മാതൃഭൂമി സാഹിത്യ പുരസ്കാരം എം.ടിയ്ക്ക് സമ്മാനിച്ചു
കോഴിക്കോട്: എം.ടി. വാസുദേവന്‍നായര്‍ക്ക് 2005-ലെ മാതൃഭൂമി സാഹിത്യപുരസ്കാരം ഡോ. യു.ആര്. അനന്തമൂര്‍ത്തി സമ്മാനിച്ചു.
ഏപ്രില്‍ എട്ട് ശനിയാഴ്ച വൈകുന്നേരം കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങിലായിരുന്നു അവാര്‍ഡ്ദാനം. മാതൃഭൂമി മാനേജിങ് ഡറയക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി. അധ്യക്ഷത വഹിച്ചു.
രണ്ടു ലക്ഷം രൂപയും പ്രശസ്തിഫലകവും എം.വി. ദേവന് രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
ഞാനൊരു പരീക്ഷണത്തിനു നില്‍ക്കുകയാണ്. കഴിഞ്ഞ നാലഞ്ചു മാസമായി നല്ല സുഖമുണ്ടായിരുന്നില്ല. സംസാരിക്കുമ്പോള്‍ സ്ഫുടത കുറഞ്ഞിരുന്നു. ഇപ്പോള്‍ അത് തിരിച്ചുകിട്ടുകയാണെന്നു തോന്നുന്നു എന്നു പറഞ്ഞുകൊണ്ട് തുടങ്ങിയ എം.ടി. മാതൃഭൂമിയുമായി തനിക്കുള്ള ദീര്‍ഘകാലബന്ധത്തെ അനുസ്മരിച്ചു.
എം.ടി.യെപ്പോലുള്ള എഴുത്തുകാരെ മറ്റു ഭാഷകളിലുള്ളവര്‍കൂടി പഠിക്കേണ്ടതാണെന്ന് ഡോ. യു.ആര്. അനന്തമൂര്‍ത്തി പറഞ്ഞു. ഇന്ത്യന്‍ ഭാഷകളിലും പ്രതിഭാശാലികളായ സാഹിത്യകാരന്മാരുണ്ട്. എം.ടി. അത്തരത്തില്‍പ്പെട്ട എഴുത്തുകാരനാണ്- അനന്തമൂര്‍ത്തി പറഞ്ഞു.
വര്‍ഷങ്ങള്‍ക്കുമുമ്പ് താന്‍ പഠിച്ച സ്കൂളില്‍ എം.ടി. വന്ന കാര്യം എം.പി. വീരേന്ദ്രകുമാര്‍ അധ്യക്ഷപ്രസംഗത്തില്‍ അനുസ്മരിച്ചു. എം.ടി.യുമായുള്ള ബന്ധംകൊണ്ട് മാതൃഭൂമി ധന്യമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആമുഖപ്രഭാഷണം നിര്‍വഹിച്ച യു.എ. ഖാദര്‍ എഴുത്തുകാരനും ആസ്വാദകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എം.ടി. തന്നെ മുമ്പ് എഴുതിയ കുറിപ്പ് വായിച്ചു. ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമിയുടെ വകയായി എം.ടി.യ്ക്ക് നല്കിയ പുരസ്കാരം ഏറ്റവും അര്‍ഥവത്താണെന്ന് അദ്ദേഹം പറഞ്ഞു.
തിക്കോടിയന്, എം.വിദേവന്‍, പാലാ നാരായണന്‍നായര്‍, ഒ.വി. വിജയന് എന്നിവരാണ് ഇതിനു മുമ്പ് മാതൃഭൂമി സാഹിത്യപുരസ്കാരം നേടിയവര്‍.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications