44 ലോഡ് സ്‌നേഹം പ്രളയകരയ്ക്ക് നൽകിയ കിടിലം ഫിറോസിനെ നിങ്ങൾക്കറിയില്ല, മനസിലാകാനും പോകുന്നില്ല;വൈറലായി കുറിപ്പ്
44 ലോഡ് സ്‌നേഹം പ്രളയകരയ്ക്ക് നൽകിയ കിടിലം ഫിറോസിനെ നിങ്ങൾക്കറിയില്ല, മനസിലാകാനും പോകുന്നില്ല;വൈറലായി കുറിപ്പ്
സംഭവബഹുലമായ നാട്ടുകൂട്ടം വീക്കിലി ടാസ്ക്കിന് ശേഷം അവതാരകൻ മോഹൻലാൽ എത്തിയ വാരന്ത്യ എപ്പിസോഡായിരുന്നു എന്നലത്തേത്. ബിഗ് ബോസ് വീട്ടിലെ മറ്റ് മത്സരാർഥികളെ അധിക്ഷേപിക്കുകയും നിയമവിരുദ്ധമായി പെരുമാറുകയും ചെയ്ത കിടിലം ഫിറോസിനും റംസാനും തക്കതായ മുന്നറിയിപ്പും ശിക്ഷയും മോഹൻലാൽ നൽകി. ഡിമ്പലിന്റെ അവസ്ഥയെ കുറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതിലൂടെ അത്തരത്തിലുള്ള ഒരു സമൂഹത്തെ തന്നെയാണ് കിടിലം ഫിറോസ് അപമാനിച്ചത് എന്ന് ചൂണ്ടികാട്ടിയാണ് അദ്ദേഹത്തിന്റെ ബിഗ് ബോസിലെ ഭാവി സംബന്ധിച്ച തീരുമാനം അവതാരകൻ ഡിംപലിന് തന്നെ വിട്ടുകൊടുത്തത്.
മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍

കിടിലം ഫിറോസ് പറഞ്ഞ ന്യായങ്ങളെ അപ്പാടെ തള്ളിയായിരുന്നു മോഹൻലാൽ ഷോ മുന്നോട്ടുകൊണ്ടുപോയത്. എന്തൊക്കെ ന്യായീകരണങ്ങൾ നടത്തിയാലും കിടിലം ചെയ്തത് തെറ്റ് തന്നെയാണ് എന്ന് അദ്ദേഹം ആവർത്തിക്കുകയും. സ്വയം പിന്മാറാൻ സന്നദ്ധത അറിയിച്ച് ഫിറോസ് തന്നെ മുന്നോട്ട് വരുകയും ചെയ്തിരുന്നു. എപ്പിസോഡിന് ശേഷം കിടിലം ഫിറോസിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

കടപ്പാട് വിനോദ് തിരുവനന്തപുരം എന്നു പറഞ്ഞു കൊണ്ടാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസ് പ്രേക്ഷകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ മിഥുന്‍ സാം ആണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഈ പോസ്റ്റിന് അപ്രൂവല്‍ കിട്ടുവോ എന്നൊന്നും അറിയില്ലെന്ന മുന്നറിയിപ്പും കുറിപ്പിനൊപ്പമുണ്ട്. ഇക്ക പുറത്തേക്ക് വരണം എന്ന് പറഞ്ഞ് അവസാനിക്കുന്ന കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ,

''ഏഷ്യാനെറ്റിന്റെ ടീമിനോട് ഒരു വാക്ക്... അത്രക്ക് മനസ് വേദനിച്ചത് കൊണ്ടൊരു തുറന്ന എഴുതുന്നത്. കഴിഞ്ഞ 11 കൊല്ലമായി എനിക്കീ മനുഷ്യനെ അറിയാം. നിഴലായി അനുജനായി കൂടെ ഉണ്ട്. ആ മനുഷ്യന്‍ എന്താണ് ഏതാണ് എന്നത് ഞങ്ങള്‍ക്ക് അറിയാവുന്നത് പോലെ നിങ്ങള്‍ക്ക് അറിയില്ല എന്തു പറഞ്ഞാലും നിങ്ങള്‍ക്ക് പുള്ളിയെ മനസിലാകാനും പോകുന്നില്ല.. പറഞ്ഞിട്ടും കാര്യമില്ല എന്നത് അറിയാം. കഴിഞ്ഞ 17 കൊല്ലമായി റേഡിയോയില്‍ വന്നിട്ട്. വന്നത് മുതല്‍ നാടിന് തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യണം എന്നത് ആയിരുന്നു പുള്ളിടെ മനസില്‍''.

വന്ദേകേരളം എന്ന ലഹരിക്കെതിരെ 125 മണിക്കൂര്‍ നീളുന്ന ഭക്ഷണം കഴിക്കാതെ, ഉറങ്ങാതെ സംസാരിക്കുക എന്നത് നിസാര കാര്യമൊന്നുമല്ല. അതിനിടക്ക് വരുന്ന ഭീക്ഷണികള്‍ ഒകെ തരണം ചെയ്തു മുന്നോട്ട് പോവുക എന്നതും വളരെ വലിയ പ്രയാസമുള്ളൊരു കാര്യമാണ്. ചാരിറ്റി തട്ടിപ്പെന്ന് മണിക്കൂട്ടനും സായ്ഉം സജ്‌ന - ഫിറോസ്ഉം പറഞ്ഞതു കേട്ടു. അതില്‍ മണിക്കുട്ടന്‍ പറഞ്ഞത് ആകട്ടെ നിങ്ങള്‍ ടെലികാസ്റ്റ് ചെയ്തിട്ടും ഇല്ല...
നിങ്ങള്‍ പറയുന്നത് പോലെ പുള്ളിയുടെ പേരില്‍ ഒരു ചാരിറ്റി തട്ടിപ്പ് പറഞ്ഞു തരാമോ? അര്‍ഹരായവര്‍ക്ക് സഹായങ്ങള്‍ ചെയ്താല്‍ അത് തട്ടിപ്പാകുവോ??

''ഓഖിമുതല്‍ കോവിഡ് വരെ നീളുന്ന പ്രവര്‍ത്തനങ്ങളില്‍ ഒരെണ്ണത്തിലെങ്കിലും തട്ടിപ്പ് പറയാന്‍ ഒക്കുവോ? കഴിഞ്ഞ പ്രളയത്തില്‍ തിരുവനന്തപുരത്തെ മേയര്‍ക്ക് ഒപ്പം മറ്റൊരു ക്യാമ്പ് നടത്തി 44 ലോഡ് സ്‌നേഹം പ്രളയകരക്ക് നല്‍കിയ കിടിലം ഫിറോസ് നെ നിങ്ങള്‍ക്ക് അറിയില്ല. തിരുവനന്തപുരത്തെ അനാഥാലയങ്ങളില്‍ ഒന്ന് അന്വേഷിച്ചാല്‍ മതിയാകും നിങ്ങള്‍ക്ക് പുള്ളി ആരാണ് എന്താണ് എന്നുള്ളത്. ഇന്ന് പുള്ളി ബിഗ് ബോസ്സില്‍ ആണെങ്കിലും ഇതുവരെ അവശ്യ വസ്തുക്കള്‍ കൃത്യമായി ചെയ്യാനും എത്തിക്കാനും ഒക്കെ ചെയ്തിട്ട് തന്നെയാണ് അകത്തു ഇരിക്കുന്നത്.
ശ്രീകാര്യം കട്ടേലെ ക്യാന്‍സര്‍ ബാധിച്ച അപ്പച്ചന്‍ - അമ്മമാരോട് ചോദിച്ചാല്‍ കിടിലം ഫിറോസിനെ പറ്റി അവര്‍ക്ക് പറയാനുണ്ടാകും പുള്ളി എന്താണ് എന്നുള്ളത്''.

രണ്ടു പെണ്കുട്ടികളെ കെട്ടിച്ചു വിട്ടു എന്നു നാഴികക് നാല്പതു വട്ടം ടിമ്പലും മണിക്കൂട്ടനും പറയുന്നത് കേട്ടു. അതിന്റെ പിന്നിലെ കഷ്ടപ്പാട് നിങ്ങള്‍ക്ക് അറിയാമോ? സ്ത്രീകള്‍ക്ക് എതിരെ ഉള്ള ആക്രമണത്തില്‍ പ്രീതിക്ഷേധിച്ചു 6 ദിവസം നീളുന്ന വന്ദേകേരളം 6 ചെയ്തപ്പോള്‍ 60000 ഒപ്പുകള്‍ ശേഖരിച്ചു ഗവര്‍ണര്‍ക്ക് കൈമാറിയ കിടിലം ഫിറോസിനെ അറിയില്ല നിങ്ങള്‍ക്ക്! ഇനി ബിഗ് ബോസ് ലേക്ക്. ഡിമ്പല്‍ എന്നു പറയുന്ന വ്യക്തി നാഴികക്ക് നാല്പതു വട്ടം തന്റെ രോഗത്തെ ഗെയിം പ്ലാന്‍ ആക്കി സംസാരിക്കാറുണ്ട്! അത് പകല്‍ പോലെ സത്യം. അവര്‍ എങ്ങിനെയാണ് മറ്റുള്ളവര്‍ക്ക് തോന്നണം അല്ലാതെ സ്വയം മോട്ടിവേഷന്‍ ആണെന്ന് പറഞ്ഞു നടക്കില്ല!

''നന്ദു മഹാദേവ (ക്യാന്‍സര്‍ സര്‍വേയര്‍ ) എന്നൊരു ചെക്കന്‍ ഉണ്ട് അവനോട് ചോദിച്ചാല്‍ പറഞ്ഞു തരും കിടിലം ആരാണ് എന്നുള്ളത് ! ഇന്ന് ആ മനുഷ്യന്റെ മുഖം കണ്ടപ്പോള്‍ ശെരിക്കും കണ്ണ് നിറഞ്ഞു! ആ മുഖം വാടാതെ കൂടെ നിഴല്‍ പോലെ നടന്നൊരാള്‍ എന്ന നിലക്ക് ഇക്കാ അങ്ങിനെ ഇരിക്കുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.ഞങ്ങളുടെ മനസ് വായിച്ചത് പോലെ ഇക്കാ പറയുകേം ചെയ്തു.അതാണ് ഞങ്ങളുടെ ഇക്കാ. ഇക്കാ പുറത്തേക്ക് വരണം എന്നത് തന്നെയാണ് ഞങ്ങള്‍ക്കും പറയാനുള്ളത്.. ഇക്കാ പുറത്തേക്ക് വരണം എന്നത്''
മഞ്ജിമയഴക്; മലയാളികളുടെ പ്രിയപ്പെട്ട ബാലതാരത്തിന്റെ പുതിയ ചിത്രങ്ങൾ


Click it and Unblock the Notifications
