'ശ്രീനിക്ക് എല്ലാവരെയും കളിയാക്കാൻ ലൈസൻസ് ഉണ്ടായിരുന്നു, അസാമാന്യമായ ധൈര്യമുള്ളയാൾ'; ജഗദീഷ്
ശ്രീനിവാസൻ ഒരു പോരാളിയായിരുന്നുവെന്ന് നടനും അദ്ദേഹത്തിന്റെ സുഹൃത്തുമായ ജഗദീഷ്. നിലപാടുകൾ ലോകത്തെ അറിയിക്കാൻ യാതൊരു മടിയുമില്ലാത്ത ആളായിരുന്നു അദ്ദേഹമെന്നും ഒരുപാട് ജീവിതാനുഭവങ്ങൾ ശ്രീനിവാസന് ഉണ്ടായിരുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ ജഗദീഷ് പറഞ്ഞു. അദ്ദേഹത്തെ പോലെ തുറന്ന് പറയാൻ കഴിയാത്തതിൽ കുറ്റബോധം ഉണ്ടെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.
ജഗദീഷിന്റെ വാക്കുകൾ
ശ്രീനിവാസൻ ഒരു പോരാളി തന്നെയായിരുന്നു. കലാസൃഷ്‌ടികളിലൂടെ തന്റെ നിലപാടുകൾ സമൂഹത്തിലേക്ക് എത്തിക്കാൻ അദ്ദേഹം കാണിച്ചിട്ടുള്ള ആർജവം വലുതായിരുന്നു. അതിന് അസാമാന്യമായ ധൈര്യം തന്നെ വേണമായിരുന്നു. എനിക്കൊന്നും ഒരിക്കലും അങ്ങനെ ചിന്തിക്കാൻ കഴിയില്ല. ഏതെങ്കിലും ഒരു വിഭാഗത്തെ വിഷമിപ്പിക്കുമെന്ന ചിന്ത എപ്പോഴും നമ്മുടെയൊക്കെ മനസിൽ വരുമായിരുന്നു.

പലതും നമ്മൾ ഉള്ളിൽ ഒതുക്കും. നമ്മുടെ അഭിപ്രായങ്ങൾ പോലും അവർ എന്ത് വിചാരിക്കും, ഇവർ എന്ത് വിചാരിക്കും എന്ന് കരുതി അടക്കി വയ്ക്കും. പക്ഷേ ശ്രീനിയെ സംബന്ധിച്ചിടത്തോളം ഒരിക്കലും അങ്ങനെ ഉണ്ടായിട്ടില്ല. അദ്ദേഹം അദ്ദേഹത്തിന് തോന്നുന്ന കാര്യങ്ങൾ, സത്യമെന്ന് തോന്നുന്ന കാര്യങ്ങൾ, ന്യായമെന്ന് തോന്നുന്ന കാര്യങ്ങൾ ഉറക്കെ പറയുമായിരുന്നു. അതേസമയം ഒരു കലാസൃഷ്‌ടിയുടെ ഭംഗി ഉൾക്കൊണ്ട് തന്നെ അദ്ദേഹം ചെയ്യുമായിരുന്നു.
സന്ദേശം എന്ന് പറയുന്ന ഒരു സിനിമ ഒരിക്കലും വരണ്ട സിനിമയല്ല. ഇന്നും നമ്മൾ അതിലെ കാര്യങ്ങൾ ആവർത്തിച്ചു പറയുകയാണ്. എന്തുകൊണ്ട് പ്രസ്ഥാനങ്ങളിലും പാർട്ടികളിലും ഒക്കെ, അതിപ്പോൾ വലതുപക്ഷം ആയിരുന്നാലും ഇടതുപക്ഷം ആയിരുന്നാലും അവിടെ പൊതുജനങ്ങളെ വഞ്ചിച്ചു കൊണ്ട് നടക്കുന്ന കാര്യങ്ങൾ ഒക്കെ തന്നെ സ്‌ക്രീനിൽ മനോഹരമായി ആവിഷ്‌കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ഈ പോരാട്ടവീര്യം നമുക്കൊക്കെ പ്രചോദനമാണ്. അങ്ങനെ പറയുമ്പോഴും എനിക്കൊക്കെ കുറ്റബോധമുണ്ട്. അദ്ദേഹത്തിനെ പോലെ നമുക്ക് ഇതൊക്കെ തുറന്ന് പറയാൻ കഴിയുന്നില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ എനിക്ക് ശരിക്കും കുറ്റബോധമാണ് തോന്നുന്നത്. ശ്രീനിവാസന്റെ ഹാസ്യത്തിന് പല തലങ്ങൾ ഉണ്ടായിരുന്നു. അതിനെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ, എതിർത്താൽ തങ്ങൾ മോശക്കാർ ആവുമോ എന്ന് പോലും ചിലർ ചിന്തിച്ചിരുന്നു.
ശ്രീനിവാസന്റെ ഹാസ്യത്തിന് ശരിക്കും ഉയർന്ന തലമുണ്ട്. വായിച്ചെടുക്കുക എന്ന് പറയുന്നത് ഒരു ശരാശരിക്ക് മുകളിൽ ചിന്താശേഷി ഉള്ള ആൾക്കാർക്ക് മാത്രമേ മനസ്സിലാവൂ. എത്ര വർഷം കഴിയുമ്പോഴും അത് മനസിലാക്കാൻ കഴിയണമെങ്കിൽ പെട്ടെന്ന് ആവില്ല. താൻ തെറ്റുകൾ ചൂണ്ടിക്കാണിക്കണം എന്ന ബോധം ശ്രീനിവാസന് ഉണ്ടായിരുന്നു.
അതിനെ എതിർക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയുമായിരുന്നില്ല. ഭാവന കൂടി ചേർത്താണ് അതിൽ അവതരിപ്പിക്കുന്നത്. മമ്മൂക്കയ്ക്കും മോഹൻലാലിനും ഒക്കെ ശ്രീനി എഴുതിയത് വായിക്കുമ്പോൾ കൃത്യമായി അറിയാമായിരുന്നു. അതിൽ അവരെ കളിയാക്കുന്ന രംഗങ്ങൾ ഉണ്ടാവും. മമ്മൂക്കയെ കളിയാക്കുന്ന രംഗങ്ങൾ ഉണ്ടാവും, മോഹൻലാലിനെ കളിയാക്കുന്ന രംഗങ്ങൾ ഉണ്ടാവും.
അത് അവരെ കൊണ്ട് ചെയ്യിക്കും. ശ്രീനിക്ക് ഒരു ലൈസൻസ് ഉണ്ടായിരുന്നു. ഇന്നസന്റ് ചേട്ടനും അത് കിട്ടിയിരുന്നു. അവർക്ക് മമ്മൂക്കയെയും ലാലിനെയും സുരേഷ് ഗോപിയെയും ഒക്കെ കളിയാക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നു. എനിക്കോ നെടുമുടി വേണു ചേട്ടനോ അതുണ്ടായിരുന്നില്ല. ഒരുപാട് ജീവിതാനുഭവങ്ങൾ ഉള്ള ആളായിരുന്നു ശ്രീനി. അതാണ് അദ്ദേഹത്തിന്റെ എഴുത്തിലും പ്രകടമാവുന്നത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications