Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത്രയും ദയനീയമായിരുന്നു ആനന്ദക്കുട്ടന്റെ അവസാന നാളുകൾ, ആ ദുശ്ലീലം കാൻസറിലേക്ക് നയിച്ചു'; ആലപ്പി അഷ്‌റഫ്

മലയാള ചലച്ചിത്ര ലോകത്തെ, അല്ലെങ്കിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഛായാഗ്രാഹകരുടെ പട്ടികയിൽ മുൻനിരയിലുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദക്കുട്ടൻ. മോളിവുഡിൽ ഇക്കാലം വരെ ഇറങ്ങിയ കലാമൂല്യമുള്ളതും ബോക്‌സ് ഓഫീസിൽ വമ്പൻ ഹിറ്റായതുമായ ഒട്ടേറെ ചിത്രങ്ങളുടെ ക്യാമറ
ചലിപ്പിച്ചത് അദ്ദേഹമായിരുന്നു. നാല് പതിറ്റാണ്ടിൽ അധികം നീണ്ട കലാജീവിതമായിരുന്നു ആനന്ദക്കുട്ടന്റേത്.

ആ സുദീർഘമായ കരിയറിൽ നൂറ്റിയമ്പതിൽ അധികം ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്‌തത്‌ അദ്ദേഹമായിരുന്നു. ഹിസ് ഹൈനസ് അബ്‌ദുള്ള, ഭരതം, കമലദളം, സദയം, ക്രോണിക് ബാച്ചിലർ, ആകാശദൂത്, പപ്പയുടെ സ്വന്തം അപ്പൂസ്, പഞ്ചാബി ഹൗസ്, ഹിറ്റ്‌ലർ, അനിയത്തിപ്രാവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ തുടങ്ങി ചെറുതും വലുതുമായ ഹിറ്റ് ചിത്രങ്ങൾ ഒക്കെയും അദ്ദേഹത്തിന്റെ പേരിലുണ്ട്.

alleppeyashrafanadakkuttan

ഫാസിൽ, സിബി മലയിൽ, പിജി വിശ്വംഭരൻ, ജോഷി, സത്യൻ അന്തിക്കാട് തുടങ്ങിയ പ്രതിഭാധനരായ സംവിധായകർക്ക് ഒപ്പം ആനന്ദക്കുട്ടൻ പ്രവർത്തിച്ചിരുന്നു. 2016 ലാണ് അദ്ദേഹം അസുഖ ബാധയെ തുടർന്ന് അന്തരിച്ചത്. ഇപ്പോഴിതാ ആനന്ദകുട്ടന്റെ അധികമാരും അറിയാത്ത ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകനും നടനുമായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ

രാമു കാര്യാട്ട് സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ദ്വീപ്. മിനിക്കോയിൽ വച്ചാണ് അതിന്റെ ഷൂട്ട് നടന്നത്. അവിടെ വച്ചാണ് ഞാൻ ക്യാമറമാൻ രാമചന്ദ്ര ബാബുവിന്റെ സഹായിയായ ആനന്ദക്കുട്ടനെ പരിചയപ്പെടുന്നത്. ഒരു മാസത്തോളം ഞങ്ങൾ ഒരേ റൂമിലാണ് കഴിഞിരുന്നത്. അന്ന് ഒരുപാട് സ്വപ്‌നങ്ങൾ ഞങ്ങൾ പരസ്‌പരം പങ്കുവച്ചു. ആദ്യമൊക്കെ എനിക്ക് കുട്ടൻ ഇൻലാൻഡ് അയക്കാറുണ്ടായിരുന്നു. പിന്നെ പിന്നെ അതൊക്കെ നിന്നു.

പിൽക്കാലത്ത് വലിയ നടിയായി മാറിയ അക്കാലത്തെ ചെറിയ നടി കുട്ടനൊരു പ്രേമലേഖനം കൊടുത്തിരുന്നു. അത് ആദ്യത്തെ സംഭവം ആയത് കൊണ്ടായിരിക്കാം കുട്ടൻ എന്നെകൊണ്ട് കാണിച്ചു. ഇതിനൊരു മറുപടി എഴുതണ്ടേ എന്ന് ചോദിച്ചപ്പോൾ കുട്ടൻ അതൊന്നും വേണ്ടെന്നും ശരിയാവില്ലെന്നുമാണ് പറഞ്ഞത്. ആരെക്കൊണ്ടും കുട്ടൻ കുറ്റം പറയുന്നത് കണ്ടിട്ടില്ല. ആവശ്യമില്ലാത്ത ഒരു കാര്യത്തിലും ഇടപെടാറുമില്ല.

അഞ്ചാറ് വർഷങ്ങൾക്ക് ശേഷം ഞാൻ സിനിമയിൽ സജീവമായപ്പോൾ അക്കാലത്ത് ഏറ്റവും ക്വാളിറ്റിയോട് കൂടി വേഗത്തിൽ ക്യാമറ കൈകാര്യം ചെയ്‌തിരുന്നത്‌ കുട്ടൻ ആയിരുന്നു. ഫാസിൽ ചിത്രങ്ങളിൽ ആനന്ദക്കുട്ടൻ വന്നതോടെയാണ് വീണ്ടും ഞങ്ങൾ അടുത്തത്. മണിച്ചിത്രത്താഴിലെ ശോഭനയുടെ തെക്കിനിയിലെ ചില സീനുകളും കെപിഎസി ലളിത-ഇന്നസെന്റ് കോമ്പിനേഷനുകളും ഒക്കെ ഷൂട്ട് ചെയ്‌തത്‌ കുട്ടൻ ആയിരുന്നു.

കുട്ടന്റെ ജീവിതത്തെ കുറിച്ച് അധികമാർക്കും അറിയില്ല. കാരണം അദ്ദേഹത്തിന് പബ്ലിസിറ്റി ഇഷ്‌ടമായിരുന്നില്ല. പ്രേം നസീർ കാലം മുതൽ ഫഹദ് ഫാസിലിന് വേണ്ടി വരെ അദ്ദേഹം ക്യാമറ ചലിപ്പിച്ചിരുന്നു. എന്നാൽ അധികമാർക്കും അറിയാത്തൊരു ദുശ്ശീലം ആനന്ദക്കുട്ടന് ഉണ്ടായിരുന്നു. വലിയ രീതിയിൽ പാൻപരാഗ് ഉപയോഗിക്കുമായിരുന്നു കുട്ടൻ. ദിവസം പത്ത് ഇരുപത് പാക്കറ്റ് ഒക്കെ ഉപയോഗിക്കുമായിരുന്നു.

കാണുമ്പോഴൊക്കെ ഒരു കവിളിൽ അതുണ്ടാവും. പ്രൊഡക്ഷനിൽ നിന്ന് മാല പോലെ അതിന്റെ പാക്കറ്റുകൾ വാങ്ങി നൽകുന്നത് കാണാറുണ്ട്. വരാൻ പോകുന്ന ആപതിനെ കുറിച്ച് ഒരിക്കൽ പോലും കുട്ടൻ ബോധവാൻ ആയിരുന്നില്ല. അങ്ങനെ പാൻ പരാഗ് വച്ചിരുന്ന കവിളിന്റെ ഭാഗത്ത് കാൻസർ വന്നു. ആ ഭാഗം മെല്ലെ മെല്ലെ ഒരു തുളയായി രൂപപ്പെട്ടു. അങ്ങനെ കുട്ടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയാത്ത ഭീകര അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി. ആ അവസ്ഥയിലും സൗബിന്റെ പിതാവ് ബാബു ഷഹീറിന് മാത്രം കുട്ടൻ മൊബൈലിലൂടെ മെസേജുകൾ അയക്കുമായിരുന്നു. അത്രയും ദയനീയമായിരുന്നു ആനന്ദക്കുട്ടന്റെ അവസാന നാളുകൾ. ആ സമയത്ത് കൂട്ടിനുണ്ടായിരുന്നത് ഇതൊക്കെ കൂട്ടിനുണ്ടായിരുന്നത് ഇതൊക്കെ കണ്ട് കണ്ണുനിറഞ്ഞ ഭാര്യയും മക്കളും മാത്രമായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+