എഐ) ഇന്ത്യ കൈവരിച്ച പുരോഗതിയും നേട്ടങ്ങളും ഉയർത്തിക്കാട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 130-ാമത് എപ്പിസോഡിലാണ് ഞായറാഴ്‌ച പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഈ ഉച്ചകോടിക്ക് സാങ്കേതികവിദ്യാ രംഗത്തെ ലോകമെമ്പാടുമുള്ള വിദഗ്‌ധർ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എഐ ലോകത്ത് ഇന്ത്യയുടെ പുരോഗതിയും നേട്ടങ്ങളും ഈ ഉച്ചകോടിക്ക് പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചകോടിക്ക് മുൻപായാണ് അദ്ദേഹം ഇന്ത്യയുടെ എഐ വളർച്ചയെ കുറിച്ച് അതിൽ പരാമർശമുണ്ടാവുമെന്ന് വ്യക്തമാക്കിയത്.

2026 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ എഐ ഇമ്പാക്റ്റ് ഉച്ചകോടി, ആഗോളതലത്തിൽ എഐ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും പ്രാവർത്തികമാക്കുന്നതിലും ഇന്ത്യയുടെ സുപ്രധാന പങ്ക് അടിവരയിടുന്നു. ഒരു നിർണായക പരിപാടിയായി കണക്കാക്കുന്ന ഈ ഉച്ചകോടി, ധാർമ്മികവും സമഗ്രവുമായ എഐ വികസനത്തിൽ ആഗോള മുൻനിര രാഷ്ട്രമായി ഇന്ത്യയെ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു.
ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം പറയുന്നതനുസരിച്ച്, ജനങ്ങൾ, പ്ലാനറ്റ് (ഭൂമി/ഗ്രഹം), പുരോഗതി എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന സ്‌തംഭങ്ങൾ. 'ചക്രസ്' എന്ന് പേരുള്ള വർക്കിംഗ് ഗ്രൂപ്പുകൾ പിന്തുണയ്ക്കുന്ന ഈ ചർച്ചകൾ ഇന്ത്യയിലും ഗ്ലോബൽ സൗത്തിലും എഐ നയങ്ങൾക്കും നൈപുണ്യ വികസന സംരംഭങ്ങൾക്കും, പ്രായോഗിക കാര്യങ്ങൾക്കും രൂപം നൽകും.
കൂടാതെ ഇന്നത്തെ മാൻ കി ബാത്തിൽ സ്‌റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിന്റെ പത്താം വാർഷികവും പ്രധാനമന്ത്രി അനുസ്‌മരിച്ചു. 2016-ൽ 500-ൽ താഴെ സ്‌റ്റാർട്ടപ്പുകൾ ഉണ്ടായിരുന്നത് ഇന്ന് 2,00,000-ത്തിലധികം അംഗീകൃത സ്ഥാപനങ്ങളായി വളർന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് രാജ്യത്ത് ഓരോ മണിക്കൂറിലും നിരവധി സ്‌റ്റാർട്ടപ്പുകളാണ് ഉദയം ചെയ്യുന്നത്.
2016 ലെ ഓർമ്മകൾ വീണ്ടും പങ്കുവച്ചുകൊണ്ട്, സോഷ്യൽ മീഡിയയിലെ ഒരു പ്രവണതയിലേക്ക് കടന്നുവന്ന പ്രധാനമന്ത്രി മോദി, ഒരു ദശാബ്‌ദം മുമ്പ്, ഇന്ത്യയുടെ യുവത്വത്തിനും ഭാവിക്കും വേണ്ടി, സ്‌റ്റാർട്ടപ്പ് ഇന്ത്യ ദൗത്യം എന്ന അഭിലാഷപൂർണ്ണവും എന്നാൽ നിർണായകവുമായ ഒരു യാത്ര ആരംഭിച്ചതെങ്ങനെയെന്ന് എടുത്തുപറഞ്ഞുകൊണ്ട് സ്വന്തം ചിന്തകൾ രാഷ്ട്രത്തോട് പങ്കുവെച്ചു.
അതേസമയം, ഈ വർഷത്തെ തന്റെ ആദ്യത്തെ മൻ കി ബാത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി, നാളെ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങൾ, ദേശീയ വോട്ടർ ദിനം എന്നിവ മുതൽ ഭജനയുടെയും കീർത്തനത്തിന്റെയും സാംസ്‌കാരിക പ്രാധാന്യം വരെയുള്ള വൈവിധ്യമാർന്ന വിഷയങ്ങൾ ചർച്ച ചെയ്‌തിരുന്നു. ഇതിനൊപ്പമാണ് എഐ ഇംപാക്റ്റ് ഉച്ചകോടിയിലെ ഇന്ത്യയുടെ നേതൃത്വവും അതിൽ വിഷയമായത്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications