Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈലുകളില്‍ ഇനി നോവലും കോമിക്സും

രണ്ടിഞ്ച് വലിപ്പമുള്ള മൊബൈല്‍ സ്ക്രീനില്‍ ഒരു വിരല്‍ത്തുമ്പിന്റെ സ്പര്‍ശം കൊണ്ട് ഇനി മുതല്‍ നോവലുകളും ഫലിത കഥകളും വായിച്ചു രസിയ്ക്കാം. ജപ്പാനും ചൈനയ്ക്കും പിന്നാലെ ഇന്ത്യയിലും മൊമിക്സുകള്‍ എന്നു വിളിപ്പേരുള്ള മൊബൈല്‍ കോമിക്സുകള്‍ തരംഗമാകുന്നു.

പരീക്ഷണം എന്ന നിലയില്‍ ഒരു മൊബൈല്‍ കണ്ടന്റ് പ്രൊവൈഡിംഗ് കമ്പനി മൊബൈല്‍ വഴി നല്‍കിയ അമര്‍ച്ചിത്രകഥ വിജയമായതോടെയാണ് ഇത്തരം കമ്പനികള്‍ ഈ സാധ്യതയെ ഉപയോഗപ്പെടുത്താനായി മുന്നോട്ടുവന്നിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ നോവലായ മലയാളത്തില്‍ എഴുതിയ നീലക്കണ്ണുകള്‍ ഇതിനകം തന്നെ അറുന്നൂറോളം മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കിക്കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യമായാണ് നോവല്‍ മൊബൈല്‍ വഴി വായനക്കാരിലെത്തുന്നത്. വിവിധ സെല്ലുലാര്‍ കമ്പനികള്‍ നോവലിന്റെ കര്‍ത്താവുമായി കൂടുതല്‍ ആളുകള്‍ക്ക് ഇത് ലഭ്യമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുകയാണ്.

കേരളത്തിലെ കാലടി ശ്രീ ശങ്കര കോളജിലെ അധ്യാപകനായ പി.ആര്‍ ഹരികുമാറിന്റെ നോവലാണ് ഇത്തരത്തില്‍ ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ വഴി ലഭ്യമാക്കിയത്. എന്നാല്‍ ഇത് വളരെക്കുറച്ചാളുകള്‍ക്കുമാത്രമേ ലഭിച്ചിട്ടുള്ളു. ആറ് ഭാഗങ്ങളുള്ള നോവലിന്റെ വലിപ്പം 70 കിലോബൈറ്റായിരുന്നു.

ഇത്തരത്തില്‍ മൊബൈലിലൂടെ നോവലുകളും ഫലിത കഥകളും വായിക്കുന്നവരുടെഎണ്ണം കൂടിവരുകയാണെന്ന് മൊബൈല്‍ കണ്ടന്റ് ഡവലപ്പറായ രാജീവ് ഹിരാനന്ദാനി സാക്ഷ്യപ്പെടുത്തുന്നു.

ജപ്പാനിലും കൊറിയയിലുമെല്ലാം പുസ്തകങ്ങല്‍ മുഴുവനായും മൊബൈല്‍ സ്ക്രീനില്‍ ലഭ്യമാക്കുന്നുണ്ട്. പക്ഷേ ഇന്ത്യയില്‍ കാര്യങ്ങള്‍ ഇത്രത്തോളം എത്തിയിട്ടില്ല. എന്നാല്‍ വൈകാതെ തന്നെ കാര്യങ്ങള്‍ ഇതിലും പുരോഗമിക്കുമെന്നും അദ്ദേഹം പറയുന്നു.

ചൈനയില്‍ മൊബൈല്‍ വഴിനല്‍കാനുള്ള കോമിക്കുകള്‍ തയ്യാറാക്കിയത് രാജീവാണ്. ഈ പുതിയ സംരംഭം ചൈനയില്‍ വന്‍വിജയമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അവിടത്തെ മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം കൂടുതലുള്ളതാണ് ഇതിന് പ്രധാന കാരണം.

ഇന്ത്യയില്‍ ആദ്യം ഇംഗ്ലീഷിലായിരിക്കും ഇത്തരം കോമിക്സുകള്‍ ലഭ്യമാക്കുക. അഞ്ചോ ആറോ മാസത്തിനുള്ളില്‍ ഹിന്ദി, ബംഗാളി, ഗുജറാത്തി, തെലുങ്ക് , പഞ്ചാബി ഭാഷകളിലും ഇവ ലഭ്യമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ അമര്‍ച്ചിത്രകഥയ്ക്ക് നല്ല പ്രതികരണം ലഭിച്ചതിനെത്തുടര്‍ന്നാണ് പ്രാദേശിക ഭാഷകളില്‍ക്കൂടി കഥകളും മറ്റും നല്‍കാന്‍ തീരുമാനിച്ചത്- രാജീവ് വ്യക്തമാക്കി.

കമ്പ്യൂട്ടര്‍ ഭാഷയായ ജാവ ഉപയോഗിച്ചാണ് ഇത് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയത്. ജാവാ സ്ക്രിപ്റ്റ് ഉപയോഗിക്കാന്‍ കഴിയുന്ന മൊബൈലുകളിലെല്ലാം നോവല്‍ വായിക്കാന്‍ സാധിക്കും. ഇത്തരത്തിലെ ആദ്യത്തെ മൊബൈല്‍ നോവല്‍ പ്രസിദ്ധീകരിച്ചത് ജപ്പാനിലാണ്. യോഷി എന്ന നോവലിസ്റ് രചിച്ച ഡീപ്പ് ലവ് ആയിരുന്ന ആ നോവല്‍.

പിന്നീട് ഈ തരംഗം കൊറിയയിലേയക്കും സ്വിറ്റ്സര്‍ലാന്റിലേയ്ക്കും വ്യാപിച്ചു. ഫോണ്‍ നോവലുകള്‍ എസ്എംഎസ് നോവല്‍, മൊബൈല്‍ നോവല്‍ , സെല്‍ഫോണ്‍ നോവല്‍ , മൊബൈല്‍ ഫിക്ഷന്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്നുണ്ട്.

റീഡ് മാനിയാക്ക് ഇ-ബുക്ക് റീഡര്‍ എന്ന സോഫ്റ്റ് വേറിന്റെ സഹായത്തോടെയാണ് നോവല്‍ മൊബൈലുകളില്‍ വായിക്കാന്‍ സജ്ജമാക്കിയെടുക്കുന്നത്. എസ്എംഎസുകള്‍ വഴിയും അല്ലാതെയും ഇത്തരം നോവലുകലും കഥകളും മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം.

ദിവസം ഒന്നോ രണ്ടോ രൂപ ഈടാക്കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ പോര്‍ട്ടലുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യത്തക്ക വിധമാണ് കോമിക്സുകള്‍ തയ്യാറാക്കുക. ദിവസം ഒരു ഭാഗം എന്നരീതിയിലായിരിക്കും ഇവ ലഭ്യമാകുക.

അതേ സമയം നോവലുകളും മറ്റ് സാഹിത്യ സൃഷ്ടികളും എല്ലാ മൊബൈലുകളിലും ലഭ്യമാകത്തക്കവിധത്തിലുമായിരിക്കും. തുടക്കം എന്ന നിലയ്ക്ക് ആദ്യത്തെ 600 പേര്‍ക്ക് ഇത് സൗജന്യമായി ലഭിക്കും. ആവശ്യമായ സോഫ്റ്റ് വേറുകള്‍ ഇന്‍സ്റാള്‍ ചെയ്ത മൊബൈലുകളില്‍ മലയാളത്തിലുള്ള നോവല്‍ വളരെ വ്യക്തമായി വായിക്കാന്‍ കഴിയും.

ഇത് ഒരു നൂതനമാധ്യമമായി വികസിക്കുമെന്നും മൊബൈലിനോട് എപ്പോഴും ആകര്‍ഷണമുള്ള പുതിയ തലമുറയില്‍ ഒരു പക്ഷേ നഷ്ടപ്പെട്ടുവെന്ന് കരുതുന്ന വായനാശീലം വീണ്ടെടുക്കാനുള്ള അവസരമായിപ്പോലും ഇത് മാറിയേക്കാനിടയുണ്ടെന്നും ഹരികുമാര്‍ ചൂണ്ടിക്കാട്ടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+