എആർ റഹ്മാന് വേണ്ടി പാടിയത് കൊണ്ട് മാത്രം ഇളയരാജ ഒഴിവാക്കി; കരിയർ തകർത്തതാരെന്ന് വെളിപ്പെടുത്തി മിൻമിനി
തെന്നിന്ത്യൻ സിനിമയിൽ വ്യത്യസ്‌തമായ ശബ്‌ദം കൊണ്ടും ആലാപന രീതി കൊണ്ടും ശ്രദ്ധേയയായ ഗായികയാണ് മിൻമിനി. എആർ റഹ്മാന്റെ ആദ്യ ചിത്രമായ റോജയിലെ ചിന്ന ചിന്ന ആസൈ ഗാനമാണ് ശരിക്കും പ്രശസ്‌തി നേടി കൊടുത്തത്. എന്നാൽ യഥാർത്ഥത്തിൽ ആ ഗാനത്തോടെ തനിക്ക് സിനിമയിൽ അവസരം കുറയുകയാണ് ഉണ്ടായതെന്നാണ് മിൻമിനി പറഞ്ഞത്.
തന്റെ കരിയറിൽ ഉണ്ടായ വീഴ്‌ചകളെ കുറിച്ച് അമൃത ടിവിക്ക് നൽകിയ ഒരു പഴയ അഭിമുഖത്തിലാണ് മിൻമിനി മനസ് തുറന്നത്. ഈ അഭിമുഖമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ചിന്ന ചിന്ന ആസൈ ഹിറ്റായതോടെ തന്നെ ഇളയരാജ വിളിക്കാതായി എന്നും മിൻമിനി പറയുന്നുണ്ട്. തമിഴ് സിനിമാ ലോകത്തിലെ എക്കാലത്തെയും പ്രബലരായ രണ്ട് സംഗീത സംവിധായകരായ ഇളയരാജക്കും എആർ റഹ്മാനും ഇടയിൽ നിലനിന്നിരുന്ന ഈഗോ ക്ലാഷിന്റെ ഫലമാണ് തന്റെ കരിയർ തുളച്ചതെന്നും മിൻമിനി വെളിപ്പെടുത്തുന്നു.

കരിയറിന്റെ ഒരു ഘട്ടത്തിൽ ഒറ്റ ദിവസം കൊണ്ട് പതിമൂന്ന് പാട്ടുകൾ വരെ പാടിയ ഒരു കാലമുണ്ടായിരുന്നുവെന്നും അവിടെ നിന്നാണ് താഴേക്ക് പോയതെന്ന് മിൻമിനി ഓർത്തെടുക്കുന്നു. ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്നും നല്ല അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മിൻമിനി വ്യക്തമാക്കി. ഇതിന് ശേഷമാണ് തന്റെ കരിയറിന്റെ പതനത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അവർ മനസ് തുറന്നത്.
'ചെന്നൈയിലേക്ക് പോയശേഷം കാര്യമായ ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു. 1991 മുതൽ 1994 പകുതിവരെ മാത്രമേ ശരിക്കും പാടിയിട്ടുള്ളൂ. അന്നുണ്ടായിരുന്ന എല്ലാ സംഗീത സംവിധായകർക്കും വേണ്ടി പാടാനുള്ള ഭാഗ്യമുണ്ടായി. എന്നാൽ ചിന്ന ചിന്ന ആസൈ പാടിയശേഷം സത്യത്തിൽ പാട്ടുകൾ കുറയുകയാണ് ചെയ്‌തത്' മിൻമിനി പറഞ്ഞു.
'മദ്രാസിൽ വച്ചുണ്ടായ ഒരു മോശം അനുഭവം ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. രാജാ സാറിന്റെയടുത്ത് എനിക്ക് എന്നും ഒരു പാട്ടുണ്ടാവാറുണ്ട്. ദേവാ സാറിന്റെയും വിദ്യാസാഗറിന്റെയും കീരവാണി സാറിന്റെയുമൊക്കെ ഒരുപാട് പാട്ടുകൾ പാടിയിരുന്നു. എന്നാൽ ഇതൊന്നും രാജാ സാർ അറിഞ്ഞിരുന്നില്ല. ചിന്ന ചിന്ന ആസൈ പാടിയപ്പോഴാണ് അദ്ദേഹം ഇത് അറിഞ്ഞത്' മിൻമിനി തന്റെ മനസ് തുറന്നു.
'രാജാ സാറിന്റെ താലാട്ട് എന്ന ചിത്രത്തിന്റെ റെക്കോർഡിംഗ് നടക്കുകയാണ്. ടേക്ക് എടുക്കുന്നതിന് മുമ്പ് സാർ ചെറിയ കറക്ഷൻസ് പറഞ്ഞുതരാൻ വന്നു. ഗായകൻ മനോ അണ്ണനും ഉണ്ടായിരുന്നു. കറക്ഷനുകളൊക്കെ പറഞ്ഞുതന്നിട്ട് സാർ പോയി. പക്ഷേ മുറിയുടെ വാതിലിന്റെ അടുത്തുവരെ പോയി തിരിച്ചുവന്നു. എന്നിട്ട് പറഞ്ഞു, നീ എന്തിനാണ് അവിടെയും ഇവിടേയുമെല്ലാം പോയി പാടുന്നത്, ഇവിടെ മാത്രം പാടിയാൽ മതിയെന്ന്.' അത് തനിക്ക് വല്ലാതെ ഷോക്കായെന്ന് മീൻമിനി പറയുന്നു.
'ഈ സംഭവത്തിന് ശേഷം ഇളയരാജ പിന്നെ പാടാൻ വിളിച്ചിട്ടില്ല. രാജാ സാറിൻ എന്നോട് വാത്സല്യം ഉണ്ടായിരുന്നു. അതുകൊണ്ട് സാറിനേക്കുറിച്ച് മറ്റുള്ളവർ മോശമായി ചിന്തിക്കേണ്ട എന്ന് കരുതിയിട്ടാണ് ഇതൊന്നും ഇത്രയും നാളും പറയാതിരുന്നത്' മിൻമിനി വെളിപ്പെടുത്തി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications