മാധ്യമങ്ങള്‍ക്ക് മുമ്പില്‍ രാഖി സാവന്ത് പൊട്ടിക്കരയാന്‍ കാരണം? മതംമാറ്റം സംബന്ധിച്ച് മറുപടി ഇങ്ങനെ...
മുംബൈ: നടിയും ബിഗ് ബോസ് താരവുമായ രാഖി സാവന്തിന്റെ മതംമാറ്റവും വിവാഹവുമെല്ലാമാണ് കഴിഞ്ഞ കുറച്ച് ദിവസമായി ദേശീയ മാധ്യമങ്ങളിലെ ചര്‍ച്ചകളിലൊന്ന്. ആദില്‍ ഖാനെ വിവാഹം ചെയ്യാന്‍ രാഖി സാവന്ത് ഹിന്ദു മതം ഉപേക്ഷിച്ചുവെന്നും ഫാത്തിമ എന്ന പേര് സ്വീകരിച്ചുവെന്നുമാണ് വാര്‍ത്തകള്‍. അവരുടെ വിവാഹ ഉടമ്പടിയില്‍ കാണിച്ചിരിക്കുന്ന പേരില്‍ ഫാത്തിമ എന്ന് സൂചിപ്പിച്ചിട്ടുണ്ട്.
ഇതോടെ ലൗ ജിഹാദ് ആരോപണം വരെ ഒരു വിഭാഗം ഉയര്‍ത്തി. ഇതിനിടെയാണ് രാഖി സാവന്ത് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് രംഗത്തുവന്നത്. മതംമാറിയോ എന്ന ചോദ്യത്തിനും അവര്‍ മറുപടി നല്കി. ആദില്‍ ഖാന്റെ പ്രതികരണവും ചര്‍ച്ചയായിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

രാഖി സാവന്തിന്റെ രണ്ടാം വിവാഹ വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞ ബുധനാഴ്ചയാണ്. അവര്‍ തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ആദില്‍ ഖാന് ദുരാനയുമായുള്ള വിവാഹ ചിത്രങ്ങളാണ് രാഖി സാവന്ത് പങ്കുവച്ചിരിക്കുന്നത്. രാഖി സാവന്ത് ഇസ്ലാം സ്വീകരിച്ചുവെന്നും വാര്‍ത്ത വന്നു. മുസ്ലിം ആചാര പ്രകാരമായിരുന്നു വിവാഹം.

രാഖി സാവന്തിന്റെ വിവാഹ സര്‍ട്ടിഫിക്കറ്റില്‍ ഫാത്തിമ എന്ന് കൂടി പേരിനൊപ്പം ചേര്‍ത്തിട്ടുണ്ട്. രാഖി സാവന്ത് ഫാത്തിമ എന്നാണ് പേര് കാണിച്ചിരിക്കുന്നത്. ആചാര പ്രകാരം പരസ്പരം മാലകള്‍ അണിയിക്കുന്ന വീഡിയോയും രാഖി സാവന്ത് പങ്കുവച്ചിരുന്നു. തന്റെ വിവാഹം നടന്നുവെന്നും അതീവ സന്തോഷവതിയാണെന്നും രാഖി ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.

ഏഴ് മാസം മുമ്പായിരുന്നു വിവാഹം. വിവാഹം പരസ്യപ്പെടുത്തേണ്ട എന്ന് ആദില്‍ പറഞ്ഞിരുന്നുവത്രെ. ഇപ്പോള്‍ തന്റെ വിവാഹം നടന്ന കാര്യം ലോകത്തെ അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും രാഖി സാവന്ത് പറഞ്ഞു. 2022 മെയ് 29നാണ് വിവാഹം നടന്നത് എന്ന് വിവാഹ സര്‍ട്ടിഫിക്കറ്റില്‍ കാണാം. അതേസമയം, വിവാഹ വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച ആരംഭിച്ചു.

അതേസമയം, വിവാഹ വാര്‍ത്ത ആദില്‍ നിഷേധിച്ചു എന്ന വിവരം ചില മാധ്യമങ്ങള്‍ പുറത്തുവിട്ടു. എന്നാല്‍ വിവാഹം നടന്നുവെന്ന് അദ്ദേഹം ഇടൈംസിനോട് പറഞ്ഞു. രണ്ടുപേരും ഒരുമിച്ചാണ് താസമിക്കുന്നതെന്നും സന്തോഷമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഖിയും ഞാനും ഒരുമിച്ച് കഴിയുന്ന കാര്യം കുടുംബത്തിനറിയാം. എങ്കിലും വിവാഹം നടന്നു എന്ന കാര്യം അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ആദില്‍ ഖാന് പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകീട്ട് ജിംനേഷ്യത്തില്‍ നിന്ന് പുറത്തുവരവെ രാഖി മാധ്യമങ്ങളെ കണ്ടിരുന്നു. കരഞ്ഞുകൊണ്ടാണ് അവര്‍ പ്രതികരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആദില്‍ ഖാന് തങ്ങളുടെ വിവാഹം അംഗീകരിക്കുന്നില്ല എന്ന് സൂചിപ്പിച്ചാണ് രാഖി കരഞ്ഞത്.

തന്റെ വിവാഹം സംബന്ധിച്ച് കാര്യങ്ങള്‍ അമ്മയ്ക്ക് അറിയില്ല. ഈ വിവരം അറിഞ്ഞാല്‍ അമ്മയ്ക്ക് എന്ത് സംഭവിക്കുമെന്ന് നിശ്ചയമില്ല. അവര്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ആദിലിന്റെ കുടുംബം നല്ലവരാണ്. വിവാഹം സംബന്ധിച്ച് അവര്‍ ആദിലിനോട് ചോദിക്കുന്നുണ്ടെന്നും രാഖി സാവന്ത് കരഞ്ഞുകൊണ്ട് പറഞ്ഞു.

അതേസമയം, വിവാഹം കഴിക്കാന്‍ മതം മാറിയോ എന്ന് ഒരു ന്യൂസ് പോര്‍ട്ടല്‍ പ്രതിനിധി രാഖി സാവന്തിനോട് ചോദിച്ചു. രാഖി സാവന്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു- മുസ്ലിം ആകുന്നത് കൊണ്ട് എനിക്ക് ഒരു പ്രശ്നവുമില്ല. ഇത് ഇന്ത്യയാണ്. താലിബാനല്ല. ഇവിടെ എല്ലാം അനുവദിക്കുന്നുണ്ട് എന്നും രാഖി സാവന്ത് പറഞ്ഞു. എന്നാല്‍ ലൗ ജിഹാദ് സംബന്ധിച്ച ചോദ്യത്തിന് രാഖി മറുപടി നല്‍കിയില്ല.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications