രാജമൗലിയും മണിരത്നവുമല്ല; ഏറ്റവും കൂടുതൽ ദേശീയ പുരസ്‌കാരം ഈ സംവിധായകന്, രണ്ടാമത് ഒരു മലയാളിയും...
ഇന്ത്യൻ സിനിമയിൽ ബ്രാൻഡ് ഡയറക്‌ടർമാർ ഏറെയുണ്ട്. ശങ്കറും മണിരത്നവും എസ്എസ് രാജമൗലിയും രാജ്‌കുമാർ ഹിറാനിയും ഒക്കെ അവരിൽ ചിലർ മാത്രമാണ്. എന്നാൽ കലാമൂല്യമുള്ള ചിത്രങ്ങളും വാണിജ്യ സിനിമയും തമ്മിൽ കാര്യമായ അന്തരം സൂക്ഷിക്കുന്ന ഒരു പതിവ് നമ്മുടെ രാജ്യത്തുണ്ട്.വാണിജ്യ സിനിമകൾ മോശമെന്നല്ല, എങ്കിലും ദേശീയ പുരസ്‌കാര വേളകളിൽ അവ പരിഗണിക്കപ്പെടാറില്ല.
നമ്മുടെ നാട്ടിലെ ചലച്ചിത്ര കലാകാരന് അവരുടെ കരിയറിൽ ലഭിക്കുന്ന ഏറ്റവും ആദരണീയമായ ബഹുമതിയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരം. മികച്ച സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് 1967ൽ പതിനഞ്ചാം പതിപ്പിൽ ഏർപ്പെടുത്തി. ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ നേടിയ ആൾ ആകെ ആറ് തവണയാണ് ഈ പുരസ്‌കാരം സ്വന്തമാക്കിയത്.

ആ നേട്ടം സ്വന്തമാക്കിയ അത്ഭുത പ്രതിഭാസം മറ്റാരുമല്ല. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ, നിരൂപക പ്രശംസ നേടിയ ചില സിനിമകൾ സംവിധാനം ചെയ്‌ത ഇതിഹാസ ചലച്ചിത്ര സംവിധായകൻ സത്യജിത് റേയാണ്. 1992ൽ ഓസ്‌കാർ അവാർഡും ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നയും നേടിയ റേ, ആകെ 36 ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്, അതിൽ ആറ് എണ്ണം മികച്ച സംവിധായകനുള്ളതാണ്.
അദ്ദേഹത്തിന്റെ എല്ലാ അവാർഡുകളും ബംഗാളി സിനിമകൾക്കാണ് ലഭിച്ചത്. 1967-ൽ ചിരിയാഖാനയ്ക്ക് മികച്ച സംവിധാനത്തിനുള്ള ആദ്യ ദേശീയ ചലച്ചിത്ര അവാർഡ് സത്യജിത് റേ നേടി, 1968-ൽ ഗൂപ്പി ഗൈൻ ബാഗ ബൈനിലൂടെ നേട്ടം ആവർത്തിച്ചു.
1970-ൽ പ്രതിധ്വന്തി എന്ന ചിത്രത്തിന് റേ മൂന്നാമത്തെ ദേശീയ ചലച്ചിത്ര അവാർഡ് നേടി. അദ്ദേഹത്തിൻ്റെ നാലാമത്തെയും അഞ്ചാമത്തെയും ബഹുമതികൾ യഥാക്രമം 1974-ലും 1975-ലും സോനാർ കെല്ലയ്ക്കും ജന ആരണ്യയ്ക്കും ലഭിച്ചു. 1991-ൽ തന്റെ അവസാന ചിത്രമായ അഗന്തുക്കിന് മികച്ച സംവിധായകനുള്ള ആറാമത്തെ ദേശീയ ചലച്ചിത്ര അവാർഡ് റേയ്ക്ക് ലഭിച്ചു.
ഇതേ വിഭാഗത്തിലെ മറ്റ് പ്രധാന ജേതാക്കളെ കുറിച്ച് പറയുമ്പോൾ, അടൂർ ഗോപാലകൃഷ്‌ണൻ അഞ്ച് തവണ മികച്ച സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്ര നേടിയിട്ടുണ്ട്. മൃണാൾ സെൻ, ജി അരവിന്ദൻ എന്നിവർ യഥാക്രമം നാലും മൂന്നും പുരസ്‌കാരങ്ങൾ നേടി. ബുദ്ധദേവ് ദാസ്ഗുപ്ത, ഗൗതം ഘോഷ്, അപർണ സെൻ, ഋതുപർണഘോഷ്, ജയരാജ് എന്നിവർ രണ്ടുതവണ മികച്ച സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി.
ഏറ്റവും ശ്രദ്ധേയമായ വസ്‌തുത എന്തെന്നാൽ മണിരത്‌നവും എസ്എസ് രാജമൗലിയും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ ഇതുവരെ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അർഹരായിട്ടില്ല. ശ്യാം ബെനഗൽ 1985ൽ ട്രിക്കൽ എന്ന ചിത്രത്തിലൂടെ ഒരിക്കൽ ഈ പുരസ്‌കാരം നേടി. ഈ ബഹുമതി ലഭിച്ച ബോളിവുഡ് സംവിധായകരിൽ മധുർ ഭണ്ഡാർക്കർ, ഹൻസാൽ മേത്ത, സഞ്ജയ് ലീല ബൻസാലി എന്നിവരും ഉൾപ്പെടുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications