ഗ്രാമിയില്‍ ഇന്ത്യന്‍ തിളക്കം; സക്കീര്‍ ഹുസൈനും ശങ്കര്‍ മഹാദേവനും പുരസ്കാരം
ലോസ് ആഞ്ചല്‍സ്: ഗ്രാമി പുരസ്കാര വേദിയില്‍ ഇന്ത്യക്ക് തിളക്കം. സംഗീതജ്ഞരായ ശങ്കര്‍ മഹാദേവനും, സക്കീര്‍ ഹുസൈന്റെ ബാന്‍ഡ് ശക്തിക്കും പുരസ്കാരം ലഭിച്ചു. ദിസ് മൊമന്റ് എന്ന ആല്‍ബത്തിനാണ് അംഗീകാരം. 66ാമത് ഗ്രാമി പുരസ്കാരമാണ് പ്രഖ്യാപിച്ചത്. ഓടക്കുഴല്‍ വിദഗ്ധന്‍ രാകേഷ് ചൗരസ്യക്കും പുരസ്കാരമുണ്ട്. ഇത്തവണത്തെ അംഗീകാരത്തോടെ സക്കീര്‍ ഹുസൈന് ഇത് മൂന്നാമത്തെ ഗ്രാമി പുരസ്കാരമാണ് ലഭിക്കുന്നത്.
രാകേഷ് ചൗരസ്യക്ക് രണ്ടാം തവണയാണ് ഗ്രാമി അംഗീകാരമെത്തുന്നത്. മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപെററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക്ക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈന് സ്വന്തമാക്കിയത്.

ശക്തി ബാന്‍ഡിന്റെ പുതിയ മ്യൂസിക് ആല്‍ബം ദിസ് മൊമെന്റിനാണ് പുരസ്കാരം ലഭിച്ചത്. ശങ്കര്‍ മഹാദേവനും, ഗണേഷ് രാജഗോപാലനും ഈ ബാന്‍ഡിലെ അംഗങ്ങളാണ്. തന്റെ ഭാര്യക്കാണ് ഈ പുരസ്കാരം സമര്‍പ്പിക്കുന്നതെന്ന് ശങ്കര്‍ മഹാദേവന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുപ്പതിനാണ് ദ മൊമെന്റ് പുറത്തിറങ്ങിയത്. എട്ട് ഗാനങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്.
ഗാനങ്ങള്‍ ആലപിച്ചത് ശങ്കര്‍ മഹാദേവനായിരുന്നു. ആസ് വി സ്പീക്ക് എന്ന ആല്‍ബത്തിലെ പഷ്തോ എന്ന ഗാനത്തിലൂടെ രാകേഷ് ചൗരസ്യ, ബെല ഫ്ളെക്ക്, എഡ്ഗാര്‍ മേയര്‍ എന്നിവരോടൊപ്പമാണ് സക്കീര്‍ ഹുസൈന് മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സിനുള്ള പുരസ്കാരം നേടിയത്. പ്രധാനമന്ത്രിയുടെ അബന്‍ഡന്‍സ് ഇന്‍ മില്ലെറ്റ്സ് എന്ന പ്രസംഗം ഉള്‍ക്കൊള്ളുന്ന ഗാനത്തെ പിന്തള്ളിയാണ് പഷ്തോ പുരസ്കാരം സ്വന്തമാക്കിയത്.
സക്കീര്‍ ഹുസൈന്, ഗായകന് ശങ്കര്‍ മഹാദേവന്, താളവാദ്യ വിദഗ്ധന്‍ വി സെല്‍വഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്‍, ബ്രിട്ടീഷ് ഗിറ്റാറിസ്റ്റ് ജോണ്‍ മക്ലാഫിന് എന്നിവര്‍ ചേര്‍ന്നാണ് ദിസ് മൊമെന്റ് യാഥാര്‍ത്ഥ്യമാക്കിയത്. 1973ല്‍ ജോണ്‍ മക്ലാഫിനും സക്കീര്‍ ഹുസൈനും വയലിനിസ്റ്റ് എല്‍ ശങ്കറും താളവാദ്യ വിദഗ്ധന്‍ വിക്കു വിനായക് റാമും ചേര്‍ന്നാണ് ശക്തി എന്ന ഫ്യൂഷന്‍ ബാന്‍ഡിന് രൂപം നല്‍കിയത്.
2020ല്‍ മക്ലാഫിന് ശങ്കര്‍ മഹാദേവനെയും, വിക്കു വിനായക് റാമിന്റെ മകനായ സെല്‍വ ഗണേഷിനെയും വയലിനിസ്റ്റ് ഗണേഷ് രാജഗോപാലനെയും ഉള്‍പ്പെടുത്തി മക്ലാഫിന് ബാന്‍ഡ് പരിഷ്കരിക്കുകയായിരുന്നു.അതേസമയം മികച്ച ആല്‍ബത്തിനുള്ള പുരസ്കാരം ടെയ്ലര് സ്വിഫ്റ്റ് സ്വന്തമാക്കി. ഇതേ കാറ്റഗറിയില്‍ നാല് തവണ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഗായികയായും ടെയ്ലര് സ്വിഫ്റ്റ് മാറി.
ഫ്രാങ്ക് സിനാത്രയെ അടക്കമാണ് സ്വിഫ്റ്റ് മറികടന്നിരിക്കുന്നത്. ടൈറ്റാനിക് ഗായിക സെലിന ഡിയോണില്‍ നിന്നാണ് പുരസ്കാരം അവര്‍ സ്വീകരിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍ക്കിടെയാണ് അവര്‍ സ്റ്റേജിലെത്തിയത്. നേരത്തെ അപൂര്‍വ രോഗത്തെ തുടര്‍ന്ന് ലൈവ് പെര്‍ഫോമന്‍സുകള്‍ അടക്കം അവര്‍ റദ്ദാക്കിയിരുന്നു. മിലി സൈറസ്, ബില്ലി ഐലിഷ് എന്നിവരും പുരസ്കാരങ്ങള്‍ സ്വന്തമാക്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications