കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്യുന്നതങ്ങളില്‍ സര്‍ദാര്‍ജി

  • By Staff
Google Oneindia Malayalam News

വേഗമേറിയ ഒരു പന്താണ് ഞാന്‍ പോണ്ടിംഗിനു നേരെ എറിഞ്ഞത്. പന്തിന്റെ വേഗത്തില്‍ കബളിപ്പിക്കപ്പെട്ട പോണ്ടിംഗ് വിക്കറ്റിനു മുന്നില്‍ കുടുങ്ങി. അടുത്തു വന്ന ആദം ഗില്‍ക്രിസ്റിനെതിരെയും ഞാന്‍ അതേപോലെയാണ് ബൗള്‍ ചെയ്തത്. വിക്കറ്റില്‍ പുതിയ ആളായതുകൊണ്ട് ഗില്‍ക്രിസ്റും എല്‍ബിഡബ്ല്യു. (ഷെയിന്‍) വോണിനെതിരെ മൂന്നാം പന്ത് എറിയാന്‍ പോകുമ്പോള്‍ സച്ചിന്‍ ഓടിവന്നു. വോണിനെ പന്ത് കളിക്കാന്‍ പ്രേരിപ്പിക്കണമെന്ന ഉപദേശമായിരുന്നു എനിക്ക് സച്ചിന്‍ തന്നത്. എന്നാല്‍ വോണിന്റെ വിക്കറ്റിന്റെ മുഴുവന്‍ ക്രെഡിറ്റും ഞാന്‍ കൊടുക്കുന്നത് സദഗോപന്‍ രമേശിനാണ്. എക്കാലത്തെയും എന്റെ വലിയ മോഹം സാധിച്ചു തന്നത് രമേശാണ്.

69 വര്‍ഷത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ് ചരിത്രത്തില്‍ ആദ്യ ഹാട്രിക്ക് പിറന്ന നിമിഷമാണിത്. 20കാരനായ കൊച്ചു സര്‍ദാര്‍ജിയുടെ ക്രിക്കറ്റ് ജീവിതത്തിലെ വഴിത്തിരിവ്. അതിലേറെ ഇന്ത്യന്‍ ക്രിക്കറ്റിന്റെയും.

ആദ്യ ടെസ്റില്‍ വെറും നാലു വിക്കറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഹര്‍ഭജന്‍ ഹാട്രിക്കിനു ശേഷം ആസ്ത്രേലിയയുടെ അന്തകനാവുകയായിരുന്നു. രണ്ടാം ടെസ്റില്‍ മാത്രമല്ല, ചെന്നൈയില്‍ നടന്ന മൂന്നാം ടെസ്റിലും. മൂന്നു ടെസ്റുകളില്‍ നിന്നായി 32 വിക്കറ്റുകള്‍ വീഴ്ത്തി മാന്‍ ഓഫ് ദി സീരീസ് പുരസ്കാരവും വാങ്ങിയാണ് പിന്നെ ഹര്‍ഭജന്‍ കളം വിടുന്നത്. ഒന്നാം ടെസ്റില്‍ നാല്... രണ്ടാം ടെസ്റില്‍ 13... മൂന്നാം ടെസ്റില്‍ 15. രണ്ടും മൂന്നും ടെസ്റുകളിലെ രണ്ടിന്നിംഗ്സുകളിലും ഹര്‍ഭജന്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചുവെന്നും ഓര്‍ക്കുക.

മൂന്ന് ടെസ്റ് പരമ്പരയില്‍ ഹര്‍ഭജന്റെ 32 വിക്കറ്റ് നേട്ടം റിക്കാര്‍ഡാണ്. 1998ല്‍ അനില്‍ കുംബ്ലെ ആസ്ത്രേലിയക്കെതിരെ തന്നെ നേടിയ 23 വിക്കറ്റുകളെന്ന റിക്കാര്‍ഡാണ് പഴങ്കഥയായത്.

പരാജയഭീതി പൂണ്ട ടീമിന് ഊര്‍ജം പകരാന്‍ ഹര്‍ഭജന് കഴിഞ്ഞു എന്നാതാണ് ഹാട്രിക്കും മാന്‍ ഓഫ് ദി സീരീസും നേടി എന്നതിനേക്കാളും പ്രധാനം. ഒന്നാം ടെസ്റില്‍ വെറും മൂന്നു ദിവസം കൊണ്ട് ആസ്ത്രേലിയക്ക് മുന്നില്‍ ചുരുണ്ടു കൂടിയ ഇന്ത്യയാണ് തുടര്‍ന്നുള്ള രണ്ട് ടെസ്റുകള്‍ വിജയിച്ച് പരമ്പര നേടിയതെന്നോര്‍ക്കുക.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X