യുഎസ്-ഇറാൻ യുദ്ധം എണ്ണയിലും സ്വർണത്തിലും ഒതുങ്ങില്ല; എഐയിലും സ്വാധീനം, അടി കിട്ടിയത് ചാറ്റ്ജിപിടിക്ക്!
പശ്ചിമേഷ്യ ഒന്നാകെ സംഘർഷഭരിതമാണ്. അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നിവ തമ്മിലെ ഭിന്നതകൾ ശ്രദ്ധ ക്ഷണിക്കുന്നത് സൈനിക വിഷയങ്ങളിലേക്ക് മാത്രമല്ല. പ്രത്യേകിച്ചും, അമേരിക്കൻ എഐ കമ്പനികളായ ഓപ്പൺഎഐ, ആന്ത്രോപിക് എന്നിവയുടെ പങ്കാണ് ഇപ്പോൾ പ്രധാന വിഷയം. യുഎസ് പ്രതിരോധ വകുപ്പുമായി പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനമായ ഓപ്പൺഎഐ സഹകരിച്ച തീരുമാനത്തിന് വലിയ വിമർശനമാണ് നേരിടുന്നത്.
ഇത് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയും ഉപയോക്താക്കൾ കമ്പനിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ കേവലം വിമർശനങ്ങളിൽ ഒതുങ്ങുന്നതായിരുന്നില്ല കാര്യങ്ങൾ. വിമർശനങ്ങൾ വ്യാപകമായതോടെ, നിരവധി ഉപയോക്താക്കൾ ചാറ്റ്ജിപിടി ആപ്പ് അൺഇൻസ്‌റ്റാൾ ചെയ്യാൻ തുടങ്ങി. ഇതോടെ ഇത്തരത്തിൽ ആപ്പ് ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരിക്കുന്നത്.

ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ആന്ത്രോപിക് യുഎസ് പ്രതിരോധ വകുപ്പുമായുള്ള കരാർ അവസാനിച്ചയുടനാണ് ഓപ്പൺഎഐ പെന്റഗണുമായി ഒരു പ്രാഥമിക കരാർ ഒപ്പിട്ടത്. ഇത് സാമൂഹിക മാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. പ്രതിരോധ പ്രവർത്തനങ്ങളിൽ എഐ സാങ്കേതികവിദ്യയുടെ പങ്കാളിത്തം പലരിലും ആശങ്കയുണ്ടാക്കി.
ചാറ്റ്ജിപിടി ഉപേക്ഷിച്ച് ഉപയോക്താക്കൾ
നിലവിലെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ മാസം അവസാനം വരെ മാത്രം ചാറ്റ്ജിപിടി ആപ്പിന്റെ അൺഇൻസ്‌റ്റാളേഷനുകളിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. മുൻ സമയങ്ങളിലേതിനേക്കാൾ 295 ശതമാനം വർധനവാണ് അന്ന് ഉണ്ടായത്. മറുവശത്ത് കരാർ പുതുക്കാതിരുന്ന ആന്ത്രോപികിന്റെ ക്ലോഡ് ചാറ്റ്‌ബോട്ടിന് ജനപ്രീതി വർധിച്ചു. ക്ലോഡിന്റെ ഡൗൺലോഡുകൾ 51 ശതമാനം വർധിക്കുകയും ചെയ്‌തിട്ടുണ്ട്.
ശ്രദ്ധേയമായ മറ്റൊരു കാര്യം എന്തെന്നാൽ ഈ പ്രതികരണം സാധാരണ ഉപയോക്താക്കളിൽ ഒതുങ്ങിയില്ല. പോപ്പ് ഗായിക കാറ്റി പെറി എക്‌സ് പ്ലാറ്റ്‌ഫോമിൽ വിഷയത്തിൽ പ്രതികരിച്ചു. അവർ ക്ലോഡിന്റെ സ്ക്രീൻഷോട്ടിനൊപ്പം ഹൃദയ ചിഹ്നവും പങ്കുവെച്ചത്, ആന്ത്രോപിക്കിന്റെ നിലപാടിനുള്ള പിന്തുണയായി പലരും ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്.
സാം ആൾട്ട്മാന്റെ മറുപടി ഇങ്ങനെ
വിമർശനങ്ങൾക്ക് പിന്നാലെ, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ എക്‌സിൽ പ്രതികരണം അറിയിച്ചിട്ടുണ്ട്. പ്രതിരോധ വകുപ്പുമായുള്ള സഹകരണത്തിന് മുമ്പ് കൂടുതൽ സമയമെടുക്കാമായിരുന്നു എന്ന് അദ്ദേഹം സമ്മതിച്ചു. ഓപ്പൺഎഐ ഇപ്പോൾ പെന്റഗണുമായുള്ള കരാർ പുതുക്കുകയും തങ്ങളുടെ പോളിസികൾ വ്യക്തമാക്കിയതായും ആൾട്ട്മാൻ പറഞ്ഞു.
യുഎസ് പ്രതിരോധ വകുപ്പും എഐ വ്യവസായവും തമ്മിലുള്ള സംഘർഷം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പെട്ടെന്നെടുത്ത ഈ തീരുമാനമെന്നാണ് സാം ആൾട്ട്മാൻ പറഞ്ഞത്. എന്നാൽ, ഈ സാഹചര്യം ഒടുവിൽ ഒടുവിൽ വലിയ നഷ്‌ടം തന്നെയാണ് തങ്ങൾക്ക് ഉണ്ടാക്കിയതെന്നാണ് എന്നും അദ്ദേഹം തന്നെ സമ്മതിക്കുന്നത്. ഇതോടെ അവർ കരാറിൽ നിന്ന് പിന്നോട്ട് പോവുമോ എന്നാണ് ഇനി അറിയേണ്ടത്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications