"നെടുമുടി വേണു ആ വേഷം മോഹൻലാലിലൂടെ തട്ടിയെടുത്തെന്ന് തിലകൻ ചേട്ടൻ ആരോപിച്ചു, ഭരത് ഗോപിയും പറഞ്ഞു"
മലയാളത്തിലെ മഹാനടന്മാരാണ് നെടുമുടി വേണുവും തിലകനും. ഒരു കാലഘട്ടത്തിൽ സിനിമയെ ചുമലിലേറ്റിയ പ്രതിഭകളായിരുന്നു ഇവർ. സൂപ്പർതാരങ്ങൾക്ക് മുകളിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ അനായാസം കൈകാര്യം ചെയ്‌ത ഇവർ മൂന്ന് പതിറ്റാണ്ടിൽ അധികം സിനിമയിൽ നിറഞ്ഞു നിൽക്കുകയും ഒരുമിച്ച് ഒട്ടേറെ വേഷങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ ഇടയ്ക്ക് ഇരുവരും തമ്മിൽ അകൽച്ചയും ഉണ്ടായി.
മലയാള സിനിമയിലെ ജാതിവാദത്തിന് ഇരയായിരുന്നു താനെന്ന് പലകുറി തിലകൻ വിളിച്ചു പറഞ്ഞിട്ടുണ്ട്. കൂടാതെ താരസംഘടന അമ്മയിലെ അംഗങ്ങളുമായി ഉണ്ടായ പ്രശ്‌നങ്ങളുടെ പേരിൽ അദ്ദേഹത്തിന് വിലക്കും നേരിടേണ്ടി വന്നിരുന്നു. സിനിമയിലെ പ്രധാന ലോബിയെന്ന് വിളിച്ചിരുന്ന തിരുവനന്തപുരം നായർ ലോബിയാണ് തന്നെ ഒതുക്കിയതെന്ന് പലപ്പോഴും തിലകൻ ആരോപിച്ചിരുന്നു.

ഹിസ് ഹൈനസ് അബ്‌ദുള്ള എന്ന ചിത്രത്തിലെ വേഷം നെടുമുടി വേണു തന്നിൽ നിന്നും തട്ടിപ്പറിച്ചതാണ് എന്ന ആരോപണവും അദ്ദേഹം അക്കാലത്ത് ഉയർത്തിയിരുന്നു. അത് വലിയ രീതിയിൽ വിവാദമായി മാറുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ അതിന്റെ സത്യാവസ്ഥ പറയുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്. നെടുമുടി വേണുവിന്റെ കരിയറിനെ കുറിച്ചും ആലപ്പി അഷ്‌റഫ് മനസ് തുറക്കുകയുണ്ടായി.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
ആലപ്പുഴ എസ്‌ഡി കോളേജിൽ ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ എന്റെ സീനിയർ ആയി അവിടെ പഠിച്ചിരുന്ന ആളാണ് നെടുമുടി വേണു. അവിടെ തന്നെ എംഎക്ക് പഠിക്കുന്ന ആളായിരുന്നു ഫാസിൽ. ഫാസിൽ, വേണു, രാമചന്ദ്രൻ എന്നിങ്ങനെയുള്ള ഗ്യാങ് ആയിരുന്നു അവരുടേത്. അന്ന് യൂണിവേഴ്‌സിറ്റിയിൽ ജഗതി ശ്രീകുമാർ ആയിരുന്നു മോണോ ആക്റ്റിനൊക്കെ ഫസ്‌റ്റ്.
ആലപ്പുഴയിലെ ഫാസിലിന്റെ വീട്ടിൽ നിന്നാണ് നെടുമുടി വേണു പഠിച്ചത്. ഫാസിലിന്റെ ഉമ്മയ്ക്ക് നെടുമുടി വേണുവിന്റെ തമാശയും സ്വഭാവവും ഒക്കെ ഇഷ്‌ടമായിരുന്നു. കാവാലം നാരായണ പണിക്കരുമായുള്ള ബന്ധവും തിരുവനന്തപുരത്തെ സഹവാസവും ഒക്കെയാണ് വേണുവിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയത്.
അരവിന്ദന്റെ 'തമ്പ്' എന്ന ചിത്രത്തിലാണ് ആദ്യമായി നായക പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്യുന്നത് എങ്കിലും ആദ്യ ചിത്രം അതായിരുന്നില്ല. ഭരതൻ സംവിധാനം ചെയ്‌ത 'തകര' എന്ന ചിത്രത്തിലെ ചെല്ലപ്പൻ ആശാരി എന്ന കഥാപാത്രം അന്ന് കേരളം മുഴുവൻ ചർച്ച ചെയ്‌തിരുന്നു, ശരിക്കും അയാളൊരു ആശാരി ആണോ എന്നായിരുന്നു എല്ലാവരുടെയും സംശയം.
ഹിസ് ഹൈനസ് അബ്‌ദുള്ളയിലെ ഉദയ വർമ്മയും ചെല്ലപ്പൻ ആശാരിയും തമ്മിലുള്ള വ്യത്യാസം മാത്രം നോക്കിയാൽ മതി അദ്ദേഹത്തിന്റെ അഭിനയ മികവ് അറിയാൻ. ഹിസ് ഹൈനസ് അബ്‌ദുള്ളയെ കുറിച്ച് പറഞ്ഞത് കൊണ്ട് ചില കാര്യങ്ങൾ അതിനിടയിൽ ഉണ്ടായിരുന്നു. തിലകൻ ചേട്ടൻ ഉന്നയിച്ച ഒരു ആരോപണം ഓർമ്മയിൽ വരികയാണ്.
തിലകൻ ചേട്ടൻ ചാനലുകളിലും തന്റെ അഭിമുഖങ്ങളിലും ഒക്കെ പറഞ്ഞിരുന്നത് ഹിസ് ഹൈനസ് അബ്‌ദുള്ള എന്ന ചിത്രത്തിലെ ഉദയവർമ്മ തമ്പുരാൻ എന്ന കഥാപാത്രം സിബി മലയിലും ലോഹിത ദാസും ചേർന്ന് തനിക്ക് വാഗ്‌ദാനം ചെയ്‌തിരുന്നതാണ്. എന്നാൽ നെടുമുടി വേണു കുത്സിത പ്രവർത്തിയിലൂടെ മോഹൻലാൽ മുഖേന തന്നിൽ നിന്നും ആ വേഷം തട്ടിയെടുത്തു എന്നാണ് തിലകൻ ചേട്ടൻ ആരോപിച്ചിരുന്നത്.
തിലകൻ ചേട്ടനെ പോലെ ഒരു മഹാനടൻ വളരെ വിഷമത്തോട് കൂടി ഇത്തരം ആരോപണം ഉന്നയിച്ചപ്പോൾ നെടുമുടി വേണുവിന് വലിയ അവമതിപ്പ് ഉണ്ടാക്കി. ഞാനും അത് ആദ്യം വിശ്വസിച്ചിരുന്നു. എന്നാൽ ഇക്കാര്യം അറിയാൻ സിബിയെ വിളിച്ചപ്പോൾ അങ്ങനെയൊരു സംഭവമേ ഉണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ലോഹിതദാസ് അങ്ങനെ വേഷം വാഗ്‌ദാനം ചെയ്യുക ആണെങ്കിലും തന്നോട് പറയുമായിരുന്നു എന്നും സിബി പറഞ്ഞു.
ഞാൻ ഇത് കേട്ടപാടെ വിശ്വസിക്കാനുള്ള കാരണം ഭരത് ഗോപി ചേട്ടനുമായി സംസാരിച്ചപ്പോൾ വേണുവിന്റെ ഇത്തരത്തിലുള്ള ചില സ്വഭാവങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞത് കൊണ്ടാണ്. എന്നാൽ ഇത് ഞാൻ സിബിയോട് പറഞ്ഞപ്പോൾ അവർ തമ്മിലുള്ള ഈഗോ പ്രശ്‌നം ആണെന്നാണ് മറുപടി നൽകിയത്. നെടുമുടി വേണുവിന്റെ ഈഗോയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അറിയാം. ഫാസിലുമായി പോലും അദ്ദേഹം പലപ്പോഴും പിണങ്ങിയിട്ടുണ്ട്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്‌റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications