ഞങ്ങള്‍ക്കും ഒന്ന് ഉറങ്ങണം, പ്ലീസ്... ജി സുധാകരന്റെ കവിതയെ നാട്ടുകാര്‍ ട്രോള്‍ ചെയ്ത് കൊല്ലുന്നു...

മന്ത്രി ജി സുധാകരന്റെ കവിതകള്‍ എന്ന് വെച്ചാല്‍ സോഷ്യല്‍ മീഡിയയ്ക്ക് ജീവനാണ്. ചിലര്‍ അത് ജീവനെപ്പോലെ കൊണ്ടുനടക്കും മറ്റ് ചിലര്‍ അത് കാണുമ്പോള്‍ ജീവനും കൊണ്ട് ഓടും - ഈ ഒരു വ്യത്യാസമേ ഉള്ളൂ. ബിന്‍ ലാദന്‍, നിറരഹിത വിപ്ലവം, ചോരയും കവിതയും, പൂച്ച തുടങ്ങിയ ജി സുധാകരന്‍ സൃഷ്ടികള്‍ സോഷ്യല്‍ മീഡിയ ആഘോഷിച്ചത് ഓര്‍മയില്ലേ.

ഇപ്പോഴിതാ ജി സുധാകരന്റെ എനിക്കൊന്നുറങ്ങണം എന്ന കവിതയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കവിതയില്‍ പൂച്ചേ പൂച്ചേ മണല്‍ക്കാട്ടില്‍ കഴിഞ്ഞ നീ വീട്ടില്‍ വന്നതെന്തേ എന്ന് ചോദിച്ച സുധാകര കവി ഇത്തവണ പങ്കുവെക്കുന്നത് ഉറങ്ങാന്‍ പറ്റാത്തതിന്റെ വേവലാതികളാണ്. ജി സുധാകരന്‍ ഉറങ്ങിയില്ലെങ്കിലും വേണ്ടില്ല, ഞങ്ങളെ ഒന്ന് ഉറങ്ങാന്‍ അനുവദിക്കുമോ എന്നാണ് വായനക്കാര്‍ ചോദിക്കുന്നത്. ട്രോളുകള്‍ ഇങ്ങനെ....

ഉറക്കും ആശാനേ

ഉറക്കും ആശാനേ

ഇമ്മാതിരി കവിതകളാണ് എഴുതുന്നതെങ്കില്‍ വായനക്കാര് ഉടന്‍ തന്നെ ഉറക്കുന്ന ലക്ഷണം കാണുന്നുണ്ട്

അയ്യോ വേണ്ടായേ

അയ്യോ വേണ്ടായേ

ഞങ്ങള്‍ക്ക് സ്‌കൂളില്‍ അവതരിപ്പിക്കാന്‍ ഒരു കവിത വേണം.. എന്റെ കവിത തരട്ടെ

വാര്‍ത്ത കാണുന്നു

വാര്‍ത്ത കാണുന്നു

ഉറങ്ങിയ ഉപപ്രധാനമന്ത്രിയെ കൊന്നു എന്ന് വാര്‍ത്ത കാണുന്ന ജി സുധാകരന്‍

ഒരു ഒലക്ക കിട്ടുമോ

ഒരു ഒലക്ക കിട്ടുമോ

ജി സുധാകരന്റെ കവിത വായിച്ച് ആളുകള്‍ ഇപ്പോള്‍ ചോദിക്കുന്നത് ഇതാണ് - ഒരു ഒലക്ക കിട്ടുമോ

രണ്ട് വരി കവിതയെഴുതാതെ

രണ്ട് വരി കവിതയെഴുതാതെ

ജി സുധാകരന് ഇപ്പോള്‍ രണ്ട് വരി കവിതയെഴുതാതെ ഉറങ്ങാന്‍ കഴിയുന്നില്ല എന്നായിരിക്കുന്നു അല്ലേ...

അതാണല്ലോ ശീലം

അതാണല്ലോ ശീലം

വീണ്ടും കവിത എഴുതി അല്ലേ മന്ത്രീ.. ഞങ്ങളോടിത് വേണായിരുന്നോ. ഉവ്വ് അതാണല്ലോ ശീലം

സാറേ ഗുളിക

സാറേ ഗുളിക

ഉറക്കം വരുന്നില്ലല്ലോ. നല്ലൊരു കവിതയായിരുന്നു അവര് ട്രോള്‍ ചെയ്ത് നശിപ്പിച്ചു..

പൂച്ചേ പൂച്ചേ വായിച്ച പൂച്ച

പൂച്ചേ പൂച്ചേ വായിച്ച പൂച്ച

കളിയാക്കാന്‍ ആണെങ്കില്‍ പോലും ആരെക്കുറിച്ചും ഇങ്ങനെയൊന്നും എഴുതരുതെന്ന് പറയണം സാറേ...

കാറ്റേ കാറ്റേ

കാറ്റേ കാറ്റേ

കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‍ പാട്ടും മൂളി വന്നു എന്ന പാട്ടിന്റെ ട്യൂണ്‍ പിടിച്ചതാണോ ആവോ

പുതിയ അഡ്മിഷന്‍

പുതിയ അഡ്മിഷന്‍

ഇ പി ജയരാജന് ശേഷം എല്‍ ഡി എഫ് സര്‍ക്കാരില്‍ നിന്നും ട്രോളിലേക്കുള്ള അഡ്മിഷന്‍, കവി സുധാകരന്‍

ജനിക്കണ്ടായിരുന്നു

ജനിക്കണ്ടായിരുന്നു

പുല്ല്, ജനിക്കണ്ടായിരുന്നു എന്നാണേ്രത സുധാകരന്റെ കവിത കണ്ട പൂച്ചകള്‍ പറയുന്നത്

സുധാകരാ

സുധാകരാ

നാടോടിക്കാറ്റിലെ പ്രഭാകരാ വിളി ഓര്‍മയില്ലേ.. കവിത വായിച്ച ആളുകള്‍ വിളിക്കുന്നത് സുധാകരാ എന്നാണത്രെ

കൊല്ലാമായിരുന്നില്ലേ

കൊല്ലാമായിരുന്നില്ലേ

കൊല്ലാമായിരുന്നില്ലേ എന്നാണത്രെ പൂച്ചകള്‍ ഇപ്പോള്‍ ജി സുധാകരനോട് ചോദിക്കുന്നത്

വീണുപോയി

വീണുപോയി

സുധാകരന്റെ പൂച്ചേ പൂച്ചേ എന്ന കവിത കേട്ട ശേഷം പൂച്ച

കേട്ടതിന് ശേഷം

കേട്ടതിന് ശേഷം

പുതിയ കവിത പൂച്ചയെക്കുറിച്ചാണെന്നറിഞ്ഞ പൂച്ച. കവിത കേട്ടതിന് ശേഷം കരഞ്ഞുപോയി

രണ്ട് വെല്ലുവിളികള്‍

രണ്ട് വെല്ലുവിളികള്‍

പിണറായിക്ക് മുന്നിലെ വെല്ലുവിളികള്‍ രണ്ടാണ്. ഒന്ന് ജി സുധാകരന്‍ മറ്റേത് ഇ പി ജയരാജന്‍

ഇനി നായേ നായേ

ഇനി നായേ നായേ

പൂച്ചേ പൂച്ചേ കഴിഞ്ഞ സ്ഥിതിക്ക് സുധാകരന്റെ അടുത്ത കവിത നായേ നായേ എന്നായിരിക്കും അല്ലേ

മാനം കെട്ടുപോയി

മാനം കെട്ടുപോയി

ജി സുധാകരന്‍ കാരണം മാനംകെട്ടുപോയ ഒരു പൂച്ചയെ നോക്കൂ. ഒരു നാടോടിക്കാറ്റ് ട്രോള്‍

 കരയിപ്പിക്കാതെടാ

കരയിപ്പിക്കാതെടാ

മുമ്പ് ജി സുധാകരന്‍ എഴുതിയ ലാദന് വേണ്ടി ചരമഗീതം വായിച്ച ശേഷം എഴുന്നേറ്റ് വരുന്ന ലാദന്‍

മുമ്പും കിട്ടി

മുമ്പും കിട്ടി

സന്യാസിമാരുടെ വസ്ത്രവിശേഷം പറഞ്ഞതിന് ജി സുധാകരന് സോഷ്യല്‍ മീഡിയയില്‍ ഒരു ട്രോള്‍ ഇപ്പോള്‍ കഴിഞ്ഞതേ ഉള്ളൂ

എങ്ങനെയെങ്കിലും ഭരിച്ചോട്ടെ

എങ്ങനെയെങ്കിലും ഭരിച്ചോട്ടെ

ഇ പി ജയരാജന്‍ വാ തുറക്കാതിരിക്കുകയും സുധാകരന്‍ കവിത എഴുതാതിരിക്കുകയും ചെയ്താല്‍ പിണറായിക്ക് വലിയ പ്രശ്‌നം ഉണ്ടാകില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+