'ഗോപി സുന്ദറിന്റെ ഉദ്ദേശ്യം വേറെ എന്തൊക്കെയോ ആയിരുന്നു, നമ്മളും ചോറ് തന്നെയാണ് കഴിക്കുന്നത്'; ദീപക് ദേവ്
ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ ചിത്രമായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്‌ത് മോഹൻലാൽ നായകനായി എത്തിയ ബ്രഹ്മാണ്ഡ സിനിമയായ എമ്പുരാൻ. മലയാള സിനിമകളുടെ ചരിത്രത്തിലെ കളക്ഷൻ റെക്കോർഡുകൾ പലതും മാറ്റിക്കുറിച്ച ഈ സിനിമ പക്ഷേ വിവാദങ്ങളുടെ പേരിലാണ് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയത്. അതിന്റെ പ്രധാന കാരണം ചിത്രത്തിലെ ചില രംഗങ്ങളും പരാമർശങ്ങളും ഒക്കെയായിരുന്നു എന്നതാണ് കാര്യം.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ ചിത്രത്തിന് മോശം ഇമേജ് ഉണ്ടാക്കി കൊടുത്തപ്പോൾ തിരക്കഥയുടെ കാര്യത്തിലും എമ്പുരാൻ പഴികേട്ടു. എന്നാൽ ഏറ്റവും അധികം വിമർശനം നേരിട്ടത് ചിത്രത്തിന്റെ സംഗീത സംവിധായകനായ ദീപക് ദേവ് ആയിരുന്നു. അദ്ദേഹത്തിന്റെ മ്യൂസിക് ചിത്രത്തിന്റെ നിലവാരത്തിന് ഒട്ടും യോജിച്ചത് അല്ലെന്നും അതാണ് ആസ്വാദന നിലവാരം താഴ്ത്തിയത് എന്നും ആരോപണം ഉയർന്നിരുന്നു.

പിന്നാലെ ദീപക് ദേവിനെതിരെ സൈബർ ആക്രമണവും കടുത്തിരുന്നു. ഇതിനിടെ ദീപക് ദേവിന് പിന്തുണ എന്ന പേരിൽ ഗോപി സുന്ദർ പങ്കുവച്ച പോസ്‌റ്റും വിവാദമായിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരിക്കുകയാണ് ദീപക് ദേവ്. ഗോപി സുന്ദർ ഒരിക്കലും തന്നെ പിന്തുണയ്ക്കാൻ വേണ്ടി ചെയ്‌ത കാര്യമാണ് അതെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ദീപക് ദേവ് പറയുന്നത്. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ദീപക് ദേവിന്റെ വാക്കുകൾ
ഗോപി സുന്ദർ എന്ന് പറയുമ്പോൾ തന്നെ നിങ്ങൾക്കെല്ലാം ഒരു ചിരി മനസ്സിൽ വരില്ലേ, അതാണ് കാര്യം. എന്റെ കാര്യത്തിൽ ഞാൻ സപ്പോർട്ട് രീതി കണ്ടിരുന്നു. പക്ഷേ ഞാൻ വിശ്വസിക്കുന്നത് എന്നെ പിന്തുണയ്ക്കുന്ന ഒരാൾ ആണെങ്കിൽ എന്നെ നേരിട്ട് വിളിച്ചാണ് പറയേണ്ടിയിരുന്നത്. എന്നെ ഇന്നേവരെ അക്കാര്യത്തിനായി ഗോപി വിളിച്ചിട്ടില്ല. ആ ഒരു കാര്യത്തെ ഞാനൊരിക്കലും സപ്പോർട്ട് ആയി കാണുന്നേയില്ല.
ഞാൻ ആ പോസ്‌റ്റ് പോയി നോക്കിയിരുന്നു. പുള്ളി ഇട്ടത് സാഗർ ഏലിയാസ് ജാക്കിയുടെ തീം മ്യൂസിക് ആയിരുന്നു. ഈ പടത്തിന്റെ തീം മ്യൂസിക് ഇഷ്‌ടപെട്ടോ ഇല്ലയോ എന്നുള്ള ഒരു വിവാദം നടക്കുമ്പോൾ പുള്ളി ചെയ്തൊരു തീം മ്യൂസിക് അവിടെ കൊണ്ടുപോയി ഇട്ടു. എന്നിട്ട് അതിന്റെ അടിയിൽ ഞാൻ ചെയ്‌ത ലാലേട്ടന്റെ തീം മ്യൂസിക്കിനെ പറ്റി ഓർക്കാൻ ഇടയായി എന്നു പറഞ്ഞു. അപ്പോൾ ആൾക്കാർ അതിന്റെ ഇടയിൽ പറഞ്ഞു നിങ്ങളായിരുന്നു എമ്പുരാൻ ചെയ്യേണ്ടായിരുന്നത് എന്ന്.
അപ്പോൾ പുള്ളി പറഞ്ഞു, അങ്ങനെ പറയരുത് ഹി ഈസ് മൈ ബ്രദർ എന്ന്. അപ്പോൾ പുള്ളിയുടെ ഉദ്ദേശം വേറെ എന്തൊക്കെയോ ആയിരുന്നു. നാട്ടുകാരും ചോറ് തന്നെ കഴിക്കുന്നത്. അതിൽ എഴുതിയിരിക്കുന്നത് ഒക്കെ അപക്വമായ കാര്യങ്ങളായിരുന്നു. ഞാൻ ആയിരുന്നെങ്കിൽ ഡയറക്‌ടർ പറയുന്നത് കേൾക്കില്ലായിരുന്നു എന്നൊക്കെയാണ്. എനിക്ക് തോന്നിയ മ്യൂസിക് ആണ് ആ പടത്തിന് വേണ്ടി ചെയ്യുക എന്നാണ് പറഞ്ഞത്.
അവിടെ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഇത് ശരിക്കും എനിക്ക് കൂടുതൽ ഡാമേജിംഗ് ആയിരുന്നു. പക്ഷേ, ഈ ഹി എസ് മൈ ബ്രദർ എന്ന് പറയുന്നൊരു വാക്കാണ് ആളുകൾ മീഡിയക്കാർ എടുത്തത്. ആ പോസ്‌റ്റ് കണ്ടുകഴിഞ്ഞാൽ എന്നെ സപ്പോർട്ട് ചെയ്യാനുള്ളതാണ് എന്ന് ഒരാൾക്കും തോന്നില്ല. ആ സമയത്ത് അതൊരു അസ്ഥാന പോസ്‌റ്റ് ആയിരുന്നു. ഞാനത് റിയാക്റ്റ് ചെയ്യേണ്ട എന്നാണ് പറഞ്ഞത്.
ഒരു കൂട്ടയിടി നടക്കുമ്പോൾ പുള്ളി കേറി രണ്ട് ഇടി ഇടിച്ചു. അത്രയേയുള്ളൂ കാര്യം. ആ സമയത്ത് ഗോപി അതിലും വലിയ പ്രശ്‌നങ്ങളിലൂടെ ആയിരുന്നു കടന്നുപോയത്. പുള്ളിക്ക് മ്യൂസിക് മാത്രമല്ല അല്ലാത്ത വേറെ കൊറേ കലാപരിപാടികൾ കൈയിലുണ്ട്, അതിൽ പ്രശ്‌നങ്ങളുമുണ്ട്. ആ സമയത്ത് ശവത്തിൽ കുത്താനായി ഞാനും ഇറങ്ങുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications