'കലാഭവൻ മണി വരാമെന്ന് സമ്മതിച്ചതാണ്, ദിലീപിന് മിമിക്രിക്കാരെ ഇഷ്‌ടം, ഏറ്റവും വെറുപ്പിച്ചത് രഞ്ജിനി'; ബൈജു
മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ എന്ന നിലയിൽ ഏഷ്യാനെറ്റിന് പ്രേക്ഷകർക്ക് ഇടയിൽ പ്രത്യേകതമായ സ്ഥാനവും സ്നേഹവും ഉണ്ട്. കഴിഞ്ഞ മുപ്പത് വർഷത്തോളമായി മലയാളിയുടെ സ്വീകരണ മുറിയിൽ വിനോദ പരിപാടികൾ എത്തിക്കുന്നതിൽ അവർ വഹിച്ച പങ്ക് ചെറുതല്ല. അതിനിടയിൽ നമ്മുടെ മനം കവർന്ന ഒട്ടേറെ സൂപ്പർഹിറ്റ് ഷോകൾ, പരിപാടികൾ എന്നിവ വന്നുപോയിരുന്നു.
പലർക്കും അറിയില്ലെങ്കിലും അതിന്റെ പിന്നണിയിൽ പ്രവർത്തിച്ച സുപ്രധാന വ്യക്തികളിൽ ഒരാളായിരുന്നു ബൈജു മേലില. സിനിമ സ്വപ്‌നം കണ്ടുവന്ന അദ്ദേഹം ഏഷ്യാനെറ്റിലെ നിരവധി ഷോകളുടെ ഡയറക്‌ടർ ആയി മാറുകയായിരുന്നു. നിരവധി ഹാസ്യ കലാകാരന്മാരുടെയും കഴിവുറ്റ ഗായകരുടെയും ഒക്കെ ജീവിതം മാറ്റിമറിച്ച ഷോകളുടെ പിന്നണിയിൽ പ്രവർത്തിച്ചത് ബൈജു മേലില ആയിരുന്നു.

ഇപ്പോഴിതാ ഏഷ്യാനെറ്റിലെ 27 വർഷത്തെ പ്രവർത്തന കാലയളവിൽ തനിക്കുണ്ടായ അനുഭവങ്ങൾ വിവരിക്കുകയാണ് അദ്ദേഹം. കോമഡി സ്‌റ്റാർസ് അടക്കമുള്ള ജനപ്രിയ ഷോകൾ അദ്ദേഹമാണ് ചെയ്‌തിരുന്നത്. കലാഭവൻ മണി എന്ന അതുല്യ കലാകാരനെ കുറിച്ചും ബൈജു മേലില മനസ് തുറക്കുകയുണ്ടായി. തന്നെ ഏറ്റവും വെറുപ്പിച്ച അവതാരക രഞ്ജിനി ഹരിദാസ് ആണെന്നും ബൈജു മേലില മൈൽസ്‌റ്റോൺ മേക്കേഴ്‌സിനോട് പറഞ്ഞു.
ബൈജു മേലിലയുടെ വാക്കുകൾ ഇങ്ങനെ
എന്നെ സംബന്ധിച്ച് എന്റെ കാഴ്ച്ചപ്പാട് എപ്പോഴും സിനിമാറ്റിക് ആയിരുന്നു. അതുകൊണ്ട് എനിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. സിനിമ ആഗ്രഹിച്ച് അവിടെ നിന്ന് മീഡിയയിലേക്ക് എത്തിയ ആളാണ് ഞാൻ. അതുകൊണ്ട് എന്റെ ഷോസിനൊക്കെ അന്ന് ഒരു പുതുമ ഉണ്ടായിരുന്നു. കോമഡി സ്‌റ്റാർസ് ആണെങ്കിൽ പോലും അതിന് ഒരു തുടക്കവും ഒടുക്കവും ഉണ്ടായിരുന്നു. മ്യൂസിക് പ്ലേസ് ചെയ്‌തിരുന്നു. അല്ലാതെ കിട്ടുന്ന മെറ്റീരിയൽ വച്ചായിരുന്നില്ല ചെയ്‌തത്. അതൊക്കെ സിനിമയിൽ നിന്ന് കിട്ടിയ അറിവുകളായിരുന്നു.
ഏതെങ്കിലും ഒരു സീസണിൽ ആ ഫ്ലോറിൽ ജഡ്‌ജ് ആയി കൊണ്ട് വരണമെന്ന് ഞാൻ ആഗ്രഹിച്ച ഒരു വ്യക്തിയുണ്ട്. പക്ഷേ അത് നടന്നില്ല. മെയിൻ ജഡ്‌ജ് ആയി കണ്ടതും സംസാരിച്ചു വച്ചതും ഒക്കെ ആയിരുന്നു. കലാഭവൻ മണി ആയിരുന്നു അത്. മണി പോയത് വലിയൊരു നഷ്‌ടമായിരുന്നു. എല്ലാർക്കും വലിയൊരു നഷ്‌ടമായിരുന്നു, ഞങ്ങൾക്കും അതുപോലെ തന്നെ. കോമഡി സ്‌റ്റാർസിലെ പിള്ളേർക്ക് ഒക്കെ ഭയങ്കര ഇഷ്‌ടമായിരുന്നു.
അതിന് വേണ്ടി കോമഡി എക്‌സ്പ്രസ് ഫിനാലെക്ക് പുള്ളിയെ കൊണ്ട് വന്നിരുന്നു. പുള്ളിയെ കൊണ്ട് വന്ന് കാരവനിൽ വച്ച് ഞങ്ങൾ അതിനെ കുറിച്ചൊക്കെ ഡിസ്‌കസ് ചെയ്‌തിരുന്നു. എനിക്ക് തോന്നുന്നത് മരിക്കുന്നതിന് ഒരു ആറുമാസം മുൻപ് ഒക്കെയായിരുന്നു. ഇക്കാര്യം മൊത്തം സംസാരിച്ചു. പുള്ളി ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്‌തിരുന്നു. പുള്ളി ആ കസേരയിൽ ഇരുന്നെങ്കിൽ അത് വളരെ അനുയോജ്യമായേനെ.
അതുപോലെ മാരക രോഗത്തിന് അടിമയായിരിക്കുമ്പോഴും ജീവിതം ആസ്വദിക്കുന്ന ആളായിരുന്നു ഇന്നസെന്റ് ചേട്ടൻ. അതിനെകുറിച്ച് ഒന്നും പുള്ളി ആലോചിച്ചിട്ടേയില്ല. അതുപോലെ രണ്ട് സീസണുകളിൽ ഫിനാലെയ്ക്ക് വന്നത് ദിലീപ് ആയിരുന്നു. എന്തോ ദിലീപിനെ മിമിക്രിക്കാരെ ഭയങ്കര ഇഷ്‌ടം ആയിരുന്നു. നിങ്ങൾ വന്നാലേ നടക്കൂ എന്നൊക്കെ പറഞ്ഞാൽ പിന്നെ ഒന്നും നോക്കാതെ ഷൂട്ടിന്റെ തിരക്കിലും ദിലീപ് വരുമയായിരുന്നു പങ്കെടുക്കാൻ.
എന്നെ വെറുപ്പിച്ച ആങ്കർ ആരാണെന്ന് ചോദിച്ചാൽ രഞ്ജിനിയുടെ പേര് തന്നെ പറയും. സ്‌റ്റാർ സിംഗറിൽ ഒരു ഘട്ടത്തിൽ രഞ്ജിനിയായിരുന്നു ആങ്കർ. അന്ന് ഞങ്ങൾക്ക് ഇടയിൽ ഭയങ്കര അഭിപ്രായ വ്യത്യാസവും ഭിന്നതകളുമായിരുന്നു. എന്നാൽ ഒരുമിച്ച് വർക്ക് ചെയ്‌തതിന് ശേഷം അവർ ഭയങ്കര കംഫർട്ടബിളായി തോന്നി. എന്നെ അവർ മനസിലാക്കിയ ശേഷമായിരുന്നു അത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications