ഹോർമുസ് കടലിടുക്കും എഐയും തമ്മിൽ എന്ത് ബന്ധം? വെറുതെ ചിരിച്ചു തള്ളാൻ വരട്ടെ, ഇതാണ് യാഥാർഥ്യം
ദക്ഷിണ കൊറിയൻ ഓഹരി വിപണിയിൽ അടുത്തിടെയുണ്ടായ തകർച്ച, നിർമ്മിത ബുദ്ധിയുടെ ഭാവിയെക്കുറിച്ച് ഒരു നിർണായക ചോദ്യം ഉയർത്തിയിരിക്കുകയാണ്. എഐ വിപ്ലവത്തിന് ഏറ്റവും വലിയ ഭീഷണി ചിപ്പുകളോ സോഫ്റ്റ്‌വെയറോ അല്ല, മറിച്ച് അവ നിർമ്മിക്കുന്ന ഫാക്‌ടറികൾക്ക് ഊർജ്ജം നൽകുന്ന ഫോസിൽ ഇന്ധനങ്ങളാണോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം.
ദക്ഷിണ കൊറിയയുടെ കോസ്‌പി സൂചിക വെറും 48 മണിക്കൂറിനുള്ളിൽ ഏകദേശം 15 ശതമാനം ഇടിയുകയും, വിപണിയിൽ നിന്ന് ഏകദേശം 270 ബില്യൺ ഡോളർ നഷ്‌ടമാവുകയും ചെയ്‌തു. 576 ദിവസത്തിനിടെ ആദ്യമായി സർക്യൂട്ട് ബ്രേക്കറുകൾ വ്യാപാരം തടഞ്ഞു. സെമികണ്ടക്‌ടർ ഭീമന്മാരായ സാംസങ് ഇലക്ട്രോണിക്‌സും എസ്കെ ഹൈനിക്‌സും യഥാക്രമം 10 ശതമാനവും 12 ശതമാനവും ഇടിഞ്ഞ് ഈ വിറ്റഴിക്കലിന് നേതൃത്വം നൽകി.

പ്രാഥമികമായി, ഈ തകർച്ചയ്ക്ക് കാരണം പുറമേ നിന്ന് നോക്കുമ്പോൾ പ്രത്യേകിച്ച് ഒന്നുമുള്ളതായി തോന്നുകയില്ല. എന്നാൽ സത്യം ഒരിക്കലും അതല്ല. മിഡിൽ ഈസ്‌റ്റിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾ ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിന് മുകളിലെത്തിച്ചു. ലോകത്തിലെ വലിയൊരു ഭാഗം എണ്ണയും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെക്കുറിച്ചുള്ള ആശങ്കകൾ ഇത് വർധിപ്പിച്ചു.
ഇടിവിന് കാരണം എഐ?
എഐയെ കുറിച്ചുള്ള, അതിന്റെ ചില സ്വാധീന മേഖലകളെ കുറിച്ചുള്ള ആഴത്തിലുള്ള കാര്യങ്ങളാണ് ഇതിലൂടെ വെളിവാകുന്നത്. ആധുനിക എഐ സംവിധാനങ്ങൾ എൻവിഡിയ ബ്ലാക്ക്വെൽ ജിപിയു, എൻവിഡിയ എച്ച്100 ജിപിയു, ഗൂഗിൾ ടെൻസർ പ്രോസസിംഗ് യൂണിറ്റ് പോലുള്ള ശക്തമായ ചിപ്പുകളെ ആശ്രയിക്കുന്നു. ഈ ചിപ്പുകളാണ് എഐ മോഡലുകൾക്ക് പരിശീലനം നൽകുകയും വലിയ ഡാറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നത്.
എന്നാൽ ഈ പ്രോസസുറുകൾക്ക് ഒറ്റയ്ക്ക് പ്രവർത്തിക്കാൻ കഴിയില്ല. അവയിലേക്ക് ഡാറ്റ എത്തിക്കാൻ അതീവ വേഗതയുള്ള മെമ്മറി ആവശ്യമാണ്. ഈ മെമ്മറി കൂടുതലും ഉത്പാദിപ്പിക്കുന്നത് ഒരൊറ്റ രാജ്യത്താണ്. ലോകത്തിലെ ഡിആർഎഎം മെമ്മറിയുടെ ഏകദേശം 67 ശതമാനവും ഹൈ ബാൻഡ്‌വിഡ്ത്ത് മെമ്മറിയുടെവരുമാനത്തിന്റെ 80 ശതമാനവും സാംസങ്ങും എസ്കെ ഹൈനിക്‌സും ചേർന്നാണ് നിയന്ത്രിക്കുന്നത്. ഈ എച്ച്ബിഎം, എഐ ചിപ്പുകൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.
അതായത് ഇത് അർത്ഥമാക്കുന്നത് എഐ മുന്നേറ്റം ദക്ഷിണ കൊറിയയിലെ ഫാക്‌ടറികളെ കാര്യമായി ആശ്രയിച്ചിരിക്കുന്നു. ഈ ഫാക്‌ടറികളാകട്ടെ, ഊർജ്ജത്തെയും വളരെയധികം ആശ്രയിക്കുന്നു. ദക്ഷിണ കൊറിയ ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ ഏകദേശം 97 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അവരുടെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും വലിയൊരു ഭാഗം മിഡിൽ ഈസ്‌റ്റിൽ നിന്നാണ് ഹോർമുസ് കടലിടുക്കിലൂടെ എത്തുന്നത്.
ഏറ്റവും ഇടുങ്ങിയ ഭാഗത്ത് ഏകദേശം 21 മൈൽ മാത്രം വീതിയുള്ള ജലപാതയാണിത്. ഈ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് സംഘർഷം ഭീഷണിയായാൽ, ഊർജ്ജവില കുതിച്ചുയരുകയോ വിതരണം മന്ദഗതിയിലാകുകയോ ചെയ്യാം. അത് മിക്കവാറും എല്ലാ ഇന്ധനവും ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യത്തിന് ഇത് ഉടനടി സമ്മർദ്ദം ഉണ്ടാക്കും.
ഇറാൻ-യുഎസ് ഏറ്റുമുട്ടൽ യഥാർത്ഥ കാരണമോ?
ചിപ്പ് നിർമ്മാണശാലകൾ വലിയ വ്യാവസായിക പ്രവർത്തനങ്ങളാണ്. അവ തുടർച്ചയായി പ്രവർത്തിപ്പിക്കുകയും വലിയ അളവിൽ വൈദ്യുതി ഉപയോഗിക്കുകയും ചെയ്യുന്നു. ഊർജ്ജവില കുതിച്ചുയരുമ്പോൾ, ഈ ഫാക്‌ടറികൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവ് അതിവേഗം വർധിക്കുന്നു.
ഈ ആഘാതം ദീർഘകാലം നിലനിന്നാൽ, കമ്പനികൾക്ക് വികസന പദ്ധതികൾ വൈകിപ്പിക്കാനോ ഉത്പാദനം കുറയ്ക്കാനോ ഇടയുണ്ട്.
ഇന്ത്യക്ക് തിരിച്ചയടയാവുമോ?
ദക്ഷിണ കൊറിയക്കപ്പുറം ഈ സ്വാധീനം വ്യാപിച്ചേക്കാം. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യയിലെ പല രാജ്യങ്ങളും മിഡിൽ ഈസ്‌റ്റിലെ എണ്ണയെയും വാതകത്തെയും ആശ്രയിക്കുന്നു. ഉയർന്ന ഊർജ്ജവില പണപ്പെരുപ്പം വർധിപ്പിക്കുകയും കറൻസികളെ ദുർബലപ്പെടുത്തുകയും ഡാറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവ് ഉയർത്തുകയും ചെയ്യാം.
-
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഇനി സിപിഎമ്മുകാരനല്ല, പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ, 'പാർട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു' -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും -
ആരാധകര്‍ക്ക് നവദമ്പതികളുടെ സമ്മാനം; വിജയ്-രശ്മിക മന്ദാന വിവാഹ സല്‍ക്കാരം ഇന്ന്: അതിഥികളുടെ ലിസ്റ്റ് -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
പിതാവിന്റെ പാരമ്പര്യം; ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ -
ദുബായിൽ കെട്ടിക്കിടക്കുന്നത് ടൺ കണക്കിന് സ്വർണം, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, വഴി പൂർണമായും അടഞ്ഞു -
നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കും.. ഇനി ആഡംബരജീവിതം; ഈ രാശിക്കാര്‍ക്കിനി രാജയോഗം! -
ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യന്‍ രൂപ; എക്കാലത്തേയും താഴ്ന്ന നിരക്കില്‍ -
ഖത്തര്‍ ആദ്യം, പിന്നാലെ കുവൈത്ത്; വിസാ കാലാവധി നീട്ടി, പ്രവാസികള്‍ക്ക് ആശ്വാസം -
തവനൂരില്‍ കെടി ജലീല്‍ തന്നെ; സിപിഎം ആവശ്യപ്പെട്ടു, പൊന്നാനിയിൽ സ്വരാജ്, നിലമ്പൂരിൽ ഷറഫലിയും?












Click it and Unblock the Notifications