Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് വേണ്ടി മത്സരിച്ചാല്‍ ശ്രീശാന്തിനെ ട്രോളന്മാര്‍ വെറുതെ വിടുമോ?

നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ ക്രിക്കറ്റ് താരം ശ്രീശാന്തും മത്സരിക്കാന്‍ ഇറങ്ങുമെന്നാണ് വാര്‍ത്തകള്‍. ജയസാധ്യത തീരെയില്ലാത്ത ബി ജെ പിക്ക് വേണ്ടിയാണ് ശ്രീശാന്ത് മത്സരിക്കാനിറങ്ങുന്നത്. കേരളത്തില്‍ ബി ജെ പിക്ക് പൊതുവേ വലിയ ഇമേജില്ല. സീറ്റുകളും ഇല്ല. സോഷ്യല്‍ മീഡിയയിലായാലും ബി ജെ പി കേരള രാഷ്ട്രീയത്തിലെ ഒരു പ്രധാന ശക്തിയാണെന്ന് പറയാന്‍ പറ്റില്ല.

ബി ജെ പിക്ക് വേണ്ടി ശ്രീശാന്ത് മത്സരിക്കുന്നു എന്ന് കേട്ടതോടെ ഇതുവരെ ശ്രീയെ പിന്തുണച്ചിരുന്നവരെല്ലാം എതിര്‍പ്പുമായി രംഗത്ത് വരാന്‍ തുടങ്ങിയിട്ടുണ്ട്. ബി ജെ പി ടിക്കറ്റില്‍ മത്സരിക്കുന്ന ശ്രീശാന്തിനെ ട്രോളര്‍മാരും വെറുതെ വിടുന്ന ലക്ഷണമില്ല. ചില കളിയാക്കലുകള്‍ വെറും ട്രോള്‍ മാത്രമല്ല, വ്യക്തിപരമായി അധിക്ഷേപിക്കലുകള്‍ കൂടിയാണ്. കാണൂ ശ്രീശാന്തിനെതിരായ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

എന്താ മോന്റെ പേര്

എന്താ മോന്റെ പേര്

ശ്രീശാന്ത് എന്നാണ് പേരെങ്കിലും ശ്രീ സ്വയം വിളിക്കുന്നത് എം എല്‍ എ ശ്രീശാന്ത് എന്നാണത്രെ

സംഘി ശ്രീശാന്താക്കി

സംഘി ശ്രീശാന്താക്കി

ഇന്നലെ വരെ ഇന്ത്യന്‍ ബൗളര്‍ ശ്രീശാന്ത് എന്ന് വിളിച്ചവര്‍ ഇപ്പോള്‍ വിളിക്കുന്നത് സംഘി ശ്രീശാന്ത് എന്നാണത്രെ.

വ്യക്തിപരമായ അധിക്ഷേപം

വ്യക്തിപരമായ അധിക്ഷേപം

ഈ കാണുന്നത് തൃപ്പൂണിത്തുറയിലെ ബി ജെ പി സ്ഥാനാര്‍ഥിയാണ് എന്ന് പറഞ്ഞ് ഷെയര്‍ ചെയ്യുന്നത് മാച്ച് ഫിക്‌സിങ് കേസില്‍ അറസ്റ്റിലായ സമയത്തെ ചിത്രങ്ങളാണ്.

പ്രതീക്ഷിക്കുന്നത്

പ്രതീക്ഷിക്കുന്നത്

ശ്രീശാന്തിനെ കളിയാക്കാന്‍ വേണ്ടി ഐ പി എല്ലിനിടെ അടി കിട്ടിയ സംഭവം പോലും ആളുകള്‍ പ്രയോഗിക്കുന്നുണ്ട് എന്നതാണ് ഏറ്റവും കഷ്ടം.

ഉള്ള ഇഷ്ടം പോയല്ലോ

ഉള്ള ഇഷ്ടം പോയല്ലോ

അവനെ ഞാനൊന്ന് ഇഷ്ടപ്പെട്ട് വരുവായിരുന്നു എന്നാണ് ആളുകള്‍ ശ്രീശാന്തിനെക്കുറിച്ച് പറയുന്നത്.

വിവരമറിഞ്ഞ ഭാര്യ

വിവരമറിഞ്ഞ ഭാര്യ

തൃപ്പൂണിത്തുറയില്‍ ശ്രീശാന്ത് മത്സരിക്കുന്നു എന്നറിഞ്ഞ ഭാര്യയുടെ മുഖഭാവം ഇങ്ങനെയാണത്രെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+