Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ടീസിന് ദേവന്‍ മറുപടി നല്കി

തിരുവനന്തപുരം: മാനനഷ്ടത്തിന് പരിഹാരമായി 10 ലക്ഷം ആവശ്യപ്പെട്ട് എംടി അയച്ച വക്കീല്‍ നോട്ടീസിന് സാഹിത്യവിമര്‍ശകനും കലാകരനുമായ എം.വി. ദേവന്‍ മറുപടി നല്കി. ഈ പ്രശ്നം താന്‍ അഭിഭാഷകര്‍ക്ക് വിട്ടുകൊടുക്കുകയാണെന്ന് ജൂണ്‍21 വെള്ളിയാഴ്ച ദേവന്‍ പറഞ്ഞു.

മുംബൈ കലാകൗമുദി പത്രത്തിന് നല്കിയ അഭിമുഖത്തില്‍ എംടിയെ വിമര്‍ശിച്ചതിന്റെ പേരിലാണ് ദേവനെതിരെ 10 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംടി വക്കീല്‍ നോട്ടീസ് അയച്ചത്. എംടിയുടെ രചനകള്‍ വിദേശപ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള മോഷണമാണെന്നാണ് ദേവന്‍ അഭിമുഖത്തില്‍ ആരോപിച്ചത്.

ദേവന്‍ ഇപ്പോഴും തന്റെ അഭിപ്രായങ്ങളില്‍ ഉറച്ചുനില്ക്കുകയാണ്. എംടിയുടെ ഏറ്റവും ഒടുവിലുത്തെ സിനിമയായ ഒരു ചെറുപുഞ്ചിരിയുടെ കഥ യു.കെ. കുമാരന്റെ കഥയുടെ മോഷണമാണെന്നും ദേവന്‍ ഈയിടെ ഒരു മലയാള പത്രത്തിന് നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

ജൂണ്‍25നാണ് കോഴിക്കോട് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസിന്റെ വാദം കേള്‍ക്കുക. അന്ന് കേസില്‍ പരാതിക്കാരനായ എംടിയുടെ മൊഴി കോടതി രേഖപ്പെടുത്തും. ജൂണ്‍ 25ന് ദേവന്‍ കേരളത്തിലുണ്ടാകില്ല. അന്ന് ജര്‍മ്മനിയില്‍ ഹെര്‍മ്മന്‍ ഹെസ്സേയുടെ 125ാം ജന്മശതാബ്ദിയാഘോഷത്തില്‍ പങ്കെടുക്കുകയായിരിക്കും ദേവന്‍. ജര്‍മ്മനിയിലേക്ക് യാത്രപുറപ്പെടാനുള്ള തിരക്കിലാണ് ദേവന്‍ ഇപ്പോള്‍.

കേസില്‍ ഒരു പ്രധാന സാക്ഷിയായി മാറേണ്ടിവരും ഇപ്പോഴത്തെ സാഹിത്യഅക്കാദമി ചെയര്‍മാന്‍ എന്‍.പി. മുഹമ്മദിന്. താനും എന്‍.പി. മുഹമ്മദും കൂടി സാഹിത്യമോഷണം നിര്‍ത്താന്‍ എംടിയോട് ആവശ്യപ്പെട്ടതായി ദേവന്‍ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. കേസില്‍ ആവശ്യപ്പെട്ടാല്‍ കാര്യങ്ങള്‍ കോടതിയില്‍ പറയുമെന്ന നിലപാടിലാണ് എന്‍.പി. മുഹമ്മദ്.

കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സാഹിത്യക്കേസാണ് ഇത്. ജ്ഞാനപീഠ ജേതാവുകൂടിയായ എം.ടി. വാസുദേവന്‍നായര്‍ ഉള്‍പ്പെട്ടതിനാല്‍ കേസ് ഇന്ത്യയാകെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+