'ദിലീപായിരുന്നു അന്ന് , ഇന്ന് മോഹൻലാൽ; രണ്ടിന് പിന്നിലും ഒരേ ലക്ഷ്യം'
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ വിധി എന്താകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. താൻ നിരപരാധിയാണെന്നാണ് നടൻ ആവർത്തിക്കുന്നത്. അതേസമയം ദിലീപിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. എന്നാൽ ഈ കേസിൽ ദിലീപ് ശിക്ഷിക്കപ്പെടാൻ സാധ്യതയില്ലെന്ന് പറയുകയാണ് ബി ജെ പി നേതാവ് ടി ജി മോഹൻദാസ്. എ ബി സി മലയാളം എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ടിജി മോഹൻദാസിന്റെ പ്രതികരണം. ദിലീപിനെ പലരും പിന്തുണയ്ക്കുന്നതിന് പിന്നിൽ പഴയ കുറെ ചരിത്രം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടിജി മോഹൻദാസിന്റെ വാക്കുകളിലേക്ക് -' സ്ത്രീകളുടെ മനസും പുരുഷൻമാരുടെ ഭാഗ്യവും പ്രെഡിക്ട് ചെയ്യാൻ സാധിക്കില്ല. പുരുഷന്റെ ഭാഗ്യം നിമിഷ നേരം കൊണ്ട് മാറി മറിയും. അതുകൊണ്ട് ഈ കേസ് കൊണ്ട് ദിലീപിന്റെ കരിയർ നശിച്ചെന്ന് പറയാനാകില്ല. ഒരു ദിവസം ദിലീപിന് വരും. ദിലീപ് മലയാള സിനിമയ്ക്ക് ആവശ്യമുള്ളതും ക്ലൗട്ട് ഉള്ളതുമായ നടനാണ് ദിലീപ്.

ക്ലൗട്ടുള്ള ക്യാരക്ടറുകളെ ഇവിടെ തകർത്തിട്ടുണ്ട്. ദിലീപും ഇപ്പോൾ എമ്പുരാന്റെ പേരിൽ മോഹൻലാലും. മോഹൻലാലിന്റെ തലയിലാണ് ഇതിന്റെ ഉത്തരവാദിത്തം എന്ന് വരുത്താൻ ചിലരും മോഹൻലാൽ ഇത് അറിഞ്ഞില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിനെ രക്ഷിച്ചെടുക്കാൻ ചിലരും ശ്രമിച്ചു. ആ സംഭവങ്ങൾ മൊത്തത്തിൽ നോക്കിയാൽ മോഹൻലാലിനെതിരെ ചിലർ പ്രവർത്തിക്കുന്നുണ്ടെന്ന് മനസിലാകും. കാരണം മോഹൻലാൽ അതുപോലൊരു ക്ലൗട്ടുള്ള ആളാണ്. ഇതാണ് ദിലീപിന്റേയും അവസ്ഥ.
മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഡേറ്റ് കിട്ടണമെങ്കിൽ അത് ദിലീപിനോട് ചോദിക്കണം എന്ന അവസ്ഥ വന്നു. തീയറ്ററ്‍ ഉടമകൾ അവരുടെ എന്തോ പ്രശ്നത്തിന്റെ പേരിൽ മുൻപ് തീയറ്റർ അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ എന്റെ തീയറ്ററിൽ സിനിമ കളിക്കും എന്നാണ് ദിലീപ് വ്യക്തമാക്കിയത്. അന്ന് നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് ആയിരുന്ന ലിബർട്ടി ബഷീറിന് സത്യൻ അന്തിക്കാട് പരസ്യമായി കത്തെഴുതുന്ന സാഹചര്യം ഉണ്ടായി.
ദിലീപിനെ പലരും പിന്തുണയ്ക്കുന്നത് ഇതിനൊക്കെ പുറകിൽ പഴയ കുറെ ചരിത്രം ഉള്ളതുകൊണ്ടാണ്. സ്ത്രീ വിരുദ്ധൻ എന്നൊക്കെ വിളിക്കാം. പക്ഷെ ആളുകൾക്ക് അങ്ങോട്ടും ഇങ്ങോട്ടുമുള്ള കടപ്പാട് ഒറ്റ ദിവസം കൊണ്ട് റദ്ദ് ചെയ്യാൻ സാധിക്കില്ല. അയാൾക്കെതിരെ ക്രിമിനൽ ഉണ്ടെന്നതൊന്നും വിഷയമല്ല. സിദ്ധിഖ് ജയിൽ ദിലീപിനെ പോയി കണ്ടു, കെപിഎസി ലളിത പോയി കണ്ടു എന്നതൊന്നും എന്തിന് പോയി എന്ന് ചോദിക്കുന്നതിൽ കാര്യമില്ല. ദിലീപിനെ എനിക്ക് കുറേ നാളായി അറിയാം. അയാൾ കുറ്റം ചെയ്തോ എന്ന് അറിയില്ല, പക്ഷെ അവർക്ക് കാണാതിരിക്കാനാകുമോ? വിമർശിക്കുന്നവർ തന്നെ മനുഷ്യാവകാശത്തെ കുറിച്ച് പറയും', ടിജി മോഹൻദാസ് പറഞ്ഞു.
അതേസമയം വീഡിയോയ്ക്ക് താഴെ ദിലീപിനെ അനുകൂലിച്ചും എതിർത്തുമുള്ള നിരവധി കമന്റുകൾ നിറയുന്നുണ്ട്. ദിലീപ് തിരിച്ചുവരണമെന്നും മലയാള സിനിമയിൽ കോമഡി ചിത്രങ്ങൾ ഇല്ലാത്തത് വലിയ നഷ്ടമാണെന്നുമാണ് ചിലർ കുറിക്കുന്നത്. ദിലീപിനെ ഒതുക്കിയതാണെന്നും പിന്നിൽ പൃഥ്വിരാജ് അടക്കമുള്ളവരാണെന്ന ആക്ഷേപവും ചിലർ ഉയർത്തുന്നു. എന്നാൽ ദിലീപാണ് പലരേയും ഒതുക്കിയതെന്നാണ് ചിലരുടെ കമന്റുകൾ. ' ദിലീപിനെ ആര് ഒതുക്കാനാണ്, ദിലീപാണ് പലരേയും ഒതുക്കിയത്. പക്ഷേ ഈ കേസിൽ ആള് പെട്ടുപോയി. അവര് കേസ് കൊടുക്കുമെന്നു ദിലീപ് വിചാരിച്ചില്ല', എന്നാണ് ഒരാൾ കമന്റ് ചെയ്ത്. 'സിബിഐ അന്വേഷിച്ചാൽ കേന്ദ്രത്തിൽ സ്വാധീനിച്ചു രക്ഷപെടാം, എന്തിനാണ് ദിലീപ് ഫോൺ നശിപ്പിച്ചത്', എന്നാണ് മറ്റൊരാൾ വിമർശിച്ച് കുറിച്ചത്.
-
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications