'ഭയങ്കര ഇമോഷണലാണ് ഞാൻ, സിനിമയിൽ സുഹൃത്തുക്കൾ കുറവ്, ആ സംഭവത്തെ ന്യായീകരിക്കുന്നില്ല'; ഷെയ്ൻ നിഗം
മലയാളത്തിലെ യുവതാര നിരയിൽ കരുത്തുറ്റ അഭിനേതാക്കളിൽ ഒരാളാണ് ഷെയ്ൻ നിഗം. പിതാവും മിമിക്രി താരവുമായ അബിയുടെ പാത പിന്തുടർന്ന് അഭിനയ ജീവിതം ആരംഭിച്ച ഷെയ്ൻ തന്റെ പ്രതിഭ പല സിനിമകളിലൂടെയും തെളിയിച്ചതാണ്. തുടക്കത്തിൽ ഡാൻസ് റിയാലിറ്റി ഷോകളിലൂടെയും പിന്നീട് ടെലിവിഷൻ പരമ്പരകളിലും ആയിരുന്നു ഷെയ്ൻ വേഷമിട്ടത്. പിന്നീട് സഹനടൻ വേഷങ്ങളിലൂടെ നായക സ്ഥാനത്തേക്ക് കടക്കുകയായിരുന്നു.
നിലവിൽ യുവതാരങ്ങളിൽ പലരും ഏറെ പ്രതീക്ഷ വയ്ക്കുന്നത് ഷെയ്ൻ നിഗത്തിലാണ്. അത് തെളിയിക്കുന്ന ചില സിനിമകളും അടുത്തകാലത്തായി ഇറങ്ങിയിരുന്നു. ആർഡിഎക്‌സ്, ഇഷ്ഖ് എന്നീ ചിത്രങ്ങള് പ്രിയദർശൻ സംവിധാനം ചെയ്‌ത കൊറോണ പേപ്പേഴ്‌സ് എന്ന സിനിമയും ഒക്കെ ഷെയ്ൻ നിഗത്തിലെ അഭിനേതാവിനെ അടയാളപ്പെടുത്തിയ കഥാപാത്രങ്ങളായിരുന്നു.

എന്നാൽ സിനിമയിൽ ചില വിവാദങ്ങളിലും അദ്ദേഹം ചെന്നുപെട്ടിരുന്നു. മുൻപ് വെയിൽ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ ഷെയ്ൻ നിഗം ഏറെ പഴികേട്ടിരുന്നു. പിന്നീട് ഒത്തുതീർപ്പായി സിനിമ പുറത്തിറങ്ങി എങ്കിലും വേണ്ടത്ര വിജയിച്ചിരുന്നില്ല. ഇപ്പോഴിതാ അതിനെ കുറിച്ചും സിനിമയിലെ മറ്റ് വിശേഷങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ഷെയ്ൻ നിഗം. ദി ന്യൂ ഇന്ത്യൻ എക്പ്രസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഷെയ്ൻ നിഗത്തിന്റെ വാക്കുകൾ
വെയിൽ സിനിമയുടെ ബന്ധപ്പെട്ടുണ്ടായത് ഒരു റിബലിയസ് ആക്റ്റ് ആയിരുന്നു. ഞാന്‍ അതിനെ ഒരിക്കലും ന്യായീകരിക്കുന്നില്ല. അങ്ങനെ ആരും ചെയ്യാന്‍ പാടില്ലെന്നേ ഞാന്‍ പറയൂ. അത് നല്ലൊരു കാര്യമല്ല. ദേഷ്യവും അഗ്രഷനും കാരണമാണ് അങ്ങനെ ഞാൻ ചെയ്‌തത്. ഞാന്‍ വളരെ ഇംപള്‍സീവായ വ്യക്തിയല്ല. അതിനും മാത്രം ധൈര്യമുള്ള ഒരാളായി എനിക്ക് തന്നെ എന്നെ കാണാന്‍ സാധിക്കുന്നുമില്ല. പിന്നെ ചില സാഹചര്യങ്ങൾ അങ്ങനെ ആക്കുകയാണ്.
ചില സിനിമകളുടെ സെറ്റുകളില്‍ ഒരു നിശ്ചിത സമയത്ത് വരാന്‍ പറയും. പക്ഷേ, ഒരു മണിക്കൂര്‍ കഴിഞ്ഞാകും ഷോട്ടെടുക്കുക. ചിലപ്പോള്‍ വേഷമൊക്കെ ഇട്ട് തയ്യാറായി, രണ്ട്-രണ്ടര മണിക്കൂര്‍ കഴിഞ്ഞാകും ഷൂട്ട് തുടങ്ങാറുള്ളത്. സെറ്റില്‍ വരുന്നതിലും കാത്തിരിക്കുന്നതിലും ഒന്നും എനിക്ക് ബുദ്ധിമുട്ടില്ല. എന്നാൽ മേക്കപ്പിട്ട് തയ്യാറായി കഴിഞ്ഞാല്‍ ഞാന്‍ മാനസികമായി ആ സീനിലായിരിക്കും.
അങ്ങനെയുള്ളപ്പോൾ ആ സീനിന് വേണ്ട വികാരങ്ങള്‍ മനസിലേക്ക് വന്നിട്ടുണ്ടാകും. വല്ലാതെ വൈകുന്നതോടെ മാഞ്ഞു പോകാന്‍ തുടങ്ങും. കൃത്യ സമയത്ത് വരാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ ഞാന്‍ തയ്യാറായ ശേഷം വലിയ ഇടവേളയില്ലാതെ മുന്നോട്ട് പോകാൻ കഴിയണം. പലപ്പോഴും അപൂര്‍വ്വമായി മാത്രമേ അത്തരം പ്രശ്‌നങ്ങൾ ഉണ്ടായിട്ടുള്ളൂ. ഞാൻ അഭിനയിച്ച മറ്റ് സിനിമകളുടെ സെറ്റുകളിൽ എങ്ങനെ ആയിരുന്നെന്ന് അന്വേഷിച്ചു നോക്കൂ.
സിനിമാ ഇൻഡസ്ട്രിയിൽ എനിക്ക് അധികം സുഹൃത്തുക്കളില്ല. ഇതൊരു പരാതിയായി പറയുന്നതല്ല. പരിപാടികള്‍ക്ക് കാണുമ്പോള്‍ എല്ലാവരോടും സംസാരിക്കും. അതല്ലാതെ ആരുമായും യഥാര്‍ത്ഥ സൗഹൃദങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ എന്റെ സ്‌കൂള്‍കാലത്തെ സൗഹൃദങ്ങള്‍ ഇപ്പോഴുമുണ്ട്. പിന്നെ എന്റെ കുടുംബവും.
സ്‌റ്റേജിലെ വാപ്പച്ചിയെ കണ്ട് ഞാൻ ശരിക്കും അത്ഭുതപ്പെട്ടിട്ടുണ്ട്. അഞ്ച് മിനിറ്റ് കൊണ്ട് ഈ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. വാപ്പച്ചി എങ്ങനെയാണ് അതൊക്കെ ചെയ്യുന്നതെന്ന് എനിക്ക് അറിഞ്ഞു കൂടാ. വൺമാൻ ഷോ ഒക്കെ അവതരിപ്പിക്കുമായിരുന്നു. പറവയാണ് വാപ്പച്ചി കണ്ട എന്റെ അവസാന സിനിമ. അന്ന് തിയേറ്ററിൽ ആളുകൾ കൈയടിക്കുമ്പോൾ വാപ്പച്ചി ഭയങ്കര ഹാപ്പി ആയിരുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications